വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ വിജയ് നായകനായിരുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരിസ്.ചിത്രത്തിനായി വിജയ് വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്നത്.പുറത്തുവരുന്ന കണക്കുകൾ ശരിയാണെങ്കിൽ റെക്കോർഡ് പ്രതിഫലമാണ് ചിത്രത്തിനായി വിജയ് വാങ്ങിയത്.അതേസമയം താരത്തിന്റെ അവസാന ചിത്രം ബീസ്റ്റ് വലിയ വിജയമായിരുന്നില്ല.
വാരിസുവിന് വേണ്ടി വിജയ് 125 കോടിയോളം പ്രതിഫലം വാങ്ങിയെന്നാണ് സൂചന.അവസാന ചിത്രമായ ബിസ്റ്റിന് പ്രതിഫലം കൈപ്പറ്റിയത് 80 കോടിയാണ്. രൂപയാണ്.ബീസ്റ്റ് വലിയ വിജയമായില്ലെങ്കിലും ഏതാണ് 45 കോടിയോളം രൂപയാണ് വിജയ് പ്രതിഫലം കൂടുതലായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.ജനുവരി 12ന് പൊങ്കലിന് റിലീസ് ചെയ്യുന്ന ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ചിത്രത്തിൽ വിജയ്യുടെ നായികയായി രശ്മിക മന്ദാനയാണ് എത്തുന്നത്.പ്രകാശ്രാജ്,പ്രഭു, ശരത്കുമാർ,ഖുശ്ബു,ശ്രീകാന്ത്,ഷാം,സംഗീത, സംയുക്ത,യോഗി ബാബു,ജയസുധ തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.’ദി ബോസ് റിട്ടേൺസ്’എന്ന ടാഗ്ലൈനോടെയാണ് ചിത്രം എത്തുന്നത്.ശ്രീ വെങ്കടേശ്വര ക്രീയേഷന്സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്.
മികച്ച വിനോദ ചിത്രത്തിനുള്ള 2019ലെ ദേശീയ പുരസ്കാരം നേടിയ’മഹര്‍ഷി’യുടെ സംവിധായകനാണ് വംശി പൈഡിപ്പള്ളി.ചിത്രങ്ങൾ സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ ആണ്.പ്രകാശ് രാജും വിജയും എറെ നാളത്തെ ഇടവേളക്കുശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.പൊങ്കലിന് തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രത്തെ വളരെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.