ഒരിക്കൽ സൈബർ ഇടത്തിൽ വൈറലായ കലിപ്പനായിരുന്നു മീശ വിനീത്. മീശ ഫാൻസ് ഗേൾ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി അതുവഴി ആയിരുന്നു പെൺകുട്ടികളുടെ ഹൃദയം കവരുന്ന അഭ്യാസങ്ങൾ നടത്തിയത്. റീൽസ് വൈറൽ ആക്കാൻ പെൺകുട്ടികൾക്ക് ടിപ്സ് നൽകിയ കലിപ്പൻ ചേട്ടനായിരുന്നു അക്കാലത്ത് വിനീത്. മീശയും നാവും കാണിച്ചുള്ള പ്രത്യേകത ട്രിക്കിൽ വീണത് സൈബർ കാന്താരിമാരും. ഇതിനിടെയാണ് ബലാത്സംഗ കേസ് എത്തിയത്. ഇത് കണ്ട് കാന്താരിമാർ എല്ലാം ശരിക്കും ഞെട്ടി. പിന്നീടാണ് സ്ഥലത്തെ പ്രധാന കള്ളനാണ് വിനീത് എന്നറിഞ്ഞത്. ഇപ്പോൾ വിനീതിലെ കള്ളൻ വീണ്ടും പിടിയിലായത് മോഷണക്കേസിൽ ആണ്.
പെട്രോൾ പമ്പ് മാനേജറിൽ നിന്നും രണ്ടര ലക്ഷം രൂപ കവർന്നതിന്റെ പേരിൽ ആണ് ഇൻസ്റ്റഗ്രാം താരവും, മോഷണക്കേസ് പ്രതിയുമായ വിനീതും സുഹൃത്ത് ജിത്തുവും അറസ്റ്റിൽ ആയത്. മംഗലാപുരം പോലീസ് ആണ് തൃശ്ശൂരിൽ നിന്നും ഇവരെ പിടികൂടിയത്. മോഷ്ടിച്ച സ്കൂട്ടറിലെത്തിയാണ് ഇരുവരും കവർച്ച നടത്തിയത്. കവർച്ചയ്ക്കുശേഷം സ്കൂട്ടർ ഉപേക്ഷിച്ച് അവർ പല ലോഡ്ജുകളിൽ ആയി താമസിച്ചു വരികയായിരുന്നു. മാർച്ച് 23നാണ് കണിയാപുരത്തു നിന്നും വിനീതും ജിത്തുവും ചേർന്ന് പണം കവരുന്നത്. ഇന്ത്യൻ ഓയിൽ കമ്പനിയുടെ കണിയാപുരത്തെ മാനേജർ ഉച്ചവരെയുള്ള കളക്ഷൻ ആയ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള ബാങ്കിൽ നിക്ഷേപിക്കാൻ പോകുമ്പോൾ വിനീതും ജിത്തുവും പണം പിടിച്ചുപറിച്ച് കടന്നു കളയുകയായിരുന്നു.
ഉടൻതന്നെ പോലീസിൽ വിവരം അറിയിച്ചെങ്കിലും മോഷ്ടാക്കൾ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചതിനാൽ അന്വേഷണം പ്രതിസന്ധിയിൽ ആയി. ഉടൻതന്നെ മംഗലാപുരം പോലീസിൽ അറിയിച്ചപ്പോൾ മോഷ്ടാക്കൾ പോത്തൻകാട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലായി. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രിയോടെ ഹോണ്ട സ്കൂട്ടർ കണ്ടെടുത്തു. സ്ഥിരമായി പണമടക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. നിരവധി സിസിടിവി ക്യാമറകളും മൊബൈലുകളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
സൈബർ ഇടത്തിലെ യുവതികളുടെ കലിപ്പൻ ആയിരുന്നു റീൽസ് താരം വിനീത്. അത്രയ്ക്കും സ്റ്റൈലിഷ് ആയ റീൽസുകളിലൂടെ താരം ആയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പ്രശസ്തനായ വിനീത് തന്നെ പ്രശസ്തി സ്ത്രീകളെ ദുരുപയോഗം ചെയ്യാനാണ് ഉപയോഗിച്ചത്. ഇൻസ്റ്റഗ്രാമിൽ വൈറൽ ആകാൻ ടിപ്സുകൾ പറഞ്ഞുതരാമെന്ന് പറഞ്ഞാണ് വിനീത് പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ചത്.