പ്രേക്ഷകരെ ത്രസിപ്പിക്കുന്ന കഥയും സംഭവമുഹൂർത്തങ്ങളും ഒരു സിനിമയെ വിജയിപ്പിക്കാൻ കൂടുതൽ പങ്കുവഹിക്കുന്നുണ്ടെങ്കിൽ കിറുക്കൻ സിനിമയിൽ ഇതു മാത്രമല്ല എഡിറ്റിങ്ങും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. സിനിമയിലൂടെ നീളം വളരെ മികച്ച രീതിയിലുള്ള ട്രാൻസിഷനുകൾ ആണ്. സലിംകുമാർ, വിജയരാഘവൻ, ജോണി ആൻറണി, കനി കുസൃതി തുടങ്ങിയ നിരവധി സീനിയർ ആർട്ടിസ്റ്റുകൾ അണിനിരന്ന സിനിമയാണ് കിറുക്കൻ. എന്നാൽ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ പുതുമുഖ താരങ്ങളുടെ മുഖം വലിയ രീതിയിൽ പതിപ്പിക്കുന്ന തരത്തിലുള്ള മികച്ച കാസ്റ്റിംഗ് ആണ് നടത്തിയിരിക്കുന്നത്.
50 ഓളം പുതുമുഖ ആർട്ടിസ്റ്റുകളെ അണിനിരത്തിയ സിനിമയിൽ ഓരോ ആർട്ടിസ്റ്റുകളും അവരുടെ കഥാപാത്രങ്ങളുമായി വലിയ രീതിയിൽ ഒത്തിണങ്ങി പോകുന്നവരാണ്. ജാതി-രാഷ്ട്രീയം എന്ന വിഷയത്തെ പ്രമേയമാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് കിറുക്കൻ. ജോഷ് ബാൽ എന്ന സംവിധായകൻറെ ആദ്യ സിനിമയിൽ തന്നെ ഇത്രയും സാമൂഹിക പ്രസക്തിയുള്ള വിഷയം വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മണികണ്ഠൻ അയ്യപ്പ ആണ് സിനിമയുടെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ മോഡിനെ മികച്ച രീതിയിൽ ആക്കാൻ ഒരുപാട് സഹായിക്കുന്നുണ്ട് പശ്ചാത്തല സംഗീതം.
അനാർക്കലി മരക്കാർ, അപ്പാനി ശരത് എന്നീ ആർട്ടിസ്റ്റുകൾ വളരെ കുറച്ച് സ്ക്രീൻ സ്പേസ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എങ്കിലും വളരെ റെലവന്റ് ആയിട്ടുള്ള ഭാഗങ്ങളിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ വളരെയധികം സാധിച്ചിട്ടുണ്ട്. മഖ്ബൂൽ സൽമാൻറെ ഒരു കരിയർ ബ്രേക്ക് ചിത്രം തന്നെയായിരിക്കും കിറുക്കൻ. സിനിമയിൽ ഉടനീളം മഖ്ബൂലിന്റെ സാന്നിധ്യം ഉണ്ട്. ഒരു ത്രില്ലർ ജോർണർ സിനിമ ഇഷ്ടപ്പെടുന്ന, സിനിമയുടെ മേക്കിങ് പാറ്റേൺ ഒത്തിരി ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഉറപ്പായും സംതൃപ്തി നൽകുകയും തിയേറ്ററിൽ പോയി തന്നെ കാണേണ്ട സിനിമയുമാണ് കിറുക്കൻ. ഏതൊരു ത്രില്ലർ സിനിമയും പോലെ തന്നെ കിറുക്കൻ സിനിമയുടെയും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്ലൈമാക്സ്.
ക്ലൈമാക്സിൽ സിനിമയുടെ സസ്പെൻസ് റിവീൽ ചെയ്യുന്ന ഭാഗവും തുടർന്നുള്ള സിനിമയിലെ രംഗങ്ങളും സമീപകാലങ്ങളിൽ തിയേറ്ററുകളിൽ പ്രത്യക്ഷപ്പെട്ട സിനിമകളിലെ ഏറ്റവും മികച്ച ക്ലൈമാക്സ് എന്ന് തന്നെ എടുത്തു പറയാവുന്ന ഒന്നാണ്. ഒരു ക്രൈമും അതിൻറെ ഇൻവെസ്റ്റിഗേഷനിലൂടെ ആണ് ചിത്രം പോകുന്നത്. പ്രതിയെ പ്രേക്ഷകരും വളരെ ആകാംക്ഷയോടുകൂടി കാത്തിരിക്കുമ്പോൾ പടം കൂടുതൽ എൻഗേജിംഗ് ആവുകയും രണ്ടാം പകുതിയും ചിത്രത്തിന്റെ ക്ലൈമാക്സും വിചാരിക്കുന്നതിലും വേറെ ലെവൽ എന്ന രീതിയിൽ മാറ്റി എഴുതപ്പെടുന്ന സിനിമയാണിത്.