മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നടൻ തന്നെയാണ് ജനാർദ്ദനൻ. വർഷങ്ങളായി സിനിമ ഇൻഡസ്ട്രിയൽ അഭിനയിക്കുന്ന ഇദ്ദേഹം മലയാളത്തിലെ മുൻനിര നായകന്മാരായ മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി തുടങ്ങി എല്ലാ സൂപ്പർസ്റ്റാറുകൾക്കും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തിൽ സ്ത്രീകളുടെ പേടിസ്വപ്നമായ കഥാപാത്രങ്ങൾ തന്നെയായിരുന്നു ജനാർദ്ദനൻ കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ ജനാർദ്ദനനെയും സ്ത്രീകൾക്ക് പേടിയായിരുന്നു.
എന്നാൽ പിന്നീട് ആ നടനെ സ്ത്രീകൾ ഏറെ ഇഷ്ടപ്പെട്ടു. അതിന് കാരണം അഭിനയത്തിലെ അദ്ദേഹത്തിൻറെ മികവ് തന്നെയാണ്. സിബിഐ ഡയറിക്കുറിപ്പ് എന്നാൽ കെ മധു ചിത്രം നൽകിയ പുതിയ പരിവേഷം ജനാർദ്ദനന് വഴിത്തിരിവായിരിക്കുകയാണ്. സാധാരണ ചിരി വേഷങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല എന്ന മാധുവിന്റെ തന്നെ ക്രൈം ഫയലിൽ കൂടി അഭിനയിച്ചു തെളിയിച്ച വ്യക്തി കൂടിയാണ് ജനാർദ്ദനൻ. വൈക്കം ഗ്രാമത്തിൽ കൊല്ലാറക്കാട് വീട്ടിൽ കെ ഗോപാല പിള്ളയുടെയും, ഗൗരിയമ്മയുടെയും എട്ടു മക്കളെയും ഇളയവൻ ആയാണ് 1946 മെയ് 15ന് ജനാർദ്ദനൻ ജനിക്കുന്നത്.
30 വർഷത്തിലധികമായി അദ്ദേഹം അഭിനയരംഗത്തും സജീവമാണ്. പി എൻ മേനോൻ സംവിധാനം ചെയ്ത ഗായത്രിയിലെ മഹാദേവൻ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ സജീവമാകുന്നത്. കുടുംബസൂത്രണത്തെ പറ്റി നിർമ്മിച്ച പ്രതിസന്ധി എന്ന ഡോക്യുമെൻററി നാഷണൽ സാമ്പിൾ സർവ്വേ ഉദ്യോഗസ്ഥനായി ഉണ്ടായിരുന്നു അദ്ദേഹം ആദ്യമായി ക്യാമറയ്ക്ക് മുൻപിലേക്ക് എത്തുന്നത്. ചായ മോഹം തുടങ്ങിയ ഒരു പിടി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. ഗോവിന്ദൻകുട്ടി, ജോസ് പ്രകാശ്, കെ പി ഉമ്മർ തുടങ്ങിയ പക്കാ വില്ലന്മാർ സ്വഭാവ വേഷങ്ങളിലേക്ക് കടന്നപ്പോൾ ജനാർദ്ദനൻ സിനിമയിലെ സ്ഥിരം വില്ലനായി മാറുകയും ചെയ്തു.
ജാഗ്രത, ഇരുപതാം നൂറ്റാണ്ട്, ആധാരം, മേലെ പറമ്പിൽ ആൺവീട്, സിഐഡി ഉണ്ണികൃഷ്ണൻ തുടങ്ങി 300 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ വില്ലൻ ആണെങ്കിലും ജീവിതത്തിൽ പക്ഷേ നന്മ നിറഞ്ഞ ഒരു വ്യക്തി തന്നെയാണ് ജനാർദ്ദനൻ. താനെന്തുകൊണ്ടാണ് വിവാഹമോചിതയായി ഒരു സ്ത്രീയെ വിവാഹം ചെയ്തത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജനാർദ്ദന തന്നെ. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്;
എൻറെ ബന്ധുവായിരുന്നു അവൾ. ചെറുപ്പം മുതൽ എനിക്ക് അവളെ ഇഷ്ടമായിരുന്നു. പക്ഷേ വീട്ടുകാർ അവളെ എനിക്ക് വിവാഹം ചെയ്തു തന്നില്ല. ശേഷം അവൾ മറ്റൊരു വിവാഹം കഴിച്ചു. പക്ഷേ രണ്ടുവർഷം മാത്രമേ അവളുടെ ദാമ്പത്യം നീണ്ടു നിന്നുള്ളു. അവൾ വിവാഹമോചിതയായി തിരികെ വീട്ടിലെത്തി. വീട്ടിൽ വന്നശേഷം അതീവ ദുഃഖത്തിൽ ആയിരുന്നു. അന്നവർക്ക് ഒരു മകൾ കൂടിയുണ്ട്. അവളുടെ സങ്കടം എനിക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല. അങ്ങനെയാണ് ഞാൻ അവളുടെ സമ്മതത്തോടെ തന്നെ അവളെ വീണ്ടും വിവാഹം ചെയ്തു ഭാര്യയാക്കുന്നത്.
ഞങ്ങൾ സന്തോഷത്തോടുകൂടി തന്നെയാണ് ജീവിച്ചത്. പക്ഷേ അവൾക്കൊപ്പം അധികം നാൾ ജീവിക്കാൻ എനിക്ക് സാധിച്ചില്ല. അവൾ മരിച്ചിട്ട് 15 വർഷം കഴിയുന്നു. ആ മരണം എന്നെ വല്ലാതെ തളർത്തി. ഇപ്പോഴും ആ വിഷമം എനിക്കുണ്ട്. അവളുടെ മകളും അവളിൽ എനിക്കുണ്ടായ മകളും സ്നേഹത്തിലും സന്തോഷത്തിലും ഒരുമിച്ചാണ് കഴിയുന്നത്. ഇനി എനിക്കുള്ള ആഗ്രഹം ആർക്കും ഭാരം ആകാതെ മരിക്കണമെന്നത് മാത്രമാണെന്നും ജനാർദ്ദനൻ പറയുന്നു.