വ്യാപാര വിപണന മേഖലകളിൽ ഡിജിറ്റൽ വിപ്ലവം നടക്കുന്ന കാലഘട്ടത്തിൽ തങ്ങളുടെ സേവനങ്ങളും ഇടപാടുകളും ഡിജിറ്റൽ വൽക്കരിക്കാൻ ഒരുങ്ങി സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ. ഈ നേട്ടത്തിലേക്കുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ ആണെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടർ ആയ ഡോ:സഞ്ജീബ് പദ്ജോഷിയാണ് അറിയിച്ചിരിക്കുന്നത്.
സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത കൂടുന്നതിന്റെ ഭാഗമായിട്ടാണ് സപ്ലൈകോയിൽ ഡിജിറ്റൽ വൽക്കരണത്തിന് തുടക്കമിട്ടത്. സ്റ്റോക്ക് വിവരങ്ങൾ,വിൽപന വിവരങ്ങൾ എന്നിവ ഡിജിറ്റൽ ആയതോടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സുതാര്യത കൈവരിക്കാൻ ആയിട്ടുണ്ട്.
ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള വിപുലമായ മാറ്റങ്ങൾക്കാണ് സപ്ലൈകോ തുടക്കമിട്ടിരിക്കുന്നത്. ക്യു ആർ കോഡ്,സ്വൈപ്പിംങ്ങ് മെഷീൻ തുടങ്ങി ഡിജിറ്റൽ പണമിടപാടിനായുള്ള സംവിധാനങ്ങൾ എല്ലാം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സജ്ജമാക്കിയിട്ടുണ്ട്.
മുൻ വർഷങ്ങളിലേതു പോലെ കൂടുതൽ വില്പന വിൽപ്പനയായിരിക്കുന്നതിനായി കേരളമെമ്പാടും നിരവധി പുതിയ ഔട്ട്ലെറ്റുകൾ സപ്ലൈകോ ആരംഭിക്കും. അടുത്ത സാമ്പത്തിക വർഷം വില്പനകൂട്ടുന്നതിന് ഭാഗമായി കേരളത്തിൽ കൂടാതെ കേരളത്തിന് പുറത്തും നിരവധി ഔട്ട്ലെറ്റുകൾ സപ്ലൈകോ ആരംഭിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.
നിരവധി പ്രവാസി സാന്നിധ്യമുള്ള മേഖലകളിലേക്കും സപ്ലൈകോ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരികയാണ്. സപ്ലൈകോയുടെ,കറി പൗഡറുകളും ചായപ്പൊടികളും,മസാലപ്പൊടികളും അടക്കമുള്ള ഉൽപ്പന്നങ്ങളാണ് വിദേശ മാർക്കറ്റിനെ ലക്ഷ്യമിട്ട് കയറ്റുമതി ചെയ്യാൻ ഒരുങ്ങുന്നത്.
നാഷണൽ ഇൻഫർമേഷൻ സെൻറർ സഹായത്തോടെ അടുത്തവർഷം മുതൽ സപ്ലൈകോ ഫയൽ രഹിത ഓഫീസ് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതായി ചെയർമാൻ അറിയിച്ചു. ഇതോടെ വിവിധ സേവനങ്ങളും പണമിടുപാടുകളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ആകും.