ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ആഫ്രിക്കൻ ശക്തികളായ ഘാനയെ നേരിടുമ്പോൾ ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരം തീപാറും എന്ന് ഉറപ്പ്. രാത്രി 9.30 ന് ദോഹയിലെ അബൂ അബൗദിലുള്ള സ്റ്റേഡിയത്തിലാണ് മത്സരം.
അടുത്തിടെ മാഞ്ചസ്റ്റർ യൂണെറ്റഡിൽ നിന്ന് പുറത്താവുകയും വാർത്തകളിൽ നിറഞ്ഞുനിന്ന റൊണാൾഡോ ആയിരിക്കും മത്സരത്തിന്റെ പ്രധാന ആകർഷണം.സീസണിലെ മോശം ഫോമിൽ തുടരുന്ന റൊണാൾഡോ മികച്ച പ്രകടനത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ലോകകപ്പിൽ രണ്ടു തവണ സെമിയിൽ പ്രവേശിച്ചത് ഒഴിച്ച് നിർത്തിയാൽ കഴിഞ്ഞ നാല് ലോകകപ്പുകളിലും പ്രിക്വാർട്ടറിൽ പോലും എത്താൻ പറങ്കിപ്പടക്ക് സാധിച്ചിരുന്നില്ല. ഇത്തവണ ക്രിസ്റ്റ്യാനോയ്ക്കൊപ്പം ബ്രൂണോ ഫെര്‍ണാണ്ടസ്, ന്യുനോ മെന്‍ഡസ്,റൂബന്‍ ഡയസ്,റൂയി പട്രീഷ്യോ, പെപ്പെ,ബെര്‍നാഡോ സില്‍വ,യോവ കാന്‍സെലോ തുടങ്ങി ശക്തമായ താരനിര പോർച്ചുഗലിന് ഉണ്ട്.
ശക്തമായ താരനിരയുടെ പിൻബലം ഉണ്ടായിട്ടും ഇത്തവണ യോഗ്യത റൗണ്ടിൽ നിന്നും നേരിട്ട് ഫൈനൽ റൗണ്ടിൽ എത്താൻ പോർച്ചുഗൽ ആയിരുന്നില്ല. അവസാന അവസരത്തിൽ നോർത്ത് മാസിഡോണിയയെ തോൽപ്പിച്ചാണ് അവർക്ക് യോഗ്യത നേടാൻ ആയത്.
യൂറോകപ്പ്,നേഷൻസ് ലീഗ് എന്നിവിടങ്ങളിലെ മോശം പ്രകടനവുമായാണ് പോർച്ചുഗൽ ഖത്തറിൽ കളിക്കാൻ ഇറങ്ങുന്നത്.ഇത്തരം പിഴവുകളെല്ലാം മറികടന്ന് ഒരു തകർപ്പൻ ജയം തന്നെയാണ് റൊണാൾഡോയും ടീമും ലക്ഷ്യം ഇടുക എന്നതിൽ സംശയമില്ല.
മറുവശത്ത് ഘാന ഇനാകി വില്യംസ്, തോമസ് പാര്‍ടി, മുഹമ്മദ് സലിസു മികച്ച താരങ്ങളുടെ മികച്ച പ്രകടനങ്ങളിലാണ് പ്രതീക്ഷയർപ്പിക്കുന്നത്. 2010 ലോകകപ്പിൽ കോർട്ടറിൽ പ്രവേശിച്ച ഘാന ശക്തമായ നീക്കങ്ങളിലൂടെ അട്ടിമറി വിജയം നേടാൻ സാധ്യതയുള്ള ടീമാണ്.2010 ൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് ഘാന ഉറുഗ്വായോട് തോറ്റത്. അവസാന നിമിഷം വരെ പോരാട്ടം മികവ് കാഴ്ചവെക്കുന്ന ഘാന പോർച്ചുഗലിന് മികച്ച വെല്ലുവിളിയാണ് മുന്നോട്ടുവെക്കുന്നത്.