കഴിഞ്ഞമാസം 29ന് കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നേഴ്സ് രശ്മി രാജ് ഭക്ഷ്യവിഷബാധയെ തുടർന്ന് മരണപ്പെട്ടത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.യുവതിയുടെ മരണത്തെ തുടർന്ന് ലൈസൻസില്ലാത്ത ഹോട്ടലിലെ പ്രാർത്ഥനാനി നൽകിയ നഗരസഭ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തിരുന്നു.ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് നിരവധിപേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണ്.സംഭവത്തിൽ പ്രതികരിച്ച് ഹോട്ടലിലേക്ക് യുവജന സംഘടനകൾ മാർച്ച് നടത്തിയിരുന്നു.തുടർന്ന് അവർ ഹോട്ടൽ തല്ലിത്തകർക്കുകയും ചെയ്തു.
തുടർന്ന് അടുത്തിടെ ഈ സംഭവത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. ഫേസ്ബുക്കിലൂടെ ഹോട്ടൽ തല്ലി തകർക്കുന്ന വീഡിയോ പങ്കുവെച്ചാണ് അൽഫോൺസിന്റെ പോസ്റ്റ്.റിവ്യൂ റൈറ്റേഴ്സ്,റോസ്റ്റേഴ്സ്,ട്രോളർമാർ എന്നിവർ ദയവായി ഇത്തരം സംഭവങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കൂ എന്ന് പറഞ്ഞാണ് അൽഫോൺസിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.15 വർഷം മുമ്പ് സുഹൃത്തും നടനുമായ ഷറഫുദ്ദീന്റെ ഭാഗമായി ആലുവയിലെ ഒരു ഹോട്ടലിൽ നിന്ന് ഷവർമയും മയോണൈസും ആക്രാന്തത്തോടെ കഴിച്ച സംഭവമാണ് അൽഫോൺസ് പറയുന്നത്.
അടുത്ത ദിവസം എനിക്ക് കടുത്ത പാൻക്രിയാറ്റിസ് വേദന തുടങ്ങി.തുടര്‍ന്ന് ലേക്ഷോർ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ എന്റെ മാതാപിതാക്കള്‍ക്ക് 70,000 രൂപ ചിലവഴിക്കേണ്ടി വന്നു.എംസിയുവിലായിരുന്നു ഞാന്‍ പ്രവേശിക്കപ്പെട്ടത്. അന്ന് ഞാന്‍ ഒരു കാരണവുമില്ലാതെ ഷറഫിനോട് ദേഷ്യപ്പെട്ടു.പഴകിയ മോശമായ ഭക്ഷണമായിരുന്നു പ്രശ്നത്തിന്റെ യഥാർത്ഥ കാരണം.ഇവിടെ ആരാണ് യഥാർത്ഥ കുറ്റവാളി? കണ്ണ് തുറന്ന് സത്യം കാണുക. ജീവിതം വിലയേറിയതാണ്.ഇത്തരത്തിലാണ് അൽഫോൺസിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
വലിയ പ്രതികരണമാണ് പോസ്റ്റിനു താഴെ ആരാധകരിൽ നിന്ന് ഉണ്ടാകുന്നത്.ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് ഒന്നും ചെയ്യുന്നില്ല എന്നൊരു കമൻറ് മറുപടിയായി വീണ്ടും അൽഫോൺസ് എത്തി.ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പോലെ ഉള്ളവർ ഇതിനു ശക്തമായ നടപടി എടുക്കണം.’ഫുഡ് സേഫ്റ്റി’എന്ന പുതിയൊരു വകുപ്പ് തന്നെ വരണം. അതിനു കേരളത്തില്‍ നിന്ന് മാത്രം പുതിയ കിടിലം ഫുഡ് ഇൻസ്പെക്ഷൻ ടീം സ്റ്റാർട്ട് ചെയ്തു പ്രവർത്തിക്കണം.എല്ലാരും നല്ല ഭക്ഷണം മാത്രം വിറ്റാൽ മതി.ഭക്ഷണം കഴിക്കാൻ പണം വേണം. പണം ഇണ്ടാക്കാൻ നല്ല വിദ്യാഭ്യാസത്തിനൊപ്പം നല്ല ഫുഡ് നിർബന്ധം ആണ്.
അതിനൊക്കെ എല്ലാ അപ്പന്മാരും,അമ്മമാരും നല്ല പണിയെടുത്താണ് ഭക്ഷണം വാങ്ങാൻ പണം ചിലവാക്കുന്നത്.അതുകൊണ്ടു ഇതിന്റെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കണം.അന്ന് എന്റെ അപ്പനും അമ്മയും,ബന്ധുക്കളോടും,കൂട്ടുകാരോടും, പലിശക്കാരോടും കെഞ്ചി ചോദിച്ചതുകൊണ്ടും എന്റെ അപ്പനും അമ്മയും അത് എങ്ങനെയെങ്കിലും തിരിച്ചു കൊടുക്കും എന്നുള്ള പ്രതീക്ഷ ഉള്ളത് കൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്തു എന്റെ ജീവൻ അവിടത്തെ നല്ല ഡോക്ടർമാർക്ക് രക്ഷിക്കാൻ പറ്റിയത്.ഇന്ന് ആണെങ്കിൽ അത് മിനിമം ഏഴു ലക്ഷം രൂപ വരും.ഈ ഏഴ് ലക്ഷം രൂപ ഒരു വിസ്മയം പോലെ വന്നതാണ്.അത് പോലെ എല്ലാവർക്കും,എപ്പോഴും വിസ്മയം സംഭവിക്കും എന്ന് ഞാൻ ഒട്ടും വിശ്വസിക്കുന്നില്ല.അൽഫോൻസ് പറയുന്നു.