പത്മരാജന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നുതന്നെയായിരുന്നു ഞാൻ ഗന്ധർവ്വൻ എന്ന സിനിമ. തിയേറ്ററുകളിൽ അത്ര മികച്ച വിജയം നേടിയില്ലെങ്കിലും പിന്നീടാണ് ഈ സിനിമ എല്ലാവരുടെയും മനസ്സിൽ ഇടം നേടുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും എല്ലാപേർക്കും പ്രിയപ്പെട്ടതു തന്നെയാണ്. സിനിമ റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുന്നതിനിടയിൽ ആയിരുന്നു പത്മരാജന്റെ വിയോഗം സംഭവിക്കുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി തങ്ങൾക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ച് നിർമ്മാതാവായ മോഹൻ തുറന്നു പറഞ്ഞിരുന്നു.
ഇപ്പോൾ അദ്ദേഹത്തിൻറെ വാക്കുകൾ ആണ് വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്. അന്ന് സിനിമ റിലീസ് ചെയ്യുന്ന സമയത്തും സിനിമ നിർമ്മിക്കുന്ന സമയത്തും ഗന്ധർവ്വ ശാപം ഉണ്ടായിരിക്കുമെന്ന് ആളുകൾ പറഞ്ഞിരുന്നു. എന്നാൽ അന്ന് അതാരും വകവച്ചിരുന്നില്ല. അത്തരത്തിലുള്ള പറച്ചിലുകൾ ഒന്നും അന്ന് കാര്യമായി എടുത്തിരുന്നില്ല. സിനിമയുടെ പ്രമോഷൻ വേളയിലായിരുന്നു പത്മരാജന്റെ വിയോഗം സംഭവിക്കുന്നത്. തലേദിവസം രാത്രി വരെ സംസാരിച്ചു കിടന്ന പത്മരാജൻ രാവിലെ വിളിച്ചപ്പോൾ എഴുന്നേൽക്കുന്നുണ്ടായിരുന്നില്ല. പൾസ് നോക്കിയാൽ നിതീഷ് ആണ് അദ്ദേഹത്തിൻറെ മരണത്തെ കുറിച്ച് പറഞ്ഞത്.
ആ സമയത്ത് ആദ്യം മനസ്സിൽ വന്നത് ഗന്ധർവ ശാപത്തെക്കുറിച്ച് ആയിരുന്നു. പത്മരാജന്റെ ശവസംസ്കാരത്തിൽ പങ്കെടുത്ത ശേഷം ഞങ്ങൾ തിരുവനന്തപുരത്തേക്കാണ് പോയത്. ക്ഷീണം കാരണം കാറിൽ വച്ച് ഉറങ്ങിപ്പോയ ഞാൻ ഒരു വലിയ ശബ്ദം കേട്ടായിരുന്നു ഉണർന്നത് എന്നും പറയുന്നുണ്ട്. ഞങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടതായിരുന്നു വണ്ടി വെട്ടി പൊളിച്ചു ആയിരുന്നു അന്ന് ഞങ്ങളെ പുറത്തെത്തിച്ചത്. ഞങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടുവെന്നും രണ്ടുപേരും മരിച്ചു എന്നുമായിരുന്നു അന്ന് പ്രചരിച്ച വാർത്ത.
വീട്ടിലേക്ക് വിളിച്ചപ്പോൾ ഭാര്യയുടെ കരച്ചിലാണ് ആദ്യം കേട്ടത്. മരണവാർത്ത അവിടെയും എത്തിയിരിക്കുന്നു. ഞാൻ മരിച്ചിട്ടില്ലെന്ന് നിരവധി തവണ ആവർത്തിച്ചു പറഞ്ഞപ്പോഴാണ് ഭാര്യ വിശ്വസിച്ചത്. പൂനയിൽ ആയിരുന്ന നിതീഷിനും അതേസമയം തന്നെ വാഹനാപകടം സംഭവിച്ചിരുന്നു. ഇതറിഞ്ഞപ്പോഴും ഞങ്ങൾക്ക് ഞെട്ടൽ തോന്നിയിരുന്നു. എല്ലാവരും അന്ന് പറഞ്ഞ ഗന്ധർവ്വ ശാപത്തെക്കുറിച്ച് അപ്പോഴും ഓർത്തു എന്ന് നിർമ്മാതാവായ മോഹൻ പറയുന്നു.