നിരവധി വർഷങ്ങളായി നിരവധി ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമ ലോകത്തെ സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് എന്നും തൻറെ പേരിനോടൊപ്പം ചേർത്തിരിക്കുന്ന താരമാണ് രജനികാന്ത്. രജനീകാന്ത് എന്ന പേരിന് ഇന്ത്യൻ സിനിമ ലോകത്ത് ഉള്ള ആരാധന പിന്തുണയും പ്രശസ്തിയും വളരെ വലുതാണ്.ഇപ്പോഴിതാ രജനികാന്തിന്റെ അഭിഭാഷകന് എസ് ഇളംഭാരതി പുറത്തിറക്കിയിട്ടുള്ള ഒരു നോട്ടീസ് ആണ് ചർച്ചയാകുന്നത്.തന്റെ പേരും ചിത്രവും ശബ്ദവും കാരിക്കേച്ചറുമൊക്കെ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകയാണെന്ന് രജനീകാന്ത് നോട്ടീസിലൂടെ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ വളരെയധികം സ്വാധീനമുള്ള തൻറെ ചിത്രവും ശബ്ദവും പേരും ഉപയോഗിച്ച് പല കമ്പനികളും തങ്ങളുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേക്ഷകരെ സ്വാധീനിക്കുന്നു ഇനിയും അത് തുടർന്നാൽ നിയമനടപടി ഉണ്ടാകുമെന്നും ആണ് നോട്ടീസിന്റെ ഉള്ളടക്കം.’ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന,വിജയം കൈവരിച്ച അഭിനേതാക്കളില്‍ ഒരാളാണ് ശിവാജി റാവു ഗെയ്ക്വാദ് എന്ന രജനികാന്ത്.കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പല ഭാഷകളിലെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഖ്യാതി വലുതാണ്’.
എന്നാൽ ഇത്തരം പരസ്യങ്ങളിൽ രജനീകാന്തിന്റെ ചിത്രവും ശബ്ദവും പേരും ഉപയോഗിക്കുന്നതിലൂടെ ആ ഖ്യാതിക്ക് കോട്ടം സംഭവിക്കുകയാണെന്നും നോട്ടീസിൽ പറയുന്നു.രജനീകാന്തിന്റെ മുൻകൂർ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വഞ്ചന കുറ്റം ആയിട്ടാണ് കണക്കാക്കുക.തന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ വാണിജ്യപരമായ ഉപയോഗം രജനീകാന്തിന് മാത്രമാണ് സാധിക്കുകയെന്നും മറ്റാര്‍ക്കും അതിനുള്ള അവകാശം ഇല്ലെന്നും നോട്ടീസ് വ്യക്തമാക്കുന്നു.
അതേസമയം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ ആണ് രജനികാന്തിൻറെ റിലീസിന് എത്താനുള്ള ചിത്രം.ജയിലർ ആയ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിൽ എത്തുന്നത്.അടുത്തിടെ രജനികാന്തിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിലെ ക്യാരക്ടർ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.ചിത്രത്തിൽ കന്നഡ താരം ശിവരാജ് കുമാറും,രമ്യ കൃഷ്ണനും,മലയാളി താരം വിനായകനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വമ്പൻ ഹിറ്റായി മാറിയ പടയപ്പയ്ക്കുശേഷം രജനികാന്തും രമ്യ കൃഷ്ണനും ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.