മോഹൻലാൽ നായകനായി എത്തിയ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ദേവാസുരം. ചിത്രത്തിലെ മുണ്ടക്കൽ ശേഖരൻ എന്ന കഥാപാത്രത്തെ മലയാളികൾക്ക് ആർക്കും തന്നെ മറക്കാനാകില്ല.തമിഴ് നടൻ നെപ്പോളിയൻ ആയിരുന്നു ഈ കഥാപാത്രത്തെ വെള്ളിത്തിരയിൽ എത്തിച്ചത്.ഇപ്പോഴിതാ നെപ്പോളിയനും തമിഴ് സൂപ്പർതാരം വിജയം തമ്മിലുള്ള ഒരു പഴയ വഴക്കാണ് ചർച്ചയാകുന്നത്.15 വർഷം മുമ്പ് പോക്കിരി എന്ന ചിത്രത്തിൻറെ സെറ്റിൽവെച്ച് നടന്ന ഒരു സംഭവത്തോടെയാണ് ഈ വഴക്ക് ആരംഭിക്കുന്നത്.
ആ വഴക്കിനെ തുടർന്ന് വിജയുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹത്തിന്റെ സിനിമകൾ പോലും കാണാറില്ലെന്നും നെപ്പോളിയൻ പറഞ്ഞിരുന്നു.2007 ൽ പോക്കിരി എന്ന ചിത്രത്തിൽ പോലീസ് കമ്മീഷ്ണറുടെ വേഷത്തിൽ ആയിരുന്നു നെപ്പോളിയൻ എത്തിയിരുന്നത്.ചിത്രത്തിൻറെ സെറ്റിൽവെച്ച് നെപ്പോളിയന്റെ ചില സുഹൃത്തുക്കൾ വിജയിയെ കാണണമെന്നും ഒപ്പം ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. വിജയുമായുള്ള തൻറെ ബന്ധത്തെ തുടർന്ന് താൻ ആഗ്രഹം നടത്തി കൊടുക്കാമെന്ന് ഏറ്റു.എന്നാൽ ഇക്കാര്യം നേരത്തെ വിജയിയെ അറിയിച്ചിരുന്നില്ല.
പോക്കിരി എന്ന ചിത്രത്തിൻറെ വലിയൊരു ഫൈറ്റ് സീനിന് ശേഷം വിജയ് കാരവാനിൽ വിശ്രമിക്കുമ്പോൾ നെപ്പോളിയൻ സുഹൃത്തുക്കളുമായി എത്തിയിരുന്നു.എന്നാൽ സെക്യൂരിറ്റി നെപ്പോളിയനെയും സുഹൃത്തുക്കളെയും അകത്തേക്ക് അപ്പോയിൻമെന്റ് ഇല്ലാതെ കടത്തിവിട്ടില്ല.തുടർന്ന് നെപ്പോളിയനും സെക്യൂരിറ്റിയുമായി വഴക്ക് ആവുകയും ശബ്ദം കേട്ട് വിജയ് പുറത്തേക്ക് വരികയും ചെയ്തു.എന്നാൽ വിജയ് വളരെ രോഷമായി ആണ് നെപ്പോളിയനോട് സംസാരിച്ചത്. അതോടെ നെപ്പോളിയൻ സുഹൃത്തുക്കളുടെ മുന്നിൽ അപമാനിക്കപ്പെട്ട പോലെയായി.അതോടെ വിജയ് സിനിമകളിൽ അഭിനയിക്കുന്നതും വിജയിയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചുവെന്ന് നെപ്പോളിയൻ പറഞ്ഞിട്ടുണ്ട്.
അതേസമയം തന്നെ താൻ ആരുമായും വ്യക്തിവൈരാഗ്യം സൂക്ഷിക്കുന്ന ആളല്ലെന്നും വഴക്ക് തീരുകയാണെങ്കിൽ സന്തോഷമേയുള്ളൂ എന്നും നെപ്പോളിയൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വർഷങ്ങൾക്കു മുമ്പ് തന്റെ മകൻറെ ചികിത്സയ്ക്കായാണ് നെപ്പോളിയൻ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറിയത്.അടുത്തിടെ തന്റെ മകനുവേണ്ടി നെപ്പോളിയൻ ഒരു വലിയ ബംഗ്ലാവ് പണിത വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.ഡിഎംകെ രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന നെപ്പോളിയൻ എംഎൽഎയും എംപിയും കേന്ദ്രസഹ മന്ത്രിയും ഒക്കെയായിരുന്നു. എൻറെ രാഷ്ട്രീയമൊക്കെ അവസാനിപ്പിച്ചാണ് താരം അമേരിക്കയിലേക്ക് പോയത്.