നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്ത് സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്’രോമാഞ്ചം’. സംവിധായകൻ ജിത്തു മാധവൻ തന്നെയാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ ആണ് റിലീസ് ഇത്രയും വൈകിയത്.ഇപ്പോഴിതാ ഫെബ്രുവരി മൂന്ന് അതായത് നാളെ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തുകയാണ്.അതിനിടയിൽ ചിത്രത്തിൻറെ നിർമ്മാതാവായ ജോൺപോൾ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്ന ചില വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്,ഗിരീഷ് ഗംഗാധരന്,സൌബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിൽ നിർമ്മാണം നിർവഹിക്കുന്നത്.ഗപ്പി,അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകൻ കൂടിയായ നിർമ്മാതാവ് ജോൺപോൾ തൻറെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും പ്രേക്ഷകരുടെ പിന്തുണ ആവശ്യപ്പെട്ടുകൊണ്ടുമാണ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.മികച്ച അഭിപ്രായം നേടിയിട്ടും തിയേറ്ററിൽ വിജയിക്കാതെ പോയ അദ്ദേഹത്തിൻറെ ചിത്രമാണ് ഗപ്പി.അന്ന് ഗപ്പി തിയേറ്ററിൽ കാണാൻ പറ്റാതെ പോയപ്പോൾ നിങ്ങൾ എനിക്ക് വച്ചു നീട്ടിയ പൈസ രോമാഞ്ചത്തിന് ടിക്കറ്റ് എടുത്ത് സഹായിക്കണമെന്നാണ് അദ്ദേഹത്തിന്റെ അപേക്ഷ.
‘രോമാഞ്ചം വെള്ളിയാഴ്ച തിയറ്ററില്‍ വരുകയാണ്, കച്ചവടത്തിന്റെ കണക്ക് പുസ്തകമെല്ലാം തകരുകയും തകര്‍ക്കപ്പെടുകയും ചെയ്തപ്പോള്‍ ജീവിതവും കരിയറുമെല്ലാം പണയത്തിലായി.ഇനി നിങ്ങള്‍ പ്രേക്ഷകരില്‍ മാത്രമാണ് ഏക പ്രതീക്ഷ. നിങ്ങള്‍ക്ക് മുന്നില്‍ വന്ന് കൈകൂപ്പി കരഞ്ഞു ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്, എന്റെ ആത്മാഭിമാനം അതിനനുവദിക്കുന്നില്ല, നിങ്ങള്‍ക്കും അതിഷ്ടമാവില്ല.അന്ന് ഗപ്പി തിയറ്ററില്‍ കാണാന്‍ പറ്റാതിരുന്നപ്പോള്‍ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ,അത് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാന്‍ ഉപയോഗിച്ചാല്‍ എനിക്ക് ഇനിയും മുന്നോട്ട് പോകാനാകും.ഒരു റീ റിലീസിങ്ങിനും കൂടിയുള്ള ത്രാണി എനിക്കില്ല.
പല തരത്തിലുള്ള കുറ്റപ്പെടുത്തലുകളിലൂടെയും അവഗണനകളുടെയും കടന്നു പോയപ്പോൾ തൻറെ കൂടെ നിന്ന സുഹൃത്തുക്കൾക്കും അദ്ദേഹം നന്ദി പറയുന്നുണ്ട്.കേരളത്തിലെ ഏറ്റവും മികച്ച തീയറ്ററുകളിലാണ് രോമാഞ്ചം സെന്‍ട്രല്‍ പിക്ച്ചേഴ്സ് പ്രദര്‍ശിപ്പിക്കുന്നത്,ധൈര്യമായി കാണാം ഈ സിനിമ,അതെന്റെ ഉറപ്പാണ്.ഇഷ്ടപ്പെട്ടാല്‍ മറ്റുള്ളവരോടും കാണാന്‍ പറയണം,ഒരു പുതുതലമുറയുടെ പ്രതീക്ഷയാണ് നിരാശപ്പെടുത്തില്ല. ഈ യാത്രയില്‍ ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചുവെങ്കില്‍ എന്നോട് ക്ഷമിക്കണം,ഒപ്പം നിക്കണം,ശരിക്കും കച്ചിത്തുരുമ്പാണ്. രോമാഞ്ചത്തിന്റെ ഓട്ടം ഞാന്‍ പൂര്‍ത്തിയാക്കി.ഇനി ഒരു സിനിമ ചെയ്യാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ’.ഇത്തരത്തിലായിരുന്നു ജോൺ പോളിന്റെ വികാരഭരിതമായ കുറിപ്പ്.