ഹിറ്റ് മേക്കർ ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുതുവർഷത്തിൽ എത്തിയ ചിത്രമാണ് എലോൺ.നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ഷാജി കൈലാസ് ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ടായിരുന്നു.ചിത്രത്തിൻറെ റിലീസിന് മുമ്പ് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നത് ഇതൊരു ഓടിടി ചിത്രം ആയിരിക്കും എന്നാണ്.എന്നാൽ ചിത്രം നേരിട്ട് തിയേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്.
ഇപ്പോഴിതാ ചിത്രം ഓടിടി ക്കു വേണ്ടിയാണ് നിർമ്മിച്ചിരുന്നതെന്നും എന്നാൽ ആൻറെണി പെരുമ്പാവൂരിന്റെ നിർബന്ധം മൂലമാണ് തിയറ്റർ റിലീസിന് ചിത്രം എത്തിയതെന്നും ഷാജി കൈലാസ് പറയുന്നു.ഇതുപോലൊരു കഥാപാത്രവും ചിത്രവും ലാൽസാർ ഇനി ചെയ്യാൻ സാധ്യതയില്ല അതിനാൽ ചിത്രം തിയേറ്ററിൽ കാണിക്കണം എന്നതായിരുന്നു അദ്ദേഹത്തിൻറെ ആവശ്യം.കോവിഡിന്റെ സമയത്ത് ആയിരുന്നു എലോൺ ചിത്രം ആരംഭിക്കുന്നത്. കോവിഡിന്റെ പ്രശ്നങ്ങൾ മൂലം സിനിമ മേഖലയിലെ എല്ലാവരും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ചിത്രം ആശ്വാസമായി എത്തുന്നത്.
എല്ലാവർക്കും ആർടിപിസിആർ നിർബന്ധമാക്കി അടച്ചിട്ട ഒരു സെറ്റിൽ ഷൂട്ട് ചെയ്ത ചിത്രമായിരുന്നു എലോൺ.ചിത്രത്തിൻറെ സെറ്റിൽ മോഹൻലാൽ മാത്രമായിരുന്നു.പുറത്തുനിന്നുള്ള ഒരാളെ പോലും ഈ സെറ്റിലേക്ക് കയറ്റിയിരുന്നില്ല.ആ സമയത്ത് ഒറ്റയ്ക്ക് ഒരു ഇന്ഡസ്ട്രിയിലെ ഒത്തിരി പേര്‍ക്ക് നന്മ ഉണ്ടാകണമെന്ന് കരുതി എടുത്ത സിനിമയാണിത്.ആൻറെണി ചിത്രം ഓടിടി യിൽ കാണിക്കണമെന്ന് പറഞ്ഞപ്പോഴും അത് റിസ്ക് ആണെന്നാണ് ഞാൻ പറഞ്ഞത്,ഷാജി കൈലാസ് പറയുന്നു.
എന്നാൽ ചേട്ടാ അത് കുഴപ്പമില്ല,പരീക്ഷണ ചിത്രമല്ലേ വിമര്‍ശിക്കപ്പെടുകയോ നന്നാവുകയോ ചെയ്യാം.പക്ഷെ ശ്രമത്തിനുള്ള അംഗീകാരം കിട്ടിയാല്‍ സന്തോഷമല്ലേ എന്നാണ് ആന്റണി പറഞ്ഞത്.ചിത്രത്തില്‍ ഫോണിലൂടെ വരുന്ന കഥാപാത്രങ്ങള്‍ക്ക് അറിയാവുന്ന താരങ്ങള്‍ തന്നെ ശബ്ദം കൊടുക്കണമെന്നത് ആന്റണിയുടെ ആശയമായിരുന്നു.അങ്ങനെയാണ് ചിത്രത്തിൽ പൃഥ്വിരാജും,മഞ്ജു വാര്യരും,ആനിയും ഒക്കെ ശബ്ദ സാന്നിധ്യങ്ങൾ ആയി എത്തുന്നത്. ചിത്രത്തിനെതിരെ വന്ന ഭീകരവിമർശനങ്ങൾ സ്വീകരിക്കുന്നു എന്നും ഷാജി കൈലാസ് പറഞ്ഞു.