2011 സിനിമയിലേക്ക് കടന്നുവന്ന് എന്ന് മലയാള സിനിമയിലെ മുൻ നിര നായകന്മാരിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ഒരാളാണ് ഉണ്ണി മുകുന്ദൻ. വൈശാഖ് സംവിധാനം ചെയ്ത മല്ലുസിംഗ് തകർപ്പൻ ഹിറ്റ് ആയതോടെയാണ് ഉണ്ണിമുകുന്ദൻറെ കരിയർ മാറിമറിഞ്ഞത്.തുടക്കത്തിൽ ചെറിയ ചെറിയ റോളുകളിൽ ഒതുങ്ങിയ ഇദ്ദേഹത്തെ തേടി അതോടെ നായക കഥാപാത്രങ്ങൾ വരാൻ തുടങ്ങി. ഉണ്ണിമുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൻറെ ഭാഗമായി നടന്ന അഭിമുഖത്തിൽ താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
സിനിമയിലെത്തിയില്ലായിരുന്നെങ്കില്‍ സൈന്യത്തില്‍ ചേരുമായിരുന്നു എന്നാണ് താരത്തിന്റെ വാക്കുകൾ. സിനിമ വലിയൊരു സ്വപ്നം തന്നെയായിരുന്നു, പക്ഷേ നടക്കണമെന്നില്ലല്ലോ.ലോഹി സാറിൻറെ അഡ്രസ്സ് അച്ഛൻ തപ്പിപ്പിടിച്ച് തന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ താൻ സിനിമയിലെത്തിയില്ലായിരുന്നെങ്കിൽ താൻ സൈന്യത്തിൽ ചേരുമായിരുന്നു.വ്യക്തികൾ എന്ന നിലയിൽ തന്റെ മാതാപിതാക്കളെ താൻ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും താരം പറഞ്ഞു.
അച്ഛന് ലോഹി സാറിൻറെ അഡ്രസ് കണ്ടെത്തി, ഞാന്‍ കത്തെഴുതി.ലോഹി സാറിനെ കണ്ടപ്പോള്‍ കിട്ടിയ ഫീഡ് ബാക്ക് വ്യക്തി എന്ന നിലയില്‍ വളരെ വലുതായിരുന്നു.പതിനേഴ് പതിനെട്ട് വയസുള്ള ഒരാളെ അത്രയും മര്യാദ വെച്ച് പുള്ളി ഹാന്‍ഡില്‍ ചെയ്തത് ഭയങ്കര വെല്‍കമിങ്ങായിരുന്നു.താൻ കത്തെഴുതിയപ്പോൾ കത്തിൽ തനിക്ക് ആറടി പൊക്കം ആണെന്നും ആഗ്രഹം ഉണ്ടെന്നൊക്കെ തട്ടി വിട്ടു,തുടർന്ന് ലോഹി സാറിനെ നേരിട്ട് കണ്ടപ്പോൾ നിനക്ക് അഞ്ചടി പൊക്കം ഉള്ളല്ലോ എന്നുപറഞ്ഞതും ഉണ്ണി പങ്കുവെച്ചു.
മലയാളത്തിനു പുറമേ തെലുങ്കിലും ഉണ്ണിമുകുന്ദന് അവസരം ലഭിച്ചിരുന്നു. വളരെ കുറഞ്ഞ കാലയളവുകൊണ്ട് തന്നെ മലയാള പ്രേക്ഷകരുടെ സ്ഥാനം ഉണ്ണിക്കായിരുന്നു.ഷെഫീക്കിന്റെ സന്തോഷമാണ് പുതുതായി റിലീസ് ചെയ്ത ഉണ്ണി മുകുന്ദന്റെ ചിത്രം.
അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാല,ആത്മീയ,ദിവ്യ പിള്ളൈ,മനോജ് കെ. ജയന്,സ്മിനു സിജോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.