നിരവധി ചിത്രങ്ങളിലൂടെ ഒരുപിടി ഹിറ്റുകൾ ബോളിവുഡിന് സമ്മാനിച്ച സംവിധായകനാണ് അനുരാഗ് കശ്യപ്.ഇപ്പോഴിതാ പണ്ടുകാലത്ത് താൻ മുംബൈയിലെത്തിയപ്പോൾ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെ പറ്റിയും യാതനകളെ പറ്റിയും തുറന്നു പറയുകയാണ് അനുരാഗ് കശ്യപ്. മാഷെബിൾ ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.’ബോംബെ ജേര്‍ണി’എന്ന പേരിൽ കാറിൽ മുംബൈ നഗരം ചുറ്റിയാണ് അവതാരകനും അനുരാഗ് കശ്യപും ഷോയിൽ സംസാരിക്കുന്നത്.
രാത്രികാലത്ത് ഒന്ന് കിടക്കാൻ പോലും സ്ഥലം കിട്ടാത്ത മുംബൈ നഗരത്തെക്കുറിച്ചും അന്ന് താൻ അന്തിയുറങ്ങിയിരുന്ന മുക്കും മൂലകളെക്കുറിച്ചും അനുരാഗ് പരിപാടിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. 1993ല്‍ മുംബൈയിൽ എത്തിയത് മുതൽ 30 കൊല്ലത്തിനുശേഷം നഗരത്തിന് ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ഇദ്ദേഹം പറയുന്നു.അന്ന് ജുഹു സർക്കിളിൽ ഉണ്ടായിരുന്ന പൂന്തോട്ടത്തെ കുറിച്ചും സിഗ്നലുകൾ ഒന്നും ഇല്ലാത്ത അവിടെ താൻ അന്തിയുറങ്ങിയതിനെ കുറിച്ചും അനുരാഗ് പറയുന്നു.
എന്നാൽ ചിലപ്പോൾ തങ്ങളെ അവിടെ നിന്ന് പുറത്താക്കും എന്നും പിന്നീട് വെർസോവ ലിങ്ക് റോഡിലെ ഫുട്പാത്തിൽ ഉറങ്ങാൻ പോകുമെന്നും അവിടെ ഉറങ്ങണമെങ്കിൽ 6 രൂപ കൊടുക്കണം എന്നും അദ്ദേഹം ഓർത്തെടുക്കുന്നു. തൻറെ കരിയറിന്റെ ആദ്യകാലങ്ങളിൽ ചിത്രങ്ങൾ നിന്നു പോയതും ജീവിതം പ്രതിസന്ധിയിൽ ആയതും അതെല്ലാം തന്നെ കുടിയൻ ആക്കി മാറ്റിയെന്നും അനുരാഗ് പറയുന്നു.ഇതോടെ തൻറെ ആദ്യ ഭാര്യ തന്നെ വീട്ടിൽ നിന്ന് പുറത്താക്കി.അന്ന് തന്റെ മകൾക്ക് നാലു വയസ്സായിരുന്നു.അനുരാഗ് പറയുന്നു.
‘ഞാന്‍ അപ്പോഴും പോരാടിക്കൊണ്ടിരുന്നു ഞാന്‍ എഴുതിയ,ഞാന്‍ ഭാഗമായ സിനിമകളില്‍ നിന്ന് പോലും ഞാന്‍ പുറത്തായി മൊത്തം സംവിധാനങ്ങളോടും, സിനിമ രംഗത്തോടും അന്ന് എനിക്ക് വെറുപ്പായിരുന്നു’.അദ്ദേഹം പറയുന്നു.ഗ്യാംഗ്സ് വെസപ്പൂർ എന്ന ചിത്രത്തിലൂടെ താൻ നടത്തിയ മടങ്ങിവരവിനെക്കുറിച്ചും അനുരാഗ് ഓർത്തെടുക്കുന്നു.അനുരാഗിന്റെ പുതിയ ചിത്രമായ ഓള്‍മോസ്റ്റ് പ്യാര് വിത്ത് ഡിജെ മോഹബത്ത് ഫെബ്രുവരി 3നാണ് തിയേറ്ററുകളിൽ എത്തുക.ഈ സിനിമ മറാകെച്ച് ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശിപ്പിച്ച് മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു.