ടി ജി രവി എന്ന പേര് കേട്ടാൽ സ്ത്രീകൾക്ക് നെഞ്ചിടിക്കുന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയിൽ പണ്ട്. അത്രയേറെ സ്ത്രീകളെ സിനിമയിൽ പീഡിപ്പിച്ചിരുന്ന ടി ജി രവിയെ വെറുപ്പോടെ മാത്രമേ കേരളത്തിലെ സ്ത്രീകൾ കണ്ടിട്ടുള്ളൂ. അത് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ വിജയവും ആയിരുന്നു. എന്നാൽ വ്യക്തിജീവിതത്തിൽ താൻ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തനായിരുന്നു ടി ജി രവി. ഭാര്യയെയും മക്കളെയും അത്രയേറെ സ്നേഹിക്കുന്ന ഒരു ഭർത്താവായിരുന്നു അദ്ദേഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ടിജി രവിയും ഭാര്യയും വിവാഹം കഴിക്കുന്നത്.
എത്ര സ്ത്രീകളെയാണ് നിങ്ങളുടെ ഭർത്താവ് പീഡിപ്പിക്കുന്നതെന്ന് പല സ്ത്രീകളും ടിജി രവിയുടെ ഭാര്യയോട് ചോദിച്ചിരുന്നു. ഞാനൊരു ഡോക്ടറാണ് എത്ര സ്ത്രീകളുടെയും പുരുഷന്മാരുടെയും നഗ്നശരീരം ഞാൻ ദിവസവും കാണുന്നു അതൊക്കെ ജോലിയുടെ ഭാഗമായിരുന്നു എന്നായിരുന്നു ടി ജി രവിയുടെ ഭാര്യയുടെ മറുപടി. എല്ലാത്തിനെയും അഡ്ജസ്റ്റ് ചെയ്ത് വളരെ പോസിറ്റീവായി കാണുന്ന സ്വഭാവമായിരുന്നു രവിയുടെ ഭാര്യ ഡോക്ടർ സുഭദ്രയുടെത്. ഡോക്ടർ സുഭദ്രയുടെ മരണം കേരളം ഏറെ ചർച്ച ചെയ്ത ഒന്നുതന്നെയായിരുന്നു.
കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് മെഡിക്കൽ എത്തിക്സ് അനുവാദം നൽകാത്തത് ആയിരുന്നു അന്ന് മരണ കാരണം. സമയത്ത് തന്നെ ഡോണറെ കിട്ടിയെങ്കിലും മെഡിക്കൽ എത്തിക്സ് കമ്മിറ്റിയുടെ മുന്നിലെത്തിയപ്പോൾ പുറത്തുനിന്നുള്ള ഡോണറിന്റെ ലിവർ ശരിയാവില്ലെന്ന് അവർ പറഞ്ഞിരുന്നു. അതേതുടർന്ന് ശാസ്ത്രക്രിയ നടത്താൻ കഴിയാതെയായിരുന്നു അവർ അന്ന് മരണപ്പെട്ടത്. ഇപ്പോൾ തൻ്റെ ഭാര്യയുടെ ഒരു മൊബൈൽ ഫോൺ മാത്രമാണ് തൻറെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്നാണ് അദ്ദേഹം പറയുന്നത്. ഭാര്യ പണ്ട് ഉപയോഗിച്ചിരുന്ന നോക്കിയയുടെ ഒരു പഴയ ഫോൺ ആണ് ടി ജി രവി ഇപ്പോഴും ഉപയോഗിക്കുന്നത്.
എവിടെ പോകുമ്പോഴും അത് കൂടെ കൊണ്ടുപോകുന്ന ശീലവും ടി ജി രവിക്കുണ്ട്. മുൻപ് തിരുവമ്പാടി തമ്പാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തമിഴ്നാട്ടിൽ നടക്കുമ്പോൾ ആ ഫോൺ ഇടയ്ക്ക് വെച്ച് നഷ്ടപ്പെട്ടിരുന്നു. അത് തിരിച്ചു കിട്ടുന്നത് വരെ അദ്ദേഹത്തിന് ഭയങ്കര ബുദ്ധിമുട്ടായിരുന്നു എന്ന് സെറ്റിൽ ഉള്ളവർ തന്നെ പറഞ്ഞിട്ടുണ്ട്. ഒടുവിൽ ഫോൺ തിരിച്ച് കിട്ടിയപ്പോൾ അത് കയ്യിലെടുത്ത ഉടനെ അദ്ദേഹം കരയുകയായിരുന്നു. അത്രയ്ക്ക് ആത്മാർത്ഥ ബന്ധമാണ് ടി ജി രവിയും ഭാര്യയും തമ്മിൽ.