മലയാളികൾ ഒരിക്കലും മറക്കാത്ത പേരാണ് ആശാ ശരത്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങാൻ സാധിച്ച ഒരു താരം തന്നെയാണ്. മിനിസ്ക്രീനിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തിയ ഒരുപാട് താരങ്ങൾ ഉണ്ടെങ്കിലും അവരിൽ പ്രധാനിയാണ് ആശാ ശരത് എന്ന് തന്നെ പറയാം. തന്റേതായ കാഴ്ചപ്പാടുകളും തന്റേതായ രീതികളും തനിക്കുണ്ടെന്ന് എപ്പോഴും വ്യക്തമാക്കുന്ന ഒരു വ്യക്തി കൂടിയാണ് ആശാ ശരത്. ആശ മനസ്സിൽ കയറിക്കൂടിയത് പരമ്പരകളിലൂടെ തന്നെയാണ്. അതുകൊണ്ടുതന്നെ ഒഴിച്ചുമാറ്റാൻ പറ്റാത്ത ഒരു വ്യക്തിയായി തന്നെ ആശ മാറി.
പുതിയ വാർത്തകളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ ഡാൻസിങ് മാസ്റ്റേഴ്സ് എന്ന പ്രോഗ്രാമിൽ ജഡ്ജയാണ് എത്തുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നതും കണ്ണീരിൽ മുങ്ങുന്നതും ആശയുടെ ഒരു വീഡിയോ തന്നെയാണ്. രണ്ട് കൂടപ്പിറപ്പുകളെ എനിക്ക് നഷ്ടപ്പെട്ടു ശബ്ദം ഇടറി പൊട്ടിക്കരഞ്ഞ് ആശ പറഞ്ഞത് ഇങ്ങനെയായിരുന്നു.
എങ്ങനെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയാതെ മറ്റുള്ളവർ കൂടെ നിൽക്കുന്നത് നമ്മൾ ഈ വീഡിയോയിൽ കാണുന്നുണ്ട്. ആരാധകരെയും മലയാളികളെയും ഒരുപോലെ കരയിപ്പിച്ച ഒരു വീഡിയോ ആയിരുന്നു ഇത്. ഒരു ഡാൻസ് പെർഫോമൻസ് കണ്ടതിനുശേഷം ആണ് താരം തന്റെ സഹോദരങ്ങളുടെ വേർപാടിനെ കുറിച്ച് പറഞ്ഞത്. ആശയുടെ വാക്കുകൾ ഇങ്ങനെ;
നിങ്ങൾ കാണിച്ചതിന്റെ പകുതിഭാഗം ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ഒരാളാണ് ഞാൻ. എനിക്കും രണ്ട് കൂടപ്പിറപ്പുകൾ ഉണ്ടായിരുന്നു. ഇങ്ങനെ ഒരു രോഗം വന്നത് കൊണ്ടല്ല അല്ലാതെ തന്നെ അവർ എന്നെ വിട്ടു വേറൊരു ലോകത്തേക്ക് പോയി. അതെനിക്ക് ഒട്ടും താങ്ങാനാവില്ല. ജീവിതത്തിൽ താങ്ങാനാവാത്ത വേദന എന്തെന്ന് ചോദിച്ചാൽ എനിക്ക് മറ്റൊന്നുമില്ലാതെ പറയാവുന്ന ഒരു കാര്യമാണിത്. ആശ ഓരോ വാക്കുകൾ പറയുമ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കാണാം. തൻറെ മനസ്സിലെ വേദന കാരണം അധികം സംസാരിക്കാൻ പോലും ആശയ്ക്ക് കഴിയുന്നുണ്ടായിരുന്നില്ല.
തൻറെ സഹോദരനോടുള്ള സ്നേഹത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചും ദുർഗാ കൃഷ്ണയും ഇതിനുശേഷം പറയുന്നുണ്ട്. ഇത് ആദ്യമായി അല്ല ഡാൻസിങ് സ്റ്റാർസ് വേദി ഇത്രയും വികാരഭരിതമാകുന്നത്. പതിനെട്ടാം വയസ്സിൽ ആണ് ആശ വിവാഹിതയായത്. തുടർന്ന് ഭർത്താവിനൊപ്പം ദുബായിലേക്ക് പോവുകയായിരുന്നു. പ്രീഡിഗ്രി പഠിക്കുന്ന സമയത്ത് തമിഴ് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചുവെങ്കിലും മാതാപിതാക്കൾ സമ്മതിക്കാത്തതിന് തുടർന്ന് ആ അവസരം ഉപേക്ഷിക്കേണ്ടി വന്ന ഒരു പെൺകുട്ടിയായിരുന്നു ആശാ.
പിന്നാലെ സിനിമയിലേക്ക് തന്നെ എത്തി. ഇതെല്ലാം ഒരു ദൈവ നിശ്ചയം. അതുകൊണ്ടുതന്നെ മകളുടെ അഭിനയ ആഗ്രഹം ആശാ ശരത് തടഞ്ഞു വച്ചതേയില്ല. ദുബായിൽ ആശ റേഡിയോ ജോക്കിയായും പ്രോഗ്രാം പ്രൊഡ്യൂസറായും ജോലി ചെയ്തിട്ടുണ്ട്. കൈരളി കലാകേന്ദ്രം എന്ന നൃത്ത സ്കൂളും ആശയ്ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയ സന്തോഷവും സങ്കടവും ഒക്കെ കടന്നുപോയ തൻറെ ജീവിതത്തെക്കുറിച്ച് വാചാലയായി.