അടുത്തിടെ മലയാള സിനിമ ലോകത്ത് വലിയ രീതിയിൽ ചർച്ചയായതാണ് സെറ്റിലെ ലഹരി ഉപയോഗവും അത് സംബന്ധിച്ച ചില വെളിപ്പെടുത്തലുകളും. മലയാളത്തിലെ പ്രമുഖനിർമ്മാതാക്കളും ബാബുരാജിനെയും ടിനിടോമിനെയും പോലുള്ള നടന്മാരും ഈ വിഷയത്തിൽ പ്രതികരണങ്ങളുമായി എത്തിയിരുന്നു. ടിനിടോമിന്റെ പ്രസ്താവന വിവാദമായി മാറുകയും ചെയ്തു. സെറ്റിൽ ലഹരി ഉപയോഗമുണ്ടെന്നും അതുകാരണം തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചിട്ടും ഭാര്യ വിടാൻ സമ്മതിച്ചില്ലെന്നും ആണ് പറഞ്ഞത്. ലഹരി വസ്തുക്കളുടെ ഉപയോഗം കാരണം പല്ലുകൾ ദ്രവിച്ചുപോയ ഒരു യുവ നടനെ തനിക്കറിയാമെന്നും പറഞ്ഞിരുന്നു. ഒരു പൊതു വേദിയിൽ സംസാരിക്കുന്നതിനിടയായിരുന്നു ഈ പ്രസ്താവന.
എന്നാൽ ഇതിനെതിരെ ധ്യാൻ ശ്രീനിവാസൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. മകൻറെ വായിൽ ആരും കുത്തി കയറ്റില്ല അവന് ബോധമുണ്ടെങ്കിൽ അതൊന്നും ഉപയോഗിക്കില്ലെന്ന് ആയിരുന്നു ധ്യാൻ പറഞ്ഞത്. ഇപ്പോഴിതാ അതിനും മറുപടിയുമായി എത്തിയിരിക്കുകയാണ് ടിനി ടോം. ഫെയിമിനുവേണ്ടി വായിൽ വരുന്നത് വിളിച്ചുപറഞ്ഞു വിവാദം ഉണ്ടാക്കാൻ നിൽക്കുന്ന ആളല്ല താനെന്നും, കയ്യടിക്ക് വേണ്ടി തന്റെ സഹപ്രവർത്തകരെ തുറന്നുകാണിച്ചിട്ടില്ലെന്നും പറയുന്നു. മകൻറെ വായിൽ ആരും കുത്തിക്കയറ്റില്ലെന്നാണ് ധ്യാൻ പറഞ്ഞത്. പക്ഷേ അങ്ങനെ ഒരു അനുഭവം തനിക്ക് ഉണ്ടെന്നും നടൻ പറഞ്ഞു.
ഞാനെൻറെ സിനിമ ജീവിതത്തിൽ റോൾ മോഡൽ ആക്കിയിരിക്കുന്നത് മമ്മൂക്കയെയും ലാലേട്ടനെയും സുരേഷ് ഗോപിയുമൊക്കെയാണ്. ഞാൻ മാത്രമല്ല മിക്ക ആളുകൾക്കും അങ്ങനെയാണ്. അവരിൽ കൂടുതൽ ആകർഷിച്ചത് മമ്മൂക്കയാണ്. കുടുംബമാണ് ഏറ്റവും വലുതെന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്. ഇന്നത്തെ തലമുറ ഇപ്പോഴത്തെ താരങ്ങളെയാണ് റോൾ മോഡൽ ആക്കുന്നത്. അത് അവരെ വഴിതെറ്റിക്കുന്നുണ്ട്. അവരുടെ പേര് പറഞ്ഞ് മോശമാക്കുന്നില്ല. ഒന്നുരണ്ട് ആളുകളാണ് അങ്ങനെ എന്നും ടിനി പറഞ്ഞു. എൻറെ കുടുംബാംഗങ്ങൾ ആയിട്ടാണ് ഞാൻ എൻറെ സഹപ്രവർത്തകരെ കാണുന്നത്. അവരെ മോശമായി ചിത്രീകരിക്കില്ല. ഇങ്ങനെയുള്ളവരെ റോൾ മോഡൽ ആക്കരുതെന്നാണ് ഞാൻ പറഞ്ഞത് ആരുടെയും പേര് പറഞ്ഞിട്ടില്ല.
ആദ്യം അതിനോട് എതിർപ്പുമായി വന്നത് ധ്യാൻ ആണ്. ധ്യാൻ തന്നെ ധ്യാനിന്റെ സുഹൃത്തുക്കളോട് ടിനി ചേട്ടനെ കുറിച്ച് അല്ല പറഞ്ഞിട്ടുള്ളത് എന്ന് പറഞ്ഞിട്ടുണ്ട് എന്നും ടിനി പറയുന്നു. ആ സ്റ്റേറ്റ്മെന്റിൽ പറയുന്നത് ഇത്രയുമാണ് മകൻറെ വായിൽ ആരും കുത്തിക്കേറ്റില്ല എന്ന്. എന്നാൽ കയറ്റും എന്റെ വായിൽ കുത്തി കയറ്റിയിട്ടുണ്ട് ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കു എന്ന് പറഞ്ഞുകൊണ്ട്. അവൻ എൻറെ മകൻ തന്നെയാണല്ലോ ഉറപ്പായും അവനും സംശയിക്കാം. സിനിമയിൽ എനിക്ക് കോൺഫിഡൻസ് ഉണ്ടായാലും വീട്ടുകാർക്ക് ഉണ്ടാകണമെന്നില്ലല്ലോ വാർത്തകൾ ഫുൾ ഇതല്ലേ എന്നും നടൻ ചോദിക്കുന്നു.
അഭിമുഖത്തിൽ ധ്യാൻ തന്നെ പറയുന്നുണ്ട് താനും ലിക്വിഡ് സോളിഡ് ഗ്യാസിനോട് അഡിക്ടഡ് ആയിരുന്നു എന്ന്. അതിനു വീട്ടിൽ നിന്നും പുറത്തു പോകേണ്ടി വന്നിട്ടുണ്ട് എന്നൊക്കെ. അവന്റെ ടീനേജ് പീരിയഡ് ആണ് അത് പ്രായത്തിന്റെയാണ്. ധ്യാൻ പറഞ്ഞ നല്ല കാര്യങ്ങൾ പുറത്തുവന്നിട്ടില്ല. അതൊക്കെ കട്ട് ചെയ്തിട്ട് ഞാൻ ടിനിയെ തള്ളി എന്ന് കൊടുത്തു. ധ്യാൻ എന്നെ തള്ളി പറയില്ല. അവന് കാര്യങ്ങൾ അറിയാം എന്നും ടിനി ടോം പറഞ്ഞു.