എന്നും വ്യത്യസ്ത പരീക്ഷണങ്ങളുമായും എക്കാലത്തും മികച്ചുനിൽക്കുന്ന അഭിനയ പാടവവുമായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന പ്രിയ താരമാണ് മമ്മൂട്ടി. ഉദയകൃഷ്ണ തിരക്കഥ തയ്യാറാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ ആണ് മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.ചിത്രത്തിൻറെ ദുബായിൽ നടന്ന പ്രമോഷൻ പരിപാടിയുടെ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലോകസിനിമയുടെ നിലവാരത്തിലുള്ള പല ചിത്രങ്ങളും മലയാളത്തിൽ ഉണ്ടാവുന്നുണ്ട്.എങ്കിലും അവ ഓസ്കാറിൽ എത്താത്തത് അതിൻറെ സാങ്കേതികതകൾ മൂലം ആണെന്നാണ് മമ്മൂട്ടി പറഞ്ഞത്.
ഓസ്കറിന് മത്സരിക്കുന്ന സിനിമകളെക്കുറിച്ച് നമ്മള് മനസ്സിലാക്കണം.ഇംഗ്ലിഷ് സംസാരിക്കുന്ന സിനിമകള്‍ക്കാണ് സാധാരണ ഓസ്കര് ലഭിക്കുക. അമേരിക്കയിലെ ന്യൂയോര്‍ക്കിസും ലോസ് ആഞ്ചല്‍സ് റിലീസ് ചെയ്ത് കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും ഓടുന്ന സിനിമകളാണ് ഓസ്കറിന് പരിഗണിക്കുക.മോഷൻ പിക്ചേഴ്സ് ഓഫ് അക്കാദമിയിലെ ആറായിരം അംഗങ്ങളെങ്കിലും ആ സിനിമ കണ്ടിരിക്കണം.അവർ നോമിനേറ്റ് ചെയ്യുന്ന സിനിമകളാണ് അവാർഡിന് മത്സരിക്കുക.കൂടാതെ മലയാളത്തെ പോലെയുള്ള ഭാഷ ചിത്രങ്ങൾ മത്സരിക്കുന്നത് ലോകത്തെ മറ്റു പല ഭാഷാ സിനിമകളും മത്സരിക്കുന്ന കാറ്റഗറിയിൽ ആയിരിക്കും.
പക്ഷേ ഈ വിദേശ സിനിമകളും ജനറൽ വിഭാഗത്തിൽ പരിഗണിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.പഴയ ഓർമയിൽ നോക്കുകയാണെങ്കിൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ഇറ്റാലിയൻ ചിത്രത്തിന് മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള ഓസ്കർ ലഭിച്ചത് ഇതിന് ഉദാഹരണമായി മമ്മൂട്ടി ചൂണ്ടിക്കാട്ടി.മികച്ച വിദേശ ഭാഷാ ചിത്രം എന്ന കാറ്റഗറിയിലാണ് മലയാള സിനിമകൾക്ക് മത്സരിക്കാൻ ആകുക. അക്കാദമിയിലെ 6000 അംഗങ്ങളിൽ കുറച്ചുപേരെങ്കിലും ചിത്രം കണ്ടുകഴിഞ്ഞാൽ അതിനുള്ള സർട്ടിഫിക്കറ്റ് നമുക്ക് ലഭിക്കും. ഇത്തരത്തിലുള്ള സാങ്കേതികപരമായ പല കടമകളും മറികടന്നാൽ മാത്രമേ ഓസ്കാറിൽ എത്താൻ സാധിക്കൂ എന്നും മമ്മൂട്ടി പറഞ്ഞു.
‘ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്’എന്ന ടാഗ് ലൈനോട് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫർ എത്തുന്നത്. അമലാപോൾ,സ്നേഹ,ഐശ്വര്യലക്ഷ്മി എന്നീ മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്.തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ,സിദ്ദിഖ്,ജിനു എബ്രഹാം,വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.മമ്മൂട്ടി പോലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലർ പാറ്റേണിൽ ആണ് കഥ പറയുന്നത്.