സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാളം സിനിമയിലെ വമ്പൻമാരെന്നും കോടീശ്വരന്മാർ എന്നും അറിയപ്പെടുന്ന നടൻ പൃഥ്വിരാജ് അടക്കമുള്ള താരങ്ങളുടെ വീടുകൾ ഇപ്പോൾ പോലീസ് സംഘങ്ങൾ കീഴടക്കിയിരിക്കുകയാണ്. മണിക്കൂറുകൾ തുടരുന്ന വൻ റെയ്ഡ് ആണ് താരങ്ങളുടെ കൊച്ചിയിലെ പലയിടങ്ങളിലുള്ള വീടുകളിലും ഓഫീസുകളിലും ഒരേസമയം നടക്കുന്നത്.
പൃഥ്വിരാജിനെ കൂടാതെ സിനിമ നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ഇവരെല്ലാം തന്നെ വളരെ അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ ഗോൾഡ്, ജനഗണമന എന്നീ രണ്ട് സിനിമകൾ നിർമ്മിച്ചത് ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു. പൃഥ്വിരാജിന്റെ കോൾഡ് കേസ് എന്ന ചിത്രം നിർമ്മിച്ചത് ആന്റോ ജോസഫ് ആണ്. പൃഥ്വിരാജും മോഹൻലാലും ഒന്നിച്ച ബ്രോ ഡാഡി എന്ന സിനിമ നിർമ്മിച്ചത് ആൻറണി പെരുമ്പാവൂർ ആണ്.
അതിനപ്പുറം മോഹൻലാലിൻറെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്ന ആൻറണി പെരുമ്പാവൂരുമായി വളരെ അടുത്ത ബന്ധമാണ് പൃഥ്വിരാജ് കുടുംബത്തിനും ഉള്ളത്. കഴിഞ്ഞ ദിവസമാണ് ലിസ്റ്റിൻ 2 കോടി രൂപ വിലമതിക്കുന്ന കാർ വാങ്ങിയത്. ഇവരുടെയെല്ലാം കൊച്ചിയിലെ വമ്പൻ വീടുകളിലും ഓഫീസുകളിലും ആണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്. ആൻറണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് ഫിലിംസിന്റെ ഓഫീസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ആൻഡോ ജോസഫിന്റെ ഓഫീസുകൾ എന്നിവിടങ്ങളിലാണ് ആദായ നികുതി വകുപ്പ് അധികൃതർ എത്തി രേഖകൾ പരിശോധിച്ചത്.
പൃഥ്വിരാജിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. വീട്ടുകാര് അടക്കം പുറത്തിറക്കി ആരെയും അകത്തേക്ക് കടത്തിവിടാതെ വീടുകളും ഓഫീസുകളും അടച്ചുപൂട്ടിയാണ് റെയ്ഡ് നടക്കുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് വ്യാഴാഴ്ച രാവിലെ 7:45ന് ഒരേസമയം ആരംഭിച്ച റെയ്ഡ് രാത്രി എട്ടോടെയാണ് അവസാനിച്ചത്. കേരള തമിഴ്നാട് ടീമുകളാണ് ആൻറണി പെരുമ്പാവൂരിന്റെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലും റെയ്ഡ് നടത്തിയത്.
മറ്റടങ്ങളിലും ഇപ്പോഴും റൈഡ് തുടരുകയാണ്. 6 ടാക്സി കാറുകളിൽ എത്തിയ ഉദ്യോഗസ്ഥർ ലോക്കൽ പോലീസിനെ പോലും അറിയിക്കാതെയാണ് പരിശോധനയ്ക്കായി എത്തിയത്. മാധ്യമപ്രവർത്തകരോട് പരിശോധനയെ കുറിച്ച് വിശദീകരിക്കുവാൻ സംഘം തയ്യാറായില്ല. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല എന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. ഗേറ്റ് അടച്ചുപൂട്ടി പുറത്തു നിന്നുള്ളവർക്ക് പ്രവേശനം വിലക്കി ആയിരുന്നു റെയ്ഡ്. പരിശോധന നടക്കുമ്പോൾ ആൻറണി പെരുമ്പാവൂർ വീട്ടിലുണ്ടായിരുന്നു. ലിസ്റ്റിൻ സ്റ്റീഫൻ, ആൻ്റോ ജോസഫ്, പൃഥ്വിരാജ് എന്നിവരുടെ വീടുകളിലും റെയ്ഡ് തുടരുകയാണ്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് അധികം മലയാള സിനിമകൾ ഒന്നും തിരിച്ചറുകളിൽ എത്തിയിരുന്നില്ല. എന്നാൽ നിരവധി സിനിമകൾ ഓ ടി ടി വഴി റിലീസ് ചെയ്തിരുന്നു. ഓ ടി ടി റിലീസ് കൂടാതെ സാറ്റലൈറ്റ് റൈറ്റിലൂടെയും, മ്യൂസിക് റൈറ്റ്സിലൂടെയും നിർമാതാക്കൾ അധിക വരുമാനവും നേടിയിരുന്നു. ഇങ്ങനെ പല രീതിയിൽ ലഭിക്കുന്ന വരുമാനത്തിന് നികുതി അടച്ചോ എന്ന് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. റെയ്ഡ് പൂർണമായും നിർമ്മാതാക്കളുടെ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.