ഓപ്പറേഷൻ ജാവ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തരുൺമൂർത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്ക ഡിസംബർ 2ന് തിയേറ്ററുകളിലേക്ക്. സെൻസറിങ്ങിൽ ക്ലീൻ U സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിൽ ചിത്രം പ്രദർശിച്ചപ്പോൾ മികച്ച അഭിപ്രായമാണ് ലഭിച്ചത്.
ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ്സേനൻ നിർമ്മിച്ചിരിക്കുന്ന ചിത്രം ഒരു സോഷ്യൽ കോമഡി ഡ്രാമയാണ്.അൻവർ അലി,ജോപോൾ എന്നിവരുടെ വരികൾക്ക് പാലി ഫ്രാൻസിസ ഈണം പകരുന്നു.ദേശീയ പുരസ്കാരം നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും,ബിജു മേനോൻ നായകനായ സത്യം പറഞ്ഞാ വിശ്വസിക്കുവോ തുടങ്ങിയ സിനിമകൾക്ക് ശേഷം സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സൗദി വെള്ളക്കയ്ക്ക് ഉണ്ട്.
ലുക്മാൻ അവറാൻ,സുധി കോപ്പ,ബിനു പപ്പു, ഗോകുലൻ,ശ്രിന്ദ,ധന്യ അനന്യ,ദേവി വർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ശരൺ വേലായുധൻ ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് നിഷാദ് യൂസഫ് ആണ്. കലാസംവിധാനം സാബു മോഹൻ വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ എന്നിവരുമാണ് കൈകാര്യം ചെയ്യുന്നത്.
ലോകകപ്പിൽ അർജൻറീനക്ക് മേൽ സൗദി അട്ടിമറി വിജയം നേടിയതിന് പിന്നാലെയാണ് സംവിധായകൻ മൂർത്തി ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിച്ചത്. ‘പറയാൻ പാടുണ്ടോ എന്നറിയില്ല സൗദി വെള്ളയ്ക്ക് ഡിസംബർ 2ന്’ ഈ രീതിയിൽ ആയിരുന്നു തരുൺമൂർത്തിയുടെ രസകരമായ പോസ്റ്റ്.കൂടെ വെള്ളക്ക ഉള്ളതുകൊണ്ട് ആശാൻ ഗോപാലകൃഷ്ണനോട് ക്ഷമിച്ചിരിക്കുന്നു എന്നായിരുന്നു ഇതിന് സംവിധായകൻ അരുൺ വൈഗയുടെ കമൻറ്.കൂടാതെ സൗദി ടീമിനെ പോലെ സിനിമയ്ക്കും വിജയം ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.