താര പുത്രന്മാർക്കും പുത്രിമാർക്കും എല്ലാം വളരെ എളുപ്പമായിരിക്കും എന്നൊക്കെയാണ് പൊതു സംസാരങ്ങൾ ഉണ്ടാവാറുള്ളത്. എന്നാൽ എല്ലാവരും അങ്ങനെ ആയിരിക്കണമെന്നില്ല. താൻ അച്ഛൻറെ യാതൊരു സാമ്പത്തിക സഹായവും സ്വീകരിക്കാറില്ല എന്നാണ് ഉലകനായകൻ കമൽ ഹാസൻ്റെ മകൾ പറയുന്നത്. ഇരുപത്തിയൊന്നാം വയസ്സിൽ അച്ഛൻറെ വീട്ടിൽ നിന്നും ഇറങ്ങിയതിനു ശേഷം എല്ലാം സ്വയം നേടിയത് തന്നെയാണ് എന്ന് ശ്രുതി ഹാസൻ പറയുന്നു. സൂപ്പർതാരങ്ങളുടെ മക്കൾ വായിൽ സ്വർണക്കരണ്ടിയുമായാണ് ജനിക്കുന്നത്. സാമ്പത്തികപരമായും കരിയർപരമായും അവർക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. പണത്തിന് പണം, പ്രശസ്തിക്ക് പ്രശസ്തി എല്ലാം ഇങ്ങോട്ട് തേടിവരും.
എന്നൊക്കെയാണ് പൊതുസംസാരം. എന്നാൽ എല്ലാ താരപുത്രന്മാരും പുത്രിമാരും അങ്ങനെ ആവണമെന്നില്ല. സൂപ്പർസ്റ്റാർ മോഹൻലാലിൻറെ മകൻ തൻറെ യാത്രയ്ക്കും ചെലവിനുമുള്ള പണം സ്വയം സമ്പാദിച്ചാണ് മുന്നോട്ടുപോകുന്നത്. അതിനുവേണ്ടിയാണ് സിനിമയിൽ അഭിനയിച്ചത് പോലും. അതുപോലെ അച്ഛൻറെ പണവും പ്രശസ്തിയും ആശ്രയിക്കാതെ ജീവിക്കുന്ന താരപുത്രിയാണ് ശ്രുതി ഹസനും. അച്ഛനും അമ്മയും പിരിഞ്ഞതിനു ശേഷം ഇൻഡിപെൻഡൻസ് ആയിട്ടാണ് ശ്രുതിയും വളർന്നത്. ഇരുപത്തിയൊന്നാം വയസ്സിലാണ് താൻ അച്ഛൻറെ വീട്ടിൽ നിന്നും ഇറങ്ങിയത്. അന്നുമുതൽ എന്റെ ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുന്നത് ഞാൻ തന്നെയാണ്.
അങ്ങനെയൊരു സാഹചര്യത്തിൽ സാധാരണക്കാരെ പോലെ തന്നെ കയ്യിൽ പണം തീരെ ഇല്ലാത്ത അവസ്ഥകളൊക്കെ ഉണ്ടായിട്ടുണ്ട്. സഹായത്തിനു വേണമെങ്കിൽ എനിക്ക് അച്ഛനോട് ചോദിക്കാമായിരുന്നു ഞാൻ ചോദിച്ചില്ല എന്നും ശ്രുതി ഹസൻ പറയുന്നു. അച്ഛന്റെയും തന്റെയും വിശ്വാസങ്ങളെ കുറിച്ചും ശ്രുതി സംസാരിക്കുന്നുണ്ട്. സ്കൂളിൽ ചേർക്കുന്ന സമയത്ത് ജാതിയുടെ കോളത്തിൽ അച്ഛൻ ഒന്നും എഴുതിരുന്നില്ല. വളർന്നു പക്വത എത്തിയതിനു ശേഷം ഞാൻ അച്ഛനോട് ചോദിച്ചു. ഇവിടെ എന്താണ് പൂരിപ്പിക്കേണ്ടത് എന്ന്. അച്ഛൻ പറഞ്ഞു ഇന്ത്യൻ എന്ന്. പ്രായപൂർത്തിയായാൽ നിനക്ക് നിന്റെ തീരുമാനപ്രകാരം ഏതു മതത്തിലും ചേരാം, ചേരാതിരിക്കാം എന്നാണത്രേ കമൽ ഹാസൻ പറഞ്ഞത്.
അച്ഛന് ഒട്ടുംതന്നെ ദൈവവിശ്വാസം ഇല്ല. എന്നാൽ താൻ ഒരു വിശ്വാസിയാണ്. അച്ഛന് അച്ഛന്റേതായ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും ഉണ്ട്. എനിക്ക് എന്റേതായ രീതിയിലുള്ള വിശ്വാസങ്ങളും. അതിൻറെ പേരിൽ തർക്കിക്കേണ്ട സാഹചര്യം ഒന്നും ഉണ്ടായിട്ടില്ല. ഞങ്ങൾ തമ്മിൽ എല്ലാ കാര്യത്തിലും വ്യത്യസ്ത അഭിപ്രായങ്ങൾ ആയിരിക്കാം. പക്ഷേ തമ്മിലുള്ള സ്നേഹം അതാണ് ഒരുമിപ്പിക്കുന്നത് എന്നും ശ്രുതി ഹാസൻ പറയുന്നു. സ്കൂൾ കാലം മുതൽ താരപുത്രി കമൽഹാസന്റെ മകൾ എന്ന ലേബൽ എനിക്ക് ബാധ്യതയായിരുന്നു.
മുംബൈയിലാണ് പഠിച്ചത് ഒക്കെ. അച്ഛൻറെ പേര് ഡോക്ടർ രാമചന്ദ്രൻ എന്നാണ് എല്ലാവരോടും പറഞ്ഞത്. എൻറെ പേര് പൂജ രാമചന്ദ്രൻ ആണെന്നും പറഞ്ഞു. എന്നെ കണ്ട് പലരും ഏതെങ്കിലും പ്രശസ്ത നടന്റെ മകളാണോ എന്ന് ചോദിച്ചിരുന്നു. അല്ല എന്റെ അച്ഛൻ ഡോക്ടർ ആണ്, ചെന്നൈയിലാണ് വർക്ക് ചെയ്യുന്നത് എന്നാണ് ഞാൻ പറഞ്ഞിരുന്നത്. ആദ്യ സിനിമ വരെ ആ കള്ളം ഞാൻ മെയിന്റയിൻ ചെയ്തുവെന്ന് നൽകിയ അഭിമുഖത്തിൽ ശ്രുതി ഹസൻ പറയുന്നു.