ഏതാനും ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ട്രാൻസ് ദമ്പതിമാർക്ക് കുഞ്ഞു പിറക്കുന്നു എന്ന വാർത്തയാണ്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് മെൻ ഗർഭം സ്വന്തം പേരിൽ ആക്കിയത് മലയാളിയായ സഹദ് ഫാസിൽ ആണ്. ഒരു കുഞ്ഞിനുവേണ്ടി ഒരുപാട് ആഗ്രഹിച്ചവരാണ് സഹദും സിയയും. മറ്റു മാർഗ്ഗങ്ങൾ എല്ലാം അടഞ്ഞപ്പോഴാണ് ഭാര്യക്ക് വേണ്ടി ഗർഭം ധരിക്കാൻ സഹദ് തയ്യാറായത്. ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്ന വാർത്ത പുറത്തുവിട്ടത് മുതൽ ഇവരെ അനുഗ്രഹിച്ചും പരിഹസിച്ചും നിരവധി ആളുകൾ എത്തി.
മാറിടം മുറിച്ചു പെണ്ണ് പ്രസവിച്ചാൽ എന്തു പുതുമ? കുഞ്ഞിനെ എങ്ങനെ മുലയൂട്ടും? എന്നൊക്കെയായിരുന്നു കൂടുതൽ ആളുകളുടെയും സംശയം. നീണ്ടനാളത്തെ ഐവിഎഫ് ചികിത്സയിലൂടെയാണ് സഹദ് ഗർഭം ധരിച്ചത്. പ്രസവത്തിനു വേണ്ടി ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇവർ അഡ്മിറ്റായി. ഇന്ന് രാവിലെ സിസേറിയനിലൂടെ സഹദിന് കുഞ്ഞ് പിറന്നു. സിയക്കും സഹദിനും ഒരു ആൺകുഞ്ഞാണ് ജനിച്ചത്. സന്തോഷവാർത്ത ഇവരുടെ അമ്മ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട, ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗമായ സഹദിന്റെ അമ്മയാണ് ഈ വിവരം പുറത്തുവിട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ ആയിരുന്നു സഹദിന്റെ പ്രസവ ശസ്ത്രക്രിയ. അച്ഛനും കുഞ്ഞും സുഖമായിരിക്കുന്നു. ഇതോടെ ഇന്ത്യയിലെ ആദ്യ ട്രാൻസ് മെൻ പിതാവ് ആയിരിക്കുകയാണ് സഹദ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ കീഴിൽ ഒരു വർഷത്തോളം ചികിത്സയിലായിരുന്നു ദമ്പതിമാർ. തുടർന്ന് ഐവിഎഫ് ഫലം കണ്ടു.
സ്ത്രീയിൽ നിന്നും പുരുഷനാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും ഗർഭപാത്രവും മറ്റും മാറ്റിയിരുന്നില്ല. കുഞ്ഞിനെ മിൽക്ക് ബാങ്ക് വഴി മുലയൂട്ടാനാണ് ഇപ്പോൾ തീരുമാനം. എന്നാൽ കുഞ്ഞ് പിറന്ന ദിവസം തന്നെ കടുത്തൊരു തീരുമാനം കൂടി എടുത്തിരിക്കുകയാണ് സിയയും സഹദും. ഇവർ ഇതുവരെയും കുഞ്ഞുമോനാണോ മോളാണോ എന്ന കാര്യം വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. ആണായാലും പെണ്ണായാലും കുഞ്ഞ് മനുഷ്യനായി വളരട്ടെ എന്നാണ് ദമ്പതിമാർ പറയുന്നത്.
ഇവർക്ക് ആശംസകളുമായി എത്തുകയാണ് ഇപ്പോൾ കേരള സമൂഹം. കുഞ്ഞിൻറെ കുഞ്ഞിളം കൈ കാണിച്ചുകൊണ്ട് സിയ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൻറെ താഴെ കുറിച്ചത് ഇങ്ങനെ; കാലങ്ങളുടെ കാത്തിരിപ്പിൽ ഇന്ന് രാവിലെ 9:37 ന് 2.920 കിലോ തൂക്കത്താൽ ഞങ്ങളുടെ സ്വപ്നങ്ങൾ ഉച്ചത്തിൽ കരയുന്ന ശബ്ദത്താൽ ഭൂമിയിലെ ശ്വസനവും വിരിയാത്ത മങ്ങുന്ന കണ്ണുകളിൽ വെളിച്ചം അനുഭവിക്കാനും തുടങ്ങി.
സന്തോഷങ്ങൾ കണ്ണുനീരിൽ ആറാടി. മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ സുരക്ഷിതമാണെന്ന് മാലാഖമാരുടെ കൈകളിൽ. പ്രാർത്ഥനയാൽ കൂടെ പിടിച്ച നിരവധി മനുഷ്യർ അതിന്റെ ഫലമായിരിക്കാം. കൂടെ നിന്നവർക്കൊക്കെയും വാക്കുകളാൽ എഴുതാൻ പറ്റാത്ത അത്രയും നന്ദിയും കടപ്പാടും. എന്നായിരുന്നു തൻറെ സന്തോഷം അറിയിച്ചുകൊണ്ട് സിയാ പങ്കുവെച്ചത്.