കോവിഡ്ക്കാലം ഏൽപ്പിച്ച പ്രതിസന്ധികളിൽ ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലകളിൽ ഒന്നാണ് ചലച്ചിത്ര വ്യവസായം.ലോകമാക്കിയുള്ള ചലച്ചിത്ര വ്യവസായത്തിന് തകർച്ചയുടെ നാളുകളാണ് കോവിഡ് സമ്മാനിച്ചത്.സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമായതോടെ തിയേറ്ററുകളുടെ പ്രവർത്തനം അനിശ്ചിതത്വത്തിലായി.കോഡിന്റെ പ്രതിസന്ധികൾ പതിയെ ഒഴിഞ്ഞു തുടങ്ങിയെങ്കിലും പണ്ടത്തെപ്പോലെ വലിയ വിജയങ്ങളുടെ അഭാവം ഈ മേഖലയെ ബാധിക്കുന്നുണ്ട്.
ഡിസംബർ 16 ന് റിലീസ് ചെയ്യുന്ന അവതാർ 2 കോവിഡ് ഏൽപ്പിച്ച തകർച്ചയിൽ നിന്ന് ഒരു മാറ്റം കൊണ്ടുവരുമെന്നാണ് ചലച്ചിത്ര വയസായം പ്രതീക്ഷിക്കുന്നത്.അവതാറിന്റെ ആദ്യഭാഗത്തിന് ശേഷം 13 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാഗം എത്തുന്നത് എന്നതിനാൽ സിനിമ ആസ്വാദകർ തിയേറ്ററിലേക്ക് വൻതോതിൽ എത്തും എന്നാണ് ചിത്രത്തിൻറെ ബുക്കിംഗുകൾ സൂചിപ്പിക്കുന്നത്. അവതാറിന്റെ ആദ്യഭാഗം ലോക ചലച്ചിത്ര ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ്.
ജെയിംസ് കാമറൂണിന്റെ അവതാർ 2 ഒരു ത്രീഡി ചിത്രമായതിനാലും സാങ്കേതികപരമായും ക്വാളിറ്റി കൊണ്ടും ഏറെ മുന്നിൽ നിൽക്കുന്നതിനാൽ അത്തരത്തിലുള്ള ഫോർ കെ മൾട്ടിപ്ലക്സുകളിലാണ് ചിത്രത്തിന് ഏറ്റവും കൂടുതൽ ബുക്കിംഗ് ലഭിക്കുന്നത് എന്നാണ് സൂചന.പിവിആര്,ഐനോക്സ്, സിനിപൊളിസ് തിയറ്റർ ശൃംഖലകളിലാണ് ടിക്കറ്റ് ബുക്കിംഗ് പൊടിപൊടിക്കുന്നത്.ചിത്രത്തിൻറെ റിലീസ് ദിവസമായ വെള്ളിയാഴ്ച മാത്രം ഏതാണ്ട് 2 ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് വിറ്റു പോയിരിക്കുന്നത്.
13 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ആദ്യഭാഗം രണ്ടാം ഭാഗത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ലോകമെമ്പാടും റീ റിലീസ് ചെയ്തിരുന്നു. പാൻഡോറ എന്ന ഒരു വിചിത്രമായ ഗ്രഹത്തെക്കുറിച്ചും അവിടുത്തെ മനുഷ്യരെക്കുറിച്ചുമാണ് ആദ്യഭാഗം പറഞ്ഞത്. രണ്ടാം ഭാഗത്തിൽ സമുദ്രത്തിൽ നടക്കുന്ന ഒരു പ്രണയകഥ ആയിരിക്കും പ്രമേയം.അടുത്തിടെ ബോളിവുഡ് താരങ്ങൾക്കായി മുംബൈയിലെ ഐ മാക്സിൽ ചിത്രത്തിൻറെ ഒരു സ്പെഷ്യൽ പ്രീമിയർ നടത്തിയിരുന്നു.അക്ഷയ് കുമാർ,ബോബി ഡിയോൾ, കാർത്തിക് ആര്യൻ,വരുൺ ധവാൻ,മൃണാൾ ഠാക്കൂർ എന്നിവർ ചിത്രം കണ്ട് വണ്ടറടിച്ചു എന്നും സകല റെക്കോർഡുകളും ചിത്രം തിരുത്തുമെന്നും അഭിപ്രായപ്പെട്ടിരുന്നു.