സിനിമ ലോകത്ത് കഴിവുകൊണ്ട് പ്രശസ്തിയിലേക്ക് എത്തിയ നടിയാണ് ഐശ്വര്യ രാജേഷ്. കാക്കമുട്ടൈ എന്ന സിനിമയിലെ അമ്മ വേഷമായിരുന്നു ഐശ്വര്യയ്ക്ക് ജനപ്രീതി നേടിക്കൊടുത്തത്. 2018ലെ സ്പോർട്സ് ഡ്രാമ ചിത്രമായ കണ, 2019 നമ്മവിട്ടുപിളൈ തുടങ്ങിയ സിനിമകളും ഐശ്വര്യയ്ക്ക് വിജയങ്ങൾ നേടിക്കൊടുത്തു. അഭിനയ ശൈലി തന്നെയാണ് ഐശ്വര്യയെ മറ്റ് നടിമാരിൽ നിന്നും മാറ്റിനിർത്തുന്ന പ്രധാന സവിശേഷത. ഇതിനോടകം തന്നെ നിരവധി സിനിമകളിൽ ഐശ്വര്യ അഭിനയിച്ചു കഴിഞ്ഞു. ഫർഹാന എന്ന ചിത്രമാണ് നടിയുടെതായി ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രം.
ചിത്രത്തിൻറെ പ്രമോഷൻ പരിപാടിക്ക് എത്തിയ താരത്തിൻ്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പുഷ്പയിലെ രശ്മിക അവതരിപ്പിച്ച ശ്രീവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നു എന്നാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. എനിക്ക് തെലുങ്ക് ഇൻഡസ്ട്രി വളരെ ഇഷ്ടമാണ്. നല്ലൊരു തിരിച്ചുവരവ് കിട്ടുന്ന തെലുങ്ക് സിനിമ ചെയ്യണം. വിജയ് ദേവരുകൊണ്ടയുടെ വേൾഡ് ഫേമസ് ലൗവർ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ചത് പോലെ ഒരു വിജയം നേടാൻ ആ ചിത്രത്തിന് ആയില്ല. പുഷ്പയിലെ ശ്രീവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നുവെങ്കിൽ സ്വീകരിച്ചേനെ. രശ്മിക നന്നായി തന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.
എന്നാൽ ആ കഥാപാത്രത്തിന് കൂടുതൽ അനുയോജ്യം ഞാനാണ് വിശ്വസിക്കുന്നത് ഐശ്വര്യ രാജേഷ് പറയുന്നു. രശ്മിക അവതരിപ്പിച്ച ശ്രീവല്ലി എന്ന കഥാപാത്രം ഏറെ ആരാധകരെ താരത്തിന് നേടിക്കൊടുത്തിരുന്നു. അല്ലു അർജുൻ അവതരിപ്പിച്ച പുഷ്പയുടെ പ്രണയിനിയാണ് ശ്രീവല്ലി. പുഷ്പ ടൂവിലും രശ്മിക തന്നെയാണ് നായികയായി എത്തുന്നത്. ഐശ്വര്യ കേന്ദ്ര കഥാപാത്രമായി എത്തിയ ഫർഹാന റിലീസ് ചെയ്തതിന് പിന്നാലെ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ് താരം. നെൽസൺ വെങ്കിടേശന് ആണ് ഫർഹാന സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ ഐശ്വര്യയ്ക്ക് ചെന്നൈയിലെ വീട്ടിൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്ന ചിത്രമാണ് എന്നാണ് ഫർഹാനിക്കെതിരെ ഉയരുന്ന പ്രധാന ആരോപണം.
ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫോണിലൂടെ സെക്സ് ചാറ്റ് ജോലി ചെയ്യുന്ന യുവതിയുടെ കഥയാണ് ഫർഹാന പറയുന്നത്. ഇത്തരത്തിൽ ഫോണിൽ ബന്ധപ്പെടുന്ന ഒരു യുവാവുമായി അവർ ആത്മബന്ധം സ്ഥാപിക്കുന്നതും മറ്റുമാണ് ചിത്രത്തിൻറെ പ്രമേയം. അതിഥി വേഷത്തിൽ സംവിധായകൻ സെൽവരാഘവനും ചിത്രത്തിൽ എത്തുന്നുണ്ട്. ജിതൻ രമേശ്, അനുമോൾ, ഐശ്വര്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിൻറെ തമിഴ് റീമേക്കിൽ ഐശ്വര്യയായിരുന്നു നായികയായി എത്തിയത്. ചേരിയിൽ ജനിച്ചു വളർന്ന താൻ ഇവിടെ വരെ എത്തിയത് വലിയ കഷ്ടപ്പാടുകളിലൂടെ ആണെന്ന് നടിയൊരിക്കൽ വെളിപ്പെടുത്തിയിരുന്നു.
ഒരു വേദിയിൽ നിന്നുമായിരുന്നു തന്റെ ജീവിതവിജയങ്ങളെക്കുറിച്ച് നടി പറഞ്ഞത്. ഇത് സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. വേദനയും വിജയവും സന്തോഷവും സ്നേഹവും നിറഞ്ഞതായിരുന്നു തൻറെ യാത്ര. ചേരിയിലാണ് തൻ ജനിച്ചു വളർന്നത്. മൂന്ന് മുതിർന്ന സഹോദരങ്ങൾക്ക് ഏക അനിയത്തിയായിരുന്നു. അച്ഛനും അമ്മയും അടക്കം ഞങ്ങൾ ആറുപേരാണ് ചെറിയ വീട്ടിൽ താമസിച്ചിരുന്നത്. എട്ടുവയസ്സുള്ളപ്പോഴായിരുന്നു അച്ഛൻ മരിക്കുന്നത്. അച്ഛനില്ലെന്ന തോന്നൽ ഉണ്ടാക്കാതെ അമ്മ ഞങ്ങളെ വളർത്തി. ഒരു പോരാളിയായിരുന്നു അമ്മ.
ഞാനിന്ന് നാലു പേര് അറിയുന്ന വ്യക്തിത്വമായി തീർന്നതിനു പിന്നിൽ എൻറെ അമ്മയുടെ കഠിനാധ്വാനത്തിന് വലിയ പങ്കുണ്ടെന്ന് താരം പറഞ്ഞിരുന്നു. കാക്കമുട്ടൈ എന്ന സിനിമയിൽ അഭിനയിച്ചതിനുശേഷം ആണ് ഐശ്വര്യയെ തേടി അവസരങ്ങൾ എത്തിയത്. നാട് അറിയുന്ന നടിയായി. 6, 7 സിനിമകളിൽ നായികയായി. ആരും പിന്തുണച്ചില്ല. ലൈംഗികമായി ചൂഷണം വരെ നേരിട്ടിട്ടുണ്ട്. ഒരാൾ എന്നോട് മോശമായി പെരുമാറിയാൽ എങ്ങനെ പ്രതികരിക്കണം എന്ന് എനിക്കറിയാമെന്നും ഐശ്വര്യ ഇപ്പോൾ പറയുന്നു.