മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ഉർവശി. ഉർവശിക്ക് മുമ്പോ ശേഷമോ ഇത്രമാത്രം വൈവിധ്യമായ കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ച മറ്റൊരു നടി വന്നിട്ടില്ലെന്ന് പ്രേക്ഷകർ പറയുന്നു. മിഥുനം, സ്പടികം, തലയണമന്ത്രം, പൊന്മുട്ടിയിടുന്ന താറാവ് തുടങ്ങിയ നിരവധി സിനിമകളിൽ ഉർവശി തിളങ്ങി. അഭിനയ മികവ് കൊണ്ട് കമഹാസനെ വരെ അത്ഭുതപ്പെടുത്തിയ നടിയാണ് ഉർവശി. നല്ല കഥാപാത്രങ്ങൾ സംവിധായകർ എക്കാലത്തും ഉർവശിയെ വിശ്വസിച്ച് ഏൽപ്പിക്കാറുണ്ട്. അതിനാൽ തന്നെ എല്ലാ പ്രായത്തിലും സിനിമാലോകത്തെ പ്രബല സാന്നിധ്യമായി നൽകാൻ ഉർവശിക്ക് കഴിഞ്ഞു. കരിയറിന്റെ ഒരു ഘട്ടത്തിൽ മറ്റു പല നായികമാർക്കും താരമൂല്യം കുറഞ്ഞു എങ്കിലും ഉർവശിയെ ഇത് ബാധിച്ചില്ല.
അച്ചുവിന്റെ അമ്മ, മമ്മി ആൻഡ് മി തുടങ്ങിയ സിനിമകളിൽ ഉർവശി ചെയ്തത് അമ്മ വേഷങ്ങളാണ്. എന്നാൽ സിനിമയിലെ കേന്ദ്ര കഥാപാത്രം ഉർവശി ആയിരുന്നു. തനിക്ക് പ്രാധാന്യമുള്ള നല്ല സിനിമകൾ വന്നാൽ നടി സുകുമാരിയുടെ അമ്മയായി വരെ അഭിനയിക്കാൻ തയ്യാറാണെന്നാണ് ഉർവശി മുമ്പ് പറഞ്ഞത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 2005 പുറത്തിറങ്ങിയ സിനിമയായിരുന്നു അച്ചുവിൻറെ അമ്മ. സിനിമ വൻ ജനശ്രദ്ധ നേടി. ആറു വർഷത്തെ ഇടവേളയ്ക്കുശേഷം ഉർവശി അഭിനയത്തിലേക്ക് തിരിച്ചു വന്ന സിനിമയായിരുന്നു അത്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഈ സിനിമയിലൂടെ ഉർവശി നേടി. സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രംഗമാണ് ഉർവശിയുടെ കഥാപാത്രം ഇംഗ്ലീഷിൽ വെണ്ടയ്ക്ക കറി വയ്ക്കുന്നത് ഇങ്ങനെ എന്ന് പറയുന്നത്. ഈ രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി.
ഒരു അഭിമുഖത്തിൽ സംസാരിക്കുകയാണ് നടി. അങ്ങനെ ഒരു സീൻ സത്യൻ ചേട്ടൻ പറഞ്ഞിരുന്നു. എന്തെങ്കിലും കറി പൊട്ട ഇംഗ്ലീഷിൽ പറഞ്ഞു നോക്കൂ എന്ന് പറഞ്ഞു. ഞാൻ വിചാരിച്ചു ചുമ്മാ ഒരു വെണ്ടയ്ക്ക കറി എന്ന്. ഒട്ടും പ്രീപെയർ ചെയ്തിട്ടില്ല അങ്ങനെയൊരു ടേക്ക് എടുത്തു നോക്കാം. നഷ്ടമൊന്നും വരുത്തില്ലല്ലോ ശരിയായില്ലെങ്കിൽ നമുക്ക് പിന്നീട് ഒന്നുകൂടി എടുക്കാം എന്ന് പറഞ്ഞു. അങ്ങനെ എടുത്തു പക്ഷേ ഒന്നുകൂടി എടുക്കാം എന്ന് മീര പറഞ്ഞപ്പോൾ എനിക്ക് പറ്റിയില്ല. മീര പറഞ്ഞു അയ്യോ ഞാൻ ചേച്ചിയെ നോക്കി നിന്നുപോയി. ഒന്നുകൂടി എടുക്കാം എന്ന്. ഞാൻ പറഞ്ഞു എൻറെ കൊച്ച് എന്നെ കുഴപ്പത്തിലാക്കരുതെന്ന്. ഒന്നുംകൂടി എന്ന് പറഞ്ഞാൽ ഒന്നും വരില്ല എനിക്ക്. മീരയുടെ ഡയലോഗുകൾ സത്യേട്ടൻ്റെ അസിസ്റ്റൻറ് ശ്രീബാല എഴുതി.
ഇനിമുതൽ ഇങ്ങനെയാണോ എന്ന് പറഞ്ഞ് മീര തുടങ്ങുന്ന ഡയലോഗ് സെക്കൻഡ് ഷോർട്ട് ആണ്. അച്ഛൻ നാടകത്തിൽ നിന്ന് വന്ന ആളാണ്. അമ്മ ക്ലാസിക്കൽ ഡാൻസർ ആണ്. റിയൽ ആർട്ടിസ്റ്റ് ആണ് അവരൊക്കെ. അന്നത്തെ ആർട്ടിസ്റ്റുകൾ വെറൈറ്റി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്. വീട്ടിൽ അച്ഛനും അമ്മയും അഭിപ്രായം എന്തെന്നാൽ ഒരേ ടൈപ്പ് ടൈപ്പ് വേഷം ചെയ്യുന്നവർ അല്ല ആർട്ടിസ്റ്റ്, ഓരോ സിനിമയിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നവരാണ്. ആ വിശ്വാസം അഭിപ്രായം കൊച്ചിലെ മുതലേ പിന്നിലുണ്ട്. കഥാപാത്രങ്ങളെപ്പോലുള്ളവരെ യഥാർത്ഥ ജീവിതത്തിലും കാണാം. തലയണ മന്ത്രം സിനിമയിലെ കാഞ്ചന എന്ന സ്ത്രീ ഏറ്റവും അടുത്ത ബന്ധുവാണ്.
സത്യേട്ടൻ കഥാപാത്രത്തെ കുറിച്ച് വിവരിച്ചപ്പോൾ എൻറെ മനസ്സിൽ പോയത് അവരുടെ രൂപമാണ്. കഥാപാത്രങ്ങളെല്ലാം നമുക്ക് എവിടെയെങ്കിലും കണ്ടിട്ടുണ്ടാവും. ഫിലോമിന ആൻറി ചെയ്യുന്ന റോളും നടു റോഡിലിട്ട് നമ്മളെ നാണം കെടുത്തുന്ന ചില ബന്ധുക്കൾ ഉണ്ടാകും. എൻറെ അച്ഛൻ അമ്മ ആയിരുന്നാലും ഉള്ള കാര്യം ഉള്ളതുപോലെ പറയുന്നവരാണ്. വളരെ നിഷ്കളങ്കമായി പറയുകയും ചെയ്യും. കെട്ടിപ്പിടിക്കുന്ന സീനൊക്കെ ഫിലിം വെട്ടിയോടിക്കുന്നതാണ് അമ്മമ്മയോട് പറയും. അവർക്കൊന്നും മറിച്ച് സംസാരിക്കാൻ പറ്റില്ലെന്നും ഉർവശി പറഞ്ഞു.