തൻറെ ചിത്രങ്ങളിലൂടെയും നർമ്മങ്ങളിലൂടെയും എന്നെന്നും മലയാളിയുടെ മനസ്സിൽ സ്ഥാനം നേടിയ കലാകാരനാണ് ജയറാം.അഭിനയത്തോടൊപ്പം തന്നെ അദ്ദേഹത്തിന് മേളത്തൊടും ആനയൊടും ഉള്ള ഉള്ള അദ്ദേഹത്തിൻറെ അതിയായ താൽപര്യം ഏവർക്കും സുപരിചിതമാണ്.സിനിമയിൽ സജീവമാകുന്ന വേളയിലും ഉത്സവങ്ങളിലും മേളത്തിലും പങ്കെടുക്കാൻ അദ്ദേഹം എന്നും സമയം കണ്ടെത്തിയിരുന്നു.
എന്നാൽ പതിവിലും വിപരീതമായി തൻറെ ജന്മദിനത്തിലും പഞ്ചവാദ്യം അവതരിപ്പിച്ചിരിക്കുകയാണ് ജയറാമും സംഘവും. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് ജയറാമും സംഘവും മേളം അവതരിപ്പിച്ചത്.എല്ലാ പിറന്നാൾ ദിനങ്ങളും താരം തന്റെ കുടുംബത്തോടൊപ്പം ആണ് ആഘോഷിക്കാറുള്ളത്.എന്നാൽ പതിവിലും വിപരീതമായാണ് സുബ്രഹ്മണ്യസ്വാമിക്ക് മുന്നിൽ മേളം അവതരിപ്പിക്കാൻ താരമെത്തിയത്.
ഉത്സവത്തിന്റെ നാലാം ദിനമായ ഇന്നലെയാണ് ജയറാം സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചത്. താരത്തിന് ഒരു സർപ്രൈസും കമ്മിറ്റിക്കാർ ഒരുക്കിയിരുന്നു.ജനക്കൂട്ടത്തിനു നടുവിൽ മേളം കൊട്ടിക്കയറുന്ന ജയറാമിന് അന്തരീക്ഷത്തിൽ ഹാപ്പി ബർത്ത് ഡേ ജയറാം എന്നെഴുതിയ ബലൂണുകൾ പറത്തിവിട്ടാണ് അവർ ജന്മദിനാശംസകൾ നേർന്നത്. മേളത്തിനുശേഷം കമ്മിറ്റിക്കാർക്കും നാട്ടുകാർക്കും ഒപ്പം കേക്ക് മുറിച്ചാണ് താരം മടങ്ങിയത്.
പിറന്നാൾ ദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന താരം കമ്മിറ്റിക്കാരുടെ മേളം അവതരിപ്പിക്കുന്നതിനുള്ള ക്ഷണം ആദ്യം നിരസിച്ചെങ്കിലും പിന്നീട് ഭാര്യ അശ്വതിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് എത്തിയത് എന്ന് ജയറാം തന്നെ പറഞ്ഞു. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനാണ് ജയറാം അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം.ചിത്രത്തിൽ ആൾവാർ കടിയാൻ നമ്പി എന്ന നിരവധി സവിശേഷതകൾ ഉള്ള കഥാപാത്രമാണ് ജയറാം അവതരിപ്പിച്ചത്.