തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും എംഎൽഎയും നിർമ്മാതാവും നടനുമായ ഉദയനിധി സ്റ്റാലിൻ അടുത്തിടെ തമിഴ്നാട് മന്ത്രിസഭയിലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. താരത്തിന്റെ സിനിമയിലെ തിരക്കുകൾ മൂലമായിരുന്നു ഇത്രയും നാൾ മന്ത്രിസഭാ പ്രവേശനം നീട്ടിക്കൊണ്ടുപോയത്.സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം താരം നടത്തിയ പ്രഖ്യാപനമാണ് ആരാധകരെ നിരാശരാക്കിയത്.തൻറെ ഏറ്റവും പുതിയ ചിത്രമായ മാമന്നന് ശേഷം ഇനി സിനിമയിൽ അഭിനയിക്കില്ലെന്നാണ് താരം പ്രഖ്യാപിച്ചത്.
കമൽ സാർ നിർമ്മിക്കുന്ന ചിത്രത്തിൽ താൻ അഭിനയിക്കേണ്ടതായിരുന്നു എന്നാൽ മന്ത്രിസഭാ പ്രവേശനം ഒഴിവാക്കാനാകാത്ത ഒന്നായി മാറിയതിനാൽ ആണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും ഉദയനിധി പറഞ്ഞു. മന്ത്രിയാകുന്ന വാർത്ത അറിഞ്ഞപ്പോൾ കമൽ സാർ തന്നെ അഭിനന്ദിച്ചു എന്നും താരം പറഞ്ഞു.സ്റ്റാലിൻ മന്ത്രിസഭയിൽ യുവജനക്ഷേമം കായികം വികസനം എന്നിവ വകുപ്പുകൾ ആണ് ഉദയനിധി കൈകാര്യം ചെയ്യുന്നത്.
പരിയേറും പെരുമാൾ,കർണൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ മാമന്നനിലാണ് ഉദയനിധി ഇപ്പോൾ അഭിനയിക്കുന്നത്.കീർത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ,വടിവേലു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.കരുണാനിധിയുടെ മണ്ഡലമായിരുന്ന ചെപ്പോക്ക് തിരുവല്ലക്കേനിയുടെ എംഎൽഎയാണ് ഉദയനിധി സ്റ്റാലിൻ.
മക്കൾ രാഷ്ട്രീയം തുടങ്ങിയ വിമർശനങ്ങളാണ് ഇത്രയും നാൾ ഉദയനിധിയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാത്തത് കാരണങ്ങളായി പറയുന്നത്. സിനിമാതാരം എന്ന നിലയിൽ സോഷ്യൽ മീഡിയയിലും മറ്റും പാർട്ടിയുടെ മുഖമായി മാറിയിരിക്കുകയാണ് ഉദയനിധി.ഉദയനിധി സ്റ്റാലിൻറെ റെഡ് ജയിൻറെ മൂവീസ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന മാമന്നന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ്.