മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെയും അനിതയുടെയും ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിക്കുമ്പോൾ പൂവണിയുന്നത് പഠനകാലത്തെ പ്രണയം തന്നെയാണ്. തിരുവനന്തപുരം പട്ടം എസ്എസ്എസ് ജോൺ കോശിയുടെയും ഷൈനിയുടെയും മകൾ ജുനീറ്റ മറിയം ജോൺ ആണ് വധു. ജനുവരി 28ന് ഉച്ചയ്ക്ക് 12ന് നാലാഞ്ചിറ തിരുത്തി ഓഡിറ്റോറിയത്തിൽ വച്ച് ഇരുവരുടെയും വിവാഹം. ചെന്നിത്തല തന്നെയാണ് വിവാഹനിശ്ചയ വിവരം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്. വളരെ ആഘോഷപ്രദം നടത്താൻ തന്നെയാണ് ഇതിന്റെ തീരുമാനവും.
കോവളത്ത് ആയിരുന്നു വിവാഹനിശ്ചയം നടന്നത്. ഇന്ത്യൻ റവന്യൂ സർവീസിലെ ഉദ്യോഗസ്ഥനാണ് രമിത്ത് ചെന്നിത്തല. പട്ടത്തുകാരിയാണെങ്കിലും നിലവിൽ ബഹറിനിൽ ആണ് ജുനിറ്റയുടെ താമസം. അവിടെ ആശുപത്രിയിൽ ഐടി ഹെഡ് ആണ്. ജുനീറ്റയുടെ അച്ഛനും അമ്മയും ദീർഘകാലമായി ബഹറിനിൽ ആണ്. അതുകൊണ്ട് പഠനശേഷം മകളും പ്രവാസിയായി. അപ്പോഴും കോളേജിലെ പ്രണയം തുടർന്നു. സിവിൽ സർവീസിൽ ജയിച്ച ഐആർഎസ് എടുത്ത രമിത്തിൻ്റെ അച്ഛനും അമ്മയും നിന്നു. ഇതോടെ ആ സ്നേഹം മുറിയാതെ തുടരുന്നു. തിരുവനന്തപുരം എൻജിനീയറിങ് കോളേജ് രമിത്തും ജുനീറ്റയും സഹപാഠികൾ ആയിരുന്നു.
ആദ്യ കാഴ്ചയിൽ തന്നെ പ്രണയം മൊട്ടിട്ടു. പഠനത്തോടൊപ്പം സൗഹൃദവും തുടർന്നു. അന്ന് തന്നെ ഇഷ്ടം രമിത്ത് വീട്ടിൽ പങ്കുവെക്കുകയും ചെയ്തു. ചെന്നിത്തലയും ഭാര്യയും അത് അംഗീകരിക്കുകയും ചെയ്തു. സിവിൽ സർവീസുകാരൻ ആകണമെന്നതായിരുന്നു രമിത്തിൻ്റെ സ്വപ്നം. ആ ആഗ്രഹം സാധിച്ചു ഇതിനിടെ ചേട്ടൻറെ കല്യാണം കഴിഞ്ഞു. രമേശിന്റെ മൂത്തമകൻ ഡോക്ടർ രോഹിത് ഡോക്ടർ ശ്രീജയെയാണ് വിവാഹം കഴിച്ചത്. അതും പ്രണയ വിവാഹമായിരുന്നു. അമൃത മെഡിക്കൽ കോളേജിൽ പഠനകാല സുഹൃത്തുക്കളായിരുന്നു ഇരുവരും. എഞ്ചിനീയറിങ് പഠനത്തിനുശേഷം രമിത്തിന് നാല് കമ്പനികളിൽ ജോലി ലഭിച്ചിരുന്നു.
എന്നാൽ സിവിൽ സർവീസ് നേടണം എന്നുള്ളതായിരുന്നു ആഗ്രഹം. ഐടി രംഗത്ത് പ്രവർത്തിക്കാൻ താല്പര്യമില്ലായിരുന്നു എന്നും അങ്ങനെയാണ് കോച്ചിങ്ങിന് ചേരുന്നത് എന്നും പറഞ്ഞു. ആദ്യതവണ പ്രീലിമിനറി വിജയിച്ചില്ല. രണ്ടാം തവണ പ്രിലിമിനറി കടന്നെങ്കിലും മെയിൻസ് പാസായില്ല. മൂന്നാം തവണയാണ് 3 ഘട്ടവും വിജയിക്കുന്നത്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഡിസ്കിന് പ്രശ്നങ്ങൾ വന്ന രമിത്ത് ചികിത്സ തേടിയിരുന്നു. പരീക്ഷ അടുത്ത സമയങ്ങളിൽ തുടർച്ചയായി ഇരിപ്പു മൂലം വീണ്ടും അതേ പ്രശ്നം തിരികെ വന്നു. പരീക്ഷയ്ക്ക് മുൻപുള്ള രണ്ടാഴ്ചക്കാലം പൂർണമായും ബെഡിൽ കിടന്നു കൊണ്ടായിരുന്നു പഠനം.
കുടുംബത്തെ സംബന്ധിച്ചും ഏറെ കഠിനമായ കാലമായിരുന്നു അത്. അമ്മൂമ്മയുടെ മരണം പരീക്ഷയുടെ 10 ദിവസം മുൻപ് ആയിരുന്നു. മാനസികമായി വിഷമം നിറഞ്ഞ കാലമായിരുന്നു അത്. ഇതെല്ലാം തരണം ചെയ്താണ് പരീക്ഷ എഴുതിയതും സിവിൽ സർവീസുകാരനായതും. 2017ലെ സിവിൽ സർവീസ് പരീക്ഷയിൽ രമത്തിന് 210 റാങ്ക് ആണ് ലഭിച്ചത്. ഇതിന് ശേഷമുള്ള ഒരു സന്തോഷവാർത്ത തന്നെയാണ് ഇപ്പോൾ പുറത്തുവരുന്നത്. എല്ലാവരും ജനുവരി 28ന് വേണ്ടി കാത്തിരിക്കുകയാണ്. തിരുവനന്തപുരം നഗരം ആഘോഷിക്കുന്ന ഒരു വിവാഹമായിത്തന്നെ ഇത് മാറട്ടെ എന്നും ഇവരുടെ പ്രണയം അങ്ങനെ പൂവണിയുന്നത് ഞങ്ങൾക്കെല്ലാം കാണാൻ സാധിക്കട്ടെ എന്നും മലയാളി പ്രേക്ഷകർ പറയുന്നു.