കോമഡി കഥാപാത്രങ്ങളിലൂടെയും തമാശ കഥാപാത്രങ്ങളിലൂടെയും മലയാളി മനസ്സിലേക്ക് കയറിക്കൂടുന്ന വ്യക്തികളെ മലയാളികൾ ഒരിക്കലും മറക്കാറില്ല. അത്തരത്തിൽ മലയാളികൾ ഇപ്പോഴും ഓർത്തിരിക്കുന്ന ഒരു വ്യക്തി തന്നെയാണ് നടൻ കണ്ണൻ സാഗർ. കണ്ണൻ സാഗർ എന്ന വ്യക്തി മിമിക്രികളിലൂടെയും തമാശ കഥാപാത്രങ്ങളിലൂടെയും ആണ് മലയാളികളുടെ മനസ്സിലേക്ക് കയറിയത്. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. കണ്ണൻ സാഗറിന്റെ കുടുംബവിശേഷങ്ങൾ ഉൾപ്പെടെ നേരത്തെയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.
ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒക്കെ ഒരുപോലെ ശ്രദ്ധേയനായി മാറിയ താരമാണ് കണ്ണൻ സാഗർ. ഇപ്പോൾ ചെറുതും വലുതുമായ അനേകം സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു. പലപ്പോഴും തന്നെയും കുടുംബത്തെക്കുറിച്ചുമൊക്കെ സംസാരിക്കാനുള്ള കണ്ണൻ ഇന്ന് ഭാര്യ ഗീതയെ കുറിച്ച് പറയുന്ന ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. തികഞ്ഞ മദ്യപാനിയായിരുന്ന തൻറെ കൂടി ഇത്രയും കാലം നിന്നതിന് അടക്കം ഭാര്യയോട് നന്ദി പറയുകയാണ് കണ്ണൻ സാഗർ. ആരാധകരെ എല്ലാവരും താരത്തിന്റെ കുറിപ്പും കണ്ണൻറെ വാക്കുകളും ഏറ്റെടുത്തു.
അസുഖം വന്ന സമയത്ത് ഭാര്യ നൽകിയ പിന്തുണയെ കുറിച്ചും ആ സമയത്ത് പ്രതീക്ഷയോടെ കാത്തിരുന്നവർ പോലും ഉണ്ടായിരുന്നില്ല എന്നും നടൻ ഈ കുറിപ്പിലൂടെ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കുറുപ്പ് ആരാധകർ എല്ലാവരും ഇരുകൈനീട്ടി സ്വീകരിച്ചു. താരം പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
എൻറെ ജീവിതയാത്രയിൽ 28 വർഷം മുൻപ് കൂടിയത്. ഈ ദിനത്തിൽ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രാങ്കണത്തിൽ വച്ച് അല്ല ഞാൻ കൂട്ടായി കൂടിയതാണ് ചെങ്ങന്നൂർ കാരി ഗീതയോടൊപ്പം.
ഇഷ്ടവിനോദം ചെറിയ വഴക്കുകൾ ഇഷ്ട ഭക്ഷണം അവൾ തരുന്നത് ഇഷ്ട വസ്ത്രം അത് അവൾ തിരഞ്ഞെടുക്കുന്നത് നിത്യവും കേൾക്കുന്ന വാക്ക് ഇങ്ങനെ ഇരുന്നാൽ മതിയോ പരിപാടിക്ക് പോകാതെ എങ്ങനെ ജീവിക്കുക പലപ്പോഴും ഞാൻ പറയുന്ന വാക്ക് ഇങ്ങനെയാണേൽ ഞാൻ എവിടെയെങ്കിലും ഇറങ്ങിപ്പോകും. ഒരു ശരാശരി മദ്യപാനിക്ക് മുകളിൽ ആയിരുന്നു ഞാൻ. ഒരു മികച്ച പുകവലിക്കാരനിലും മികച്ചവനായിരുന്നു ഞാൻ. ആ സമയം അത്യാവശ്യം ചെറു രോഗങ്ങൾക്ക് പ്രിയപ്പെട്ടവനായിരുന്നു ഞാൻ. അപ്പോഴും ഞാൻ അവളോട് പറഞ്ഞിരുന്നു ജീവിക്കാനുള്ള നെട്ടോട്ടമല്ലെ ഇതൊന്നും ഇല്ലാതെ പറ്റില്ല.
കൂടെയുള്ളവർ എന്നിലും മികച്ചവരായ ദുശ്ശീലങ്ങളിൽ അവർക്കൊപ്പം അല്ലെങ്കിലും അടുത്തെങ്കിലും ഞാൻ എത്തേണ്ട എന്ന് പറയും. ആയിക്കോ അവർക്കൊപ്പമോ മറ്റാർക്കൊപ്പമോ പൊയ്ക്കോ, ഓട്ടത്തിനിടയിൽ ഒന്ന് വീണു പോയാൽ ഒരു കൈത്താങ്ങിന് ഇക്കൂട്ടർ വന്നാൽ മതി. ഇത്തിരി ഇല്ലാത്ത കുഞ്ഞുങ്ങൾ ഒന്നു പറക്കുമുറ്റിയിട്ട്, അവർക്കൊപ്പം അച്ഛൻ കൈപിടിച്ച് കുറെ യാത്ര ചെയ്തിട്ട്, അവർക്ക് ഒരു അഭിമാനയായി, ബഹുമാനിയായി, മാതൃകയായി, സ്നേഹനിധിയായി എപ്പോഴും ഉണ്ടാവണമെന്ന ഒരു കുഞ്ഞ് ആഗ്രഹം മാത്രമാണ് അവൾക്കുള്ളത് എന്ന് എപ്പോഴും പറയും. വിലക്കപ്പെട്ട കനികൾ കഴിക്കരുത് എന്ന് നിരന്തരം ഞാൻ പറയുന്നില്ലേ, ഒന്ന് കുറച്ചുകൂടെ എന്ന് അവൾ എന്നും ചോദിക്കും.
ആദ്യം കുറെ വാശിയായി, വാശിക്ക് ഊശിയായി ഒന്ന് കിടന്നു പോയി. ഒന്ന് ക്ഷീണിതനായി, ഒന്ന് പരവശനായി, ജീവിതത്തോട് വെമ്പലായി, താളം തെറ്റുന്ന പോലെ ഞാൻ പ്രതീക്ഷയോടെ കാത്തവരെ ആരെയും കാണുന്നില്ല. പണത്തിന്റെയും ആഹാരത്തിന്റെയും ദൗർബല്യം നന്നായി വീശത്തു തുടങ്ങി. അപ്പോഴും കൂടെ നിന്ന് ധൈര്യവും ആവേശവും കടലോളം സ്നേഹവും എൻറെ കുഞ്ഞുങ്ങളുടെ അമ്മ എനിക്ക് നൽകി. തിരിച്ചറിവുകൾ കാലം എനിക്ക് കാട്ടിത്തുന്നു. ദുശീലങ്ങൾ ഒന്നൊന്നായി ഞാൻ നിർത്തി. അതും പൂർണമായി. ഇതിനെല്ലാം പിന്നിൽ ഞാൻ ചേർത്തുപിടിച്ചിരിക്കുന്ന ഈ സഖിയുടെതാണ്.
എൻറെ കുഞ്ഞു കുഞ്ഞു നേട്ടങ്ങൾ കോട്ടങ്ങൾ ഒരു വഴികാട്ടിയും എൻറെ കുഞ്ഞു കഴിവിന്റെ അടുത്ത ആരാധികയും മാർഗ്ഗനിർദേശിയും എന്റെ ജീവനും ഇവളാണ്. അവളെന്നും സന്തോഷത്തിലും സ്നേഹത്താലും ലാളനയാലും ഇരുന്നാൽ മാത്രമേ എന്റെ കുഞ്ഞുകുടുംബം സന്തുഷ്ടമായിരിക്കും. പ്രീതയ്ക്ക് ആയുരാരോഗ്യസൗഖ്യം ഭവ എന്നുമാണ് കണ്ണൻ കുറിപ്പിലൂടെ പറയുന്നത്.