ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത പോപ്പുലർ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഷോയുടെ മൂന്നാം സീസണിലൂടെ പോപ്പുലർ ആയ താരങ്ങളാണ് ഫിറോസ് ഘാനും ഭാര്യ സജ്നയും. ഇപ്പോഴിതാ കൊല്ലം ചാത്തന്നൂരിൽ നിർമ്മാണത്തിലിരിക്കുന്ന ഫിറോസ് ഖാന്റെ വീട് അടിച്ചു തകർത്തു എന്ന വാർത്തയാണ് പുറത്തുവരുന്നത്. വീടിൻറെ കോൺട്രാക്ടർ തന്നെയാണ് അക്രമം നടത്തിയത് എന്നാണ് ഫിറോസും ഭാര്യ സജ്നയും പറയുന്നത്. താരങ്ങൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം നടന്നത്. അയൽവാസികൾ വിളിച്ചു പറഞ്ഞാണ് ഫിറോസും സജ്നയും സംഭവസ്ഥലത്തേക്ക് എത്തുന്നത്. വീടിൻറെ പേരിൽ കോൺട്രാക്ടറുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പേരിലാണ് ഈ ആക്രമണം നടത്തിയത് എന്ന് ഫിറോസ് പറയുന്നു. കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് അക്രമ സംഭവം അരങ്ങേറിയത്. വീടിൻറെ നിർമ്മാണം അവസാനഘട്ടത്തിൽ ആയിരുന്നു.
നിർമ്മാണ കരാർ ഏറ്റെടുത്ത കൊല്ലം സ്വദേശിയായ കോൺട്രാക്ടർ ഷഹീർ പറഞ്ഞുറപ്പിച്ച തുകയേക്കാൾ 3 ലക്ഷം രൂപ അധികം ആവശ്യപ്പെട്ടെന്നും ഇത് നൽകാതിരുന്നതിനുള്ള പ്രതികാരത്തിന് വീട് അടിച്ചു തകർത്തു എന്നുമാണ് പരാതി. കോൺട്രാക്ടർക്ക് നേരത്തെയും നിരവധി പണം കൊടുത്തിരുന്നു. വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് തരാൻ കഴിയില്ല എന്ന് പറഞ്ഞത്. മാത്രമല്ല ആറുമാസം കൊണ്ട് തീർക്കേണ്ട പണി രണ്ടുവർഷമായി പൂർത്തിയാക്കിയിട്ടില്ലെന്ന് ഫിറോസ് പറയുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ ഫിറോസ് സജ്നയും സീരിയലുകളിൽ നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ. ബിഗ് ബോസിൽ നിന്നും പുറത്തായ താരങ്ങൾ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. അതുകൂടാതെ സീരിയൽ രംഗത്തും സജീവമായി വരുന്നതിനിടയാണ് വീടുപണി ആരംഭിച്ചത്. ലോൺ എടുത്ത് തുടങ്ങിയ വീടുപണി ഏറെക്കാലം പൂർത്തീകരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു ഈ താര ദമ്പതികൾ. വാടകയ്ക്കാണ് ഇരുവരും ഇപ്പോൾ താമസിക്കുന്നത്.
വീട്ടു വാടക കൊടുക്കാനും, ലോൺ അടയ്ക്കാനും വളരെയധികം ബുദ്ധിമുട്ടുന്ന സമയത്താണ് കോൺട്രാക്ടറും ഇത്തരത്തിൽ അധികം തുക ചോദിച്ചിരുന്നത്. എന്നാൽ ഈ ആരോപണം കോൺട്രാക്ടർ ഷഹീൻ നിഷേധിച്ചു. സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ല എന്ന് ഷഹീൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.