നടി മീനയെ കുറിച്ച് പറയാൻ ആമുഖം വേണ്ട മലയാളികൾക്ക്. യുവനടിയായിരുന്ന നാൾ മുതൽ അമ്മ നടിയായത് വരെയുള്ള കാലങ്ങളിൽ മീന ചെയ്തു ഫലിപ്പിച്ച കഥാപാത്രങ്ങൾ അനവധിയുണ്ട്. ദൃശ്യം സിനിമകളുടെ രണ്ടു ഭാഗങ്ങൾ കൂടി വന്നതോടെ മലയാളികളുടെ പ്രിയപ്പെട്ട റാണിയായി മാറി ഈ തെന്നിന്ത്യൻ താരസുന്ദരി. അടുത്തിടെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ മീന അഭിമുഖീകരിച്ചത്. ഭർത്താവിൻറെ മരണത്തിനുശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരികയാണ് മീന. ഇപ്പോൾ ഇതാ അഭിനയത്തിനു മുൻപ് മേക്കപ്പ് ഇടുന്ന ഒരു വീഡിയോ ആണ് മീന പുതിയതായി പങ്കുവെച്ചിരിക്കുന്നത്.
ഷൂട്ടിങ്ങിനിടയിലെ ചിത്രങ്ങളും മറ്റും മീന സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ടെങ്കിലും ഈ ചിത്രത്തിന് നിരവധി പേരാണ് നടിക്ക് ആശംസകൾ ആയി എത്തുന്നത്. നടി രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ തന്റെ സ്വകാര്യത മാനിക്കണമെന്നും ഭർത്താവിന്റെ മരണമുണ്ടാക്കിയ ദുഖം ഇതുവരെ മാറിയിട്ടില്ലെന്നുമാണ് നടി അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് വ്യക്തമാക്കിയത്. അടുത്തിടെ താരം നൽകിയ അഭിമുഖത്തിൽ ഭർത്താവിൻറെ മരണത്തെക്കുറിച്ചും വിഷമഘട്ടം അതിജീവിച്ചതിനെ കുറിച്ചും മീന സംസാരിച്ചിരുന്നു. അദ്ദേഹത്തിൻറെ മരണം അപ്രതീക്ഷിതമായിരുന്നു.
വിചാരിച്ചതിനപ്പുറത്താണ് സംഭവങ്ങൾ നടന്നത്. ഞാൻ ആകെ തകർന്നു പോയി. അമ്മയെപ്പോലെ താനും പിന്നീട് സ്വന്തം മനശക്തി തിരിച്ചറിഞ്ഞു എന്ന് മീന പറയുകയായിരുന്നു. എൻറെ അമ്മ വളരെ ശക്തയായ സ്ത്രീയായിരുന്നു. ചെറുപ്പം തൊട്ട് ഞാൻ ഈ ഇൻഡസ്ട്രിയൽ ജോലി ചെയ്യുന്നതിന് കാരണം അമ്മയാണ്. എൻറെ അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. അമ്മയെ കണ്ട് വളർന്നത് കൊണ്ടായിരിക്കാം ഈ വിഷമഘട്ടത്തെ മറികടക്കുവാൻ കഴിഞ്ഞതെന്ന് മീന അഭിപ്രായപ്പെട്ടിരുന്നു. ഭർത്താവിൻറെ മരണ വേളയിൽ തൻറെ സുഹൃത്തുക്കളിൽ നിന്നും ലഭിച്ച പിന്തുണയെ കുറിച്ചും മീന സംസാരിച്ചിരുന്നു. എൻറെ സുഹൃത്തുക്കൾ ഭർത്താവ് വിദ്യാസാഗറിന്റെയും സുഹൃത്തുക്കളായിരുന്നു.
അതിനാൽ അവർക്ക് പെട്ടെന്ന് മരണം വിശ്വസിക്കുവാൻ പറ്റിയില്ല. സുഹൃത്തുക്കൾ എനിക്ക് ഒപ്പം നിന്ന് ആശ്വസിപ്പിച്ചു. ഇതൊക്കെ ഞാൻ സിനിമയിൽ മാത്രമായിരുന്നു കണ്ടത്. എല്ലായിപ്പോഴും സുഹൃത്തുക്കൾ എന്നെ ഫോണിൽ വിളിച്ച് സംസാരിച്ചു. വീട്ടിൽ വരുമായിരുന്നു എന്തെങ്കിലും സംസാരിച്ച് തന്നെ സന്തോഷിപ്പിക്കും ആയിരുന്നു. മരണശേഷം ശവസംസ്കാര ചടങ്ങുകൾ നടത്തിയതിനെതിരെ വന്ന വിമർശനങ്ങളോടും മീന അന്ന് പ്രതികരിച്ചിരുന്നു. എൻറെ ഭർത്താവിന് ഇഷ്ടമുള്ള കാര്യമാണ് ഞാൻ ചെയ്തത്. അദ്ദേഹം തുറന്ന ചിന്താഗതിക്കാനായിരുന്നു എന്നും പുറത്തുനിന്നുള്ളവർ പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നില്ല എന്നും മീന പറയുന്നു.
ഇക്കഴിഞ്ഞ ജൂൺ 28നാണ് മീനയുടെ ഭർത്താവിൻറെ വിയോഗം സംഭവിച്ചത്. അസുഖബാധിതനായി ആശുപത്രിയിൽ കഴിഞ്ഞ സാഗർ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയാണ് സാഗറിന്റെ മരണത്തിന് കാരണമായത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ മീനയ്ക്കും ഭർത്താവിനും കോവിഡ് ബാധിച്ചിരുന്നു. അസുഖം ഭേദമായ ശേഷവും വിദ്യാസാഗറിന് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടരുകയായിരുന്നു. ആറുമാസത്തോളം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്കിടയിൽ ആണ് വിദ്യാസാഗറിന്റെ മരണം സംഭവിച്ചത്.
പ്രിയതമന്റെ വേർപാട് ഉണ്ടാക്കിയ വേദനയിൽ നിന്നും ഇന്നും പുറത്തുവരാൻ ശ്രമിക്കുകയാണ് മീനയും മകൾ നൈനികയും. മീന വിദ്യാസാഗർ ദമ്പതികൾക്ക് നൈനിക എന്ന മകൾ ആണുള്ളത്. ഭർത്താവിന്റെ മരണശേഷം അവയവദാനത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ച് മീന രംഗത്തെത്തിയത് വൈറൽ ആയിരുന്നു. കൃത്യസമയത്ത് അവയവദാനം നടത്താതിരുന്നതിലാണ് തൻറെ ഭർത്താവിനെ തനിക്ക് നഷ്ടമായത് എന്ന് മീന പറഞ്ഞിരുന്നു. അവയവദാനമാണ് ജീവൻ രക്ഷിക്കാനുള്ള ഏറ്റവും ഉത്തമമായ വഴിയെന്നും മീന എഴുതിയിരുന്നു.
വിട്ടുമാറാത്ത അസുഖങ്ങളോട് പൊരുതുന്നവർക്ക് ലഭിക്കുന്ന വരവും രണ്ടാമത്തെ അവസരമാണ് അവയവങ്ങൾ മറ്റൊരാളിൽ നിന്ന് സ്വീകരിക്കുന്നത്. അത്തരം ഒരു അവസ്ഥയിലൂടെ താനും വ്യക്തിപരമായി കടന്നു പോയിട്ടുണ്ട്. എൻറെ സാഗറിന് കൂടുതല് അവയവദാദാക്കളെ കിട്ടിയിരുന്നെങ്കിൽ എൻറെ ജീവിതം മാറിമറിഞ്ഞേനെ. ഒരു ദാതാവിന് 8 ജീവൻ രക്ഷിക്കാൻ ആകുമെന്ന് മീന സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഭർത്താവിൻറെ അപ്രതീക്ഷിത മരണത്തിൽ തകർന്നുപോയ മീനയ്ക്ക് കരുത്തായത് താരത്തിന്റെ ഉറ്റ സുഹൃത്തും സിനിമയിലെ കൊറിയോഗ്രാഫറുമായ കലാ മാസ്റ്ററാണ്.