നിരവധി വർഷങ്ങളായി ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കലാകാരിയാണ് ലെന. സുരാജ് വെഞ്ഞാറമൂട്,സിദ്ദിഖ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന’എന്നാലും ൻറെളിയാ’എന്ന ചിത്രമാണ് ലെനയുടെതായി അവസാനം റിലീസ് ചെയ്ത ചിത്രം. ചിത്രത്തിൻറെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ ലെന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.’ആറാം ക്ലാസ് മുതൽ തനിക്ക് ബോയ്ഫ്രണ്ട് ഉണ്ടായിരുന്നുവെന്നും ഇപ്പോൾ ഞങ്ങൾ ഡിവോഴ്സ് ആയെന്നുമാണ്’ താരം തമാശ രൂപ പറയുന്നത്.
സാധാരണ ഡിവോസുകളുടെ അടിപിടികളോ കലഹങ്ങളോ ഒന്നുമില്ലാതെയാണ് തങ്ങൾ വേർപിരിഞ്ഞത് എന്നാണ് ലെന പറയുന്നത്.’ആറാം ക്ലാസ് മുതൽ ഞാൻ നിന്റെ മുഖവും നീ എന്റെ മുഖവും മാത്രമല്ലേ കാണുന്നുള്ളൂ.നീ പോയി ലോകമൊക്കെ ഒന്ന് കാണൂ,ഞാനും കാണട്ടെ’ എന്ന്.അങ്ങനെ തമ്മിൽ പറഞ്ഞ് ഞങ്ങൾ വേർപിരിഞ്ഞു.ഞങ്ങൾ വളരെ സൗഹൃദപൂർവമാണ് പിരിഞ്ഞത്.ഒരുപക്ഷേ ഇങ്ങനെ സൗഹൃദം സൂക്ഷിച്ച് കൊണ്ട് വേർപിരിഞ്ഞ മറ്റൊരു ദമ്പതിമാരും വേറെ കാണില്ല.തങ്ങൾ ഒരുമിച്ചാണ് കോടതിയിൽ ഹിയറിങ്ങിന് പോയതെന്നും ചെറുപ്പം മുതൽ ഉണ്ടായിരുന്ന സൗഹൃദം കൊണ്ടാണ് എത്രയും ലളിതമായി ഈ തീരുമാനമെടുക്കാൻ കഴിഞ്ഞതെന്നും ലെന പറയുന്നു.
കോടതിയിൽ ഹിയറിങ്ങിനിടെ കേസ് വിളിക്കാൻ താമസം വരുമെന്ന് വക്കീൽ പറഞ്ഞിട്ട് പോയി. പിന്നീട് കുറെ നേരം കഴിഞ്ഞ് അദ്ദേഹം വന്നു നോക്കുമ്പോൾ ഞങ്ങൾ ഇരുവരും ഒരുമിച്ചിരുന്ന് ഒരു പ്ലേറ്റിൽ നിന്ന് ഗുലാബ് ജാമുൻ കഴിക്കുന്നതാണ് കാണുന്നത്.നിങ്ങൾ രണ്ടുപേരും ഡിവോഴ്സിന് തന്നെയല്ലേ ഇങ്ങോട്ട് വന്നത് എന്ന് അന്ന് വക്കീൽ ചോദിച്ചെന്ന് ലെന പറയുന്നു.താനപ്പോഴെങ്കിലും സിനിമ എഴുതുമ്പോൾ രസകരമായ ഈ രംഗം അതിൽ ഉൾപ്പെടുത്തണമെന്നും താരം പറയുന്നു. ഇത്രയും ലളിതമായും തമാശരൂപേണയും ഈ വിവരം പങ്കുവയ്ക്കുന്നതിനുള്ള ആകാംക്ഷ അവതാരിക പങ്കുവെച്ചപ്പോൾ ഇതിലും ലളിതമായാണ് ഡിവോഴ്സ് നടന്നതെന്നാണ് ലെന പറഞ്ഞത്.
ലുക്കാ ചുപ്പിക്ക് ശേഷം ബാഷ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ഗൾഫിലെ കുടുംബപശ്ചാത്തലം കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിക്കുന്നത് വില്യം ഫ്രാൻസിസ് ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ്.പ്രകാശ് വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് മനോജാണ്.ചിത്രത്തിന് ആദ്യം നൽകിയ ലൗ ജിഹാദ് എന്ന പേരിനെ തുടർന്ന് പല വിവാദങ്ങളും ഉണ്ടായിരുന്നു.പൂർണ്ണമായും ഒരു കോമഡി പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുക.ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാർ അറക്കലും ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയാകുന്നു.