മലയാളികൾക്ക് ഏറെ സുപരിചിതയായ ഒരു താരം ആണ് നടി യമുന. മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴ്പ്പെടുത്തിയ ഒരുപാട് കഥാപാത്രങ്ങൾ നടി യമുന ചെയ്തിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് വിവാഹിതരായവരുടെ പട്ടിക എടുത്ത് നോക്കിയാൽ അതിൽ നടി യമുനയുടെ പേരും വരും. അമേരിക്കൻ സൈക്കോതെറാപ്പിസ്റ്റ് ആയ ദേവനെ ആണ് യമുന വിവാഹം കഴിച്ചത്. ഇവർ രണ്ടുപേരുടെയും വിവാഹത്തിനുശേഷം വിവാഹ വിശേഷങ്ങളും ദാമ്പത്യവും അതുപോലെതന്നെ കരിയറിനെ കുറിച്ചും അറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്.
യമുന വളരെ ഏറെ നാളായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു താരം തന്നെയാണ്. മിനി സ്ക്രീൻ, ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയായ നടി. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നടി അഭിനയിച്ചിട്ടുണ്ട്. ജ്വാലയായി ചന്ദനമഴ തുടങ്ങിയ ഹിറ്റ് സീലുകളിലും താരം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുന്നേറി. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളിലൂടെയാണ് താരം ജനപ്രീതി നേടിയത്. അടുത്തിടെ യമുന രണ്ടാമത് വിവാഹം കഴിച്ചതൊക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഭർത്താവിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.
ഇപ്പോൾ സി കേരളം ചാനൽ സംപ്രേഷണം ചെയ്യുന്ന ഞാനും എന്റെ ആളും എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാണ് യമുനയും ഭർത്താവും. അതിനിടെ സി മലയാളം ന്യൂസിന് നൽകിയ അഭിമുഖം ശ്രദ്ധേയമായിരുന്നു. പത്തൊമ്പതാമത്തെ വയസ്സിൽ അമ്മ വേഷത്തിൽ അഭിനയിച്ചതിനെ കുറിച്ചും ഇന്ന് ഒരു ബോൾഡ് സ്ത്രീയായി മാറിയതിനെക്കുറിച്ച് പറഞ്ഞിരുന്നു. ചെറുതായിരിക്കുമ്പോഴെ അമ്മ വേഷങ്ങൾ ചെയ്തു. ദിലീപേട്ടന്റെ അമ്മയായി, ഉസ്താദ് സിനിമയിൽ ലാലേട്ടന്റെ കുട്ടിക്കാലത്തെ അമ്മയായി. അന്ന് 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ എനിക്ക് 45 വയസ്സായി ഞാൻ അത് അഭിമാനത്തോടെ പറയും.
പലരും എന്റെ ഇൻസ്റ്റാഗ്രാമിലും മറ്റും കമൻറ് ചെയ്യുന്നു, ഈ കിളവിക്ക് വേറെ പണിയൊന്നുമില്ലേ എന്ന്. ഇനി ആരൊക്കെ എന്നെ കിളവി എന്ന് വിളിച്ചാലും ഞാൻ അത് സമ്മതിച്ചു തരില്ല. എൻറെ പ്രായം പറയുന്നതിൽ എനിക്കൊരു വിഷമവുമില്ല. 45 വയസ്സിലും ഇങ്ങനെ ഇരിക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്. എൻറെ മക്കളും അത് തന്നെയാണ് പറയുന്നത്. അമ്മ എപ്പോഴും ഇങ്ങനെ ഇരിക്കണം എന്നാണ് അവര് പറയുന്നത്. ഞാനൊന്ന് ചടഞ്ഞു കൂടിയാൽ അവർക്കാണ് വിഷമം.
രണ്ടുപേരും പറയും ഇങ്ങനെ ഒന്ന് ഇരുന്നാൽ ശരിയാവില്ല ഞങ്ങൾക്ക് കാണുന്നത് ഇഷ്ടമല്ലെന്ന്. ഞാൻ ചിന്തിക്കുന്നത് ശരിക്കുമുള്ള പ്രായം ഇപ്പോൾ സ്റ്റാർട്ട് ചെയ്തിട്ട് ഉള്ളൂ എന്നാണ്. അങ്ങനെയാണ് എന്റെ മനസ്സിൽ എന്റെ ജീവിതം ഇന്ന് ഞാൻ ബോൾഡായി തന്നെ സംസാരിക്കുന്നുണ്ടെങ്കിൽ അത് എൻറെ ജീവിതത്തിൽ പഠിച്ച പാഠങ്ങളിൽ നിന്ന് ബോൾഡായി മാറിയതാണ്. അല്ലാതെ ഞാൻ ഇങ്ങനത്തെ ഒരു വ്യക്തി ആയിരുന്നില്ല.