നീണ്ട നാലുവർഷത്തെ ഇടവേളക്കുശേഷം സിദ്ധാർത്ഥ് ആനന്ദിൻറെ സംവിധാനത്തിൽ ബോളിവുഡിന്റെ കിരീടം വെക്കാത്ത രാജാവ് ഷാരൂഖ് ഖാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് പഠാൻ.ഈ കഴിഞ്ഞ ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിലൂടെ കിംഗ്ഖാൻ വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. വൻ വരവേൽപ്പാണ് ചിത്രത്തിലെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്.അതിനിടെ ആദ്യദിനം തന്നെ ഏകദേശം നൂറുകോടിയോളം രൂപ പഠാൻ കളക്ഷൻ നേടിയിരുന്നു.
ഇപ്പോഴിതാ ഇന്ത്യൻ സിനിമയിൽ തന്നെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ കെജിഎഫിനെയും ബാഹുബലിയെയും മറികടന്ന് അതിവേഗ 200 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ഷാരൂഖ് ഖാൻ ചിത്രം പഠാൻ.ആദ്യ മൂന്ന് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 201 കോടി ആയിരുന്നു.വിദേശ മാർക്കറ്റുകളിൽ നിന്ന് ഒരു 112 കോടി കൂടി കൂട്ടുമ്പോൾ ഏകദേശം 313 കോടിയാണ് ചിത്രത്തിൻറെ ഇതുവരെയുള്ള കളക്ഷൻ.ഇതൊടെ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ എത്തിയ ചിത്രം എന്ന പട്ടം ഇനി പഠാന് അവകാശപ്പെട്ടതാണ്.
കെജിഎഫ് അഞ്ചു ദിനം കൊണ്ടും ബാഹുബലി 2 ദിനങ്ങൾ കൊണ്ടും സ്വന്തമാക്കിയ റെക്കോർഡ് ആണ് പഠാൻ ഇപ്പോൾ മറികടന്നിരിക്കുന്നത്.ഹിന്ദിക്ക് പുറമേ തമിഴ് തെലുങ്ക് ഭാഷകളിലാലാണ് പഠാൻ പ്രദർശനത്തിന് എത്തിയത്.ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി,ഗൗതം,അഷുതോഷ് റാണ തുടങ്ങിയ നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്.വൈആർഎഫ് മൂവീസിൻറെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൻറെ ഓടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോസ് ആണ്.
സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് തന്നെ തിരക്കഥ തയ്യാറാക്കിയ ചിത്രം ലോകമെമ്പാടും 8000 ത്തോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. വൈആർഎഫ് മൂവീസ് ചിത്രങ്ങളെ കൂട്ടിയിണക്കി ഒരുക്കുന്ന ഒരു സ്പൈ യൂണിവേഴ്സിൻറെ സൂചനയായി സൽമാൻ ഖാനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.ചിത്രം റിലീസ് ചെയ്ത ആദ്യദിനം ഇന്ത്യയിൽ മാത്രം ഏതാണ്ട് 67 കോടി രൂപയും ലോകമൊട്ടാകെ 100 കോടി രൂപയും കളക്ഷൻ മറികടന്നിരുന്നു.