നിരവധി വർഷങ്ങളായി ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗമാണ് ഇടവേള ബാബു.എന്നാൽ അടുത്തിടെ പലരീതിയിലുള്ള വിവാദങ്ങളിലും അദ്ദേഹത്തിൻറെ പേര് കാണപ്പെട്ടു.’മുകുന്ദനുണ്ണി അസോസിയേറ്റ്സ്’എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഇടവേള ബാബു നടത്തിയ പരാമർശത്തെ തുടർന്നാണ് വിവാദങ്ങൾക്ക് തുടക്കം.ഇപ്പോഴിതാ മുകുന്ദൻ ഉണ്ണി അസോസിയേറ്റ് സിനിമയുമായി ബന്ധപ്പെട്ട പരാമർശത്തിൽ തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നുവെന്ന് കാണിച്ച് ഇടവേള ബാബു കൊച്ചി സൈബർ സെല്ലിന് പരാതി നൽകിയിരിക്കുകയാണ്.
ചിത്രത്തെക്കുറിച്ച് താൻ നടത്തിയ പരാമർശത്തിന്റെ ഒരു ഭാഗം സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും പ്രചരിപ്പിച്ചത് താരസംഘടന അമ്മയെയും തന്നെയും അപമാനിക്കുന്നു എന്നാണ് ഇടവേള ബാബുവിന്റെ പരാതി.പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായി എത്തിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ റിലീസ് ആയിരുന്ന അഭിനവ് സുന്ദർ നായിക് സംവിധാനം ചെയ്ത മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ്.വിനീത് ശ്രീനിവാസനായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മുകുന്ദനുണ്ണിയായി എത്തിയത്. വിനീതിന്റെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു നെഗറ്റീവ് ഷെയ്ഡ് ഉള്ള മുകുന്ദനുണ്ണി.
നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയിൽ നടൻ ഇടവേള ബാബു ചിത്രത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്.’മുകുന്ദന് ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി.അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല.പടം മൊത്തം നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’എന്നെഴുതി കാണിച്ചാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.അതിലെ നായിക പറയുന്ന ഭാഷ ഇവിടെ പറയാൻ പറ്റില്ല. ഇത്തരത്തിൽ ആയിരുന്നു ചിത്രത്തെക്കുറിച്ച് ഇടവേള ബാബു പരാമർശിച്ചത്.
ഈ ചിത്രവും ഇവിടെ ഓടി.ഇവിടെ ആർക്കാണ് മൂല്യച്യുതി സംഭവിച്ചത് പ്രേക്ഷകന് ആണോ സിനിമയ്ക്കാണോ’എന്നാണ് ഇടവേള ബാബു ചോദിക്കുന്നത്.മുകുന്ദന് ഉണ്ണി ഇവിടെ ഓടിയ സിനിമയാണ്.പ്രൊഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ്.എനിക്കൊന്നും അങ്ങനെയൊരു കഥ വന്നു പറഞ്ഞാൽ ചിന്തിക്കാന്‍ പറ്റില്ല എന്നും ഇടവേള ബാബു പറഞ്ഞു.കഴിഞ്ഞ വര്‍ഷം നവംബര്‍ 11 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജനുവരി 13 ന് ആയിരുന്നു.ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ.അജിത് ജോയ് ആണ്.