നിരവധി വർഷങ്ങളായി നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ് ഖുശ്ബു.മലയാള സിനിമ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയായ നടിയാണ് ഖുശ്ബു.അടുത്തിടെ തന്റെ കാലിന്റെ ലിഗമെന്റിന് പരിക്കുപറ്റി എന്ന വാർത്ത താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.എന്നാൽ താൻ അതിലൊന്നും തളരുന്ന ആളല്ല തന്റെ യാത്രകൾ തുടരുകയാണെന്നും ഖുശ്ബു പറഞ്ഞിരുന്നു.ഇപ്പോഴിതാ വിമാന കമ്പനിയായ എയർ ഇന്ത്യ ഖുശ്ബുവിനോട് ക്ഷമാപണം നടത്തി രംഗത്ത് വന്നിരിക്കുകയാണ്.
ചെന്നൈ എയർപോർട്ടിൽ വച്ചുണ്ടായ മോശം അനുഭവത്തെ പറ്റി താരം ട്വീറ്റ് ചെയ്തിരുന്നു. കാലിന് പരിക്ക് പറ്റിയതിനാൽ എയർപോർട്ടിൽ വീൽ ചെയർ ആവശ്യപ്പെട്ടുവെന്നും എന്നാൽ വീൽചെയറിനായി ഏതാണ്ട് അരമണിക്കൂർ കാത്തിരിക്കേണ്ടി വന്നു എന്നുമാണ് ഖുശ്ബു പറയുന്നത്.അവസാനം മറ്റൊരു വിമാന കമ്പനിയിൽനിന്ന് വീൽചെയർ കൊണ്ടുവന്നാണ് തന്നെ വിമാനത്തിൽ എത്തിച്ചത് എന്നും താരം പറയുന്നു.പരിക്കുപറ്റിയ യാത്രക്കാരന് ഒരു വീൽചെയർ പോലും നൽകാൻ നിങ്ങളുടെ അടുത്ത് ഇല്ലേ,എയർ ഇന്ത്യയ്ക്ക് ഇതിലും നന്നായി ചെയ്യാൻ സാധിക്കും എന്നും ഖുശ്ബു ഓർമ്മിപ്പിക്കുന്നു.
ഖുശ്ബുവിന്റെ ട്വീറ്റ് വളരെയധികം ചർച്ച ആയതോടെ എയർ ഇന്ത്യ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.മാഡത്തിന് ഞങ്ങളുമായി മോശം അനുഭവം ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു.ഇക്കാര്യം ചെന്നൈ വിമാനത്താവള ജീവനക്കാരുടെ ശ്രദ്ധയിൽ പെടുത്തുമെന്നും എയർ ഇന്ത്യ ട്വീറ്റ് ചെയ്തു.കാലിൻറെ ലിഗമെന്റിനാണ് താരത്തിന് പരിഹരിച്ചിരിക്കുന്നത്.കാലിൽ ബ്രേസസ് ധരിച്ചിരിക്കുന്ന ചിത്രം നേരത്തെ ഖുശ്ബു സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.തന്റെ കാലിന് പരിക്കുപറ്റി എങ്കിലും യാത്രകളിൽ നിന്ന് ഇടവേള എടുക്കാൻ ആഗ്രഹിക്കുന്നില്ല എന്നും താരം പറഞ്ഞിരുന്നു.
വംശി പെഡപ്പിള്ളി സംവിധാനം ചെയ്ത വിജയ് ചിത്രം വാരിസിലാണ് ഖുശ്ബു അവസാനമായി അഭിനയിച്ചിരുന്നത്.എന്നാൽ ചിത്രത്തിലെ താരത്തിന്റെ രംഗങ്ങൾ വെട്ടി മാറ്റിയത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.ചിത്രം തിയേറ്ററിൽ പ്രദർശിച്ചപ്പോൾ ഒന്നും പ്രേക്ഷകർക്ക് ഖുശ്ബുവിന്റെ രംഗങ്ങൾ കാണാൻ സാധിച്ചിരുന്നില്ല.ചിത്രത്തിൽ രശ്മികയുടെ അമ്മ വേഷത്തിൽ ആയിരുന്നു ഖുശ്ബു എത്തിയത് എന്നായിരുന്നു റിപ്പോർട്ടുകൾ.ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഗിരീഷും ദിൽ രാജുവും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.