ഇന്ത്യൻ സിനിമയെ ആസ്വാദനത്തിന്റെയും വിസ്മയത്തിന്റെയും പുതിയൊരു തലത്തിലേക്ക് എത്തിച്ച സംവിധായകനാണ് എസ്എസ് രാജമൗലി.ബാഹുബലി എന്ന തൻറെ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ സിനിമ എന്നൊരു പഴയ ആശയത്തെ അദ്ദേഹം പൊടിതട്ടി എടുത്തു.ബാഹുബലിയുടെ വൻവിജയം ഇന്ത്യൻ ചിത്രങ്ങൾ എന്നൊരു ട്രെൻഡിനു തന്നെ തുടക്കമിട്ടു.ഇതോടെ ഇന്ത്യയിലെ പല ഭാഷകളിലെ,പല ഇൻഡസ്ട്രികളിലെ ചിത്രങ്ങൾ ഭാഷയുടെയും,ദേശത്തിന്റെയും അതിർവരമ്പുകൾ കടന്ന് എല്ലായിടത്തും റിലീസിനെത്തുന്ന സാഹചര്യം ഉണ്ടായ.രണ്ടു ഭാഗങ്ങളിലായി ഇറങ്ങിയ ബാഹുബലി എന്ന വമ്പൻ ഹിറ്റിനു ശേഷം രാജമൗലി ഒരുക്കിയ ചിത്രമായിരുന്നു ആർആർ.
ഇന്ത്യൻ സിനിമാലോകത്തും ആഗോള സിനിമാലോകത്തും ചർച്ചാവിഷയമായ ചിത്രം ഇന്ത്യയ്ക്ക് അഭിമാനമായി ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയെടുത്തിരുന്നു.ചിത്രത്തിലെ എം എം കീരവാണി സംഗീതസംവിധാനം നിർവഹിച്ച് രാഹുൽ കാലഭൈരവ എന്നിവർ ആലപിച്ച നാട്ടു നാട്ടു എന്ന ഗാനമാണ് അവാർഡ് നേടിയത്.ഗോൾഡൻ ഗ്ലോബ് അവാർഡിനു ശേഷം ഇപ്പോഴിതാ സാക്ഷാൽ ഓസ്കാർ അവാർഡിന്റെ അവസാന നോമിനേഷനിൽ ഇടം നേടിയിരിക്കുകയാണ് ഈ ഇന്ത്യൻ ഗാനം.രാംചരൺ,ജൂനിയർ എൻടിആർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.ഇപ്പോഴിതാ ആർആർആർ ആഗോളതലത്തിൽ തിളങ്ങി നിൽക്കുമ്പോൾ രാജമൗലി ദ് ന്യൂയോർക്കറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
കുട്ടിക്കാലം മുതലേ രാമായണം മഹാഭാരതം എന്നീ ഇതിഹാസകാവ്യങ്ങൾ താൻ വായിക്കാറുണ്ടെന്നും,അതൊക്കെ തൻറെ ചിത്രങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും ആണ് രാജമൗലി അഭിമുഖത്തിൽ പറഞ്ഞത്. കുട്ടിക്കാലത്ത് വായിച്ചതിൽ നിന്ന് കൂടുതലായി,വളർന്നുവന്നപ്പോൾ കൂടുതൽ ആഴത്തിൽ ഇവ വായിച്ചു.ഓരോ തവണ വായിക്കുമ്പോഴും പുതിയ പുതിയ കാര്യങ്ങൾ രാമായണത്തിൽ നിന്നും മഹാഭാരത്തിൽ നിന്നും ലഭിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറയുന്നു.കടൽപോലെ ബൃഹത്താണ് രാമായണവും മഹാഭാരതവുമെന്നും ഓരോതവണ വായിക്കുമ്പോഴും നമുക്ക് അവ പുത്തൻ ആശയങ്ങൾ സമ്മാനിക്കുന്നു.രാജമൂലിഈ പറയുന്നു.
ചിത്രത്തിൽ ഇപ്പോൾ പുരസ്കാരങ്ങൾ നേടി ഓസ്കാർ അവാർഡ് വരെ എത്തിനിൽക്കുന്ന നാട്ടുനാട്ടു എന്ന ഗാനം ഭാഷ രാജ്യ വ്യത്യാസം ഇല്ലാതെ നിരവധി ആളുകളാണ് ഏറ്റെടുത്തതും ഒപ്പം ഗാനത്തിന് നൃത്തച്ചുവടുകൾ വച്ചതും. രാംചരണിൻറെയും ജൂനിയർ എൻടിആറിന്റെയും ഈ ഗാന രംഗത്തിലെ തകർപ്പൻ നൃത്തച്ചുവടുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.ഈ വരുന്ന മാർച്ച് 12നാണ് ഓസ്കാർ അവാർഡ് നിശ ലോസ്ആഞ്ചലോസിൽ നടക്കുന്നത്.വളരെക്കാലത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം ഓസ്കാറിന്റെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ അവസാന റൗണ്ടില്‍ എത്തുന്നത്.വൈകാതെ ഓസ്കാർ അവാർഡും ഇന്ത്യയിലേക്ക് ഗാനം എത്തിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.