ചക്കപ്പഴം എന്ന ടെലിവിഷൻ പരമ്പരയിലൂടെ ജനപ്രതി നേടിയ നടിയാണ് സബീറ്റ ജോർജ്. സീരിയലിൽ നിന്നും പിന്മാറിയ സബീറ്റ ഇപ്പോൾ സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കൻ പൗരത്വം നേടിയിട്ടുള്ള സബീറ്റ സ്വകാര്യ ജീവിതത്തിൽ ഏറെ സങ്കടങ്ങളും വിഷമങ്ങളും അനുഭവിച്ചിട്ടുണ്ട്. എയർപോർട്ടിൽ വച്ച് മൊട്ടിട്ട പ്രണയവും അത് വിവാഹത്തിലേക്ക്, തുടർന്ന് അമേരിക്കക്കാരിയുമായി മാറിയ സബീക്ക് രണ്ടു മക്കളാണ് ജനിച്ചത്. എന്നാൽ അതിനു ശേഷം ഒട്ടേറെ സങ്കടങ്ങളാണ് ജീവിതത്തിൽ ഉണ്ടായത്. അതിനിടെ വിവാഹമോചനവും സംഭവിച്ചു.
കോട്ടയം പാലായിലാണ് സബീറ്റ ജനിച്ചു വളർന്നത്. സ്കൂൾ കോളേജ് കാലഘട്ടങ്ങളെല്ലാം ബോർഡിങ്ങിലും ഹോസ്റ്റലിലുമായിരുന്നു. പാട്ടുപാടാൻ കഴിവുണ്ടായിരുന്ന സബീറ്റ ഡിഗ്രി മ്യൂസിക് പഠിക്കാനാണ് ആഗ്രഹിച്ചതെങ്കിലും സൈക്കോളജിയിൽ ആണ് അഡ്മിഷൻ കിട്ടിയത്. പിന്നീട് മ്യൂസിക്കും പഠിച്ചു. അതിനുശേഷം ആണ് ഏവിയേഷൻ കോഴ്സിനായി ജോയിൻ ചെയ്തത്. ഒരു ജോലി നേട്ടണം എന്ന ആഗ്രഹം ആണ് ഏവിയേഷനിലേക്ക് സബീറ്റയെ അടുപ്പിച്ചത്. ഒരിക്കൽ ചെന്നൈ എയർപോർട്ടിൽ ജോലി ചെയ്യുവെയാണ് സബീറ്റ ആദ്യ ഭർത്താവിനെ പരിചയപ്പെടുന്നത്. അമേരിക്കക്കാരൻ ആയിരുന്നു പുള്ളി.
എയർപോർട്ടിൽ വച്ച് ബാഗ് മിസ്സായി എന്ന പരാതിയുമായാണ് അദ്ദേഹം സബീറ്റയുടെ അരികിലേക്ക് എത്തിയത്. ചെന്നൈയിൽ നിന്ന് കാണാതെപോയ ബാഗ് പിറ്റേദിവസം കോട്ടയത്ത് അദ്ദേഹത്തിൻറെ വീട്ടിൽ സബീറ്റ എത്തിച്ചുകൊടുത്തു. അങ്ങനെയാണ് അദ്ദേഹവുമായി സബീറ്റ സംസാരിച്ച് തുടങ്ങിയത്. അവധി കഴിഞ്ഞ അദ്ദേഹം യുഎസിലേക്ക് തിരിച്ചുപോവുകയും പിന്നാലെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ആലോചനയുമായി എത്തുകയും ചെയ്തു. വീട്ടുകാരുമായി എല്ലാം സംസാരിച്ച് 27 വയസിലാണ് സബീറ്റയുടെ വിവാഹം നടക്കുന്നത്. ആ സമയത്ത് പക്വതയുള്ള തീരുമാനമായിരുന്നു അത്. വിവാഹം കഴിഞ്ഞ യുഎസിലേക്ക് പിന്നീടുള്ള 20 വർഷക്കാലം അമേരിക്കയിൽ തന്നെയായിരുന്നു.
അതിനിടെ രണ്ടു മക്കളും ജനിച്ചു. എന്നാൽ ആറ് വർഷം മുമ്പാണ് മൂത്തമകൻ മാക്സ് വെൽ കീഴടങ്ങിയത്മരണത്തിന്. ജനനസമയത്ത് തലക്കേറ്റ ക്ഷതത്താൽ ഭിന്നശേഷിക്കാനായി മാറിയ മാക്സ് 2017 ലാണ് മരിച്ചത്. സാക്ഷ എന്ന ഒരു മകൾ കൂടി ഉണ്ട് സബീറ്റയ്ക്ക്. മകൻറെ ചികിത്സയും പ്രാർത്ഥനയും എല്ലാമായി വർഷങ്ങളോളം അമേരിക്കയിൽ ജീവിച്ച സബീറ്റ 11 വർഷം മുമ്പാണ് വിവാഹമോചനം നേടിയത്. എന്നാൽ അതിന് പിന്നാലെയാണ് മകൻറെ മരണവും സബീറ്റയെ തേടി എത്തിയത്. തുടർന്ന് മകൾക്കൊപ്പം അമേരിക്കയിലെ ജോലിയുമായി മുന്നോട്ടു പോകവേ ആണ് സബീറ്റ, ഉപ്പും മുളകിലെ കോട്ടയം രമേശ് എന്ന നടനിലൂടെയാണ് ചക്കപ്പഴത്തിലേക്ക് എത്തിയത്.
തന്റെ 47 വയസിലാണ് അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. അമേരിക്കയിൽനിന്നും നാട്ടിലെത്തി അഭിനയിക്കാൻ തുടങ്ങിയപ്പോൾ നിരവധി പേരാണ് വിമർശനങ്ങളും എല്ലാം ആയി എത്തിയത്. 14 വയസ്സുള്ള പെൺകൊച്ചിനെ അമേരിക്കയിൽ തനിച്ച് നിർത്തിയാണ് ഇവൾ അഭിനയിക്കാൻ ഇറങ്ങിയിരിക്കുന്നത് എന്നതായിരുന്നു പ്രധാന ആരോപണം. അവിടെയും ഇവിടെയും എല്ലാം ശമ്പളം വാങ്ങി പൂത്ത കാശ് സമ്പാദിക്കുന്നു എന്നതായിരുന്നു മറ്റൊരാരോപണം. എങ്കിലും അതിനു ഒന്നും വകവയ്ക്കാതെ അഭിനയ മേഖലയിൽ തുടരുകയായിരുന്നു സബീറ്റ.
പഠിക്കാൻ മിടുക്കി ആയ മകളെ മിസ്സ് ചെയ്യുന്നുണ്ട് എങ്കിലും അവളുടെ ടീച്ചറുമായി നിരന്തരം സംസാരിക്കുകയും എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. അവൾ നേടുന്ന ഗ്രേഡുകളെക്കാൾ അധികം കളിക്കുമ്പോൾ ആർക്കെങ്കിലും പരിക്കുപറ്റിയാൽ ആദ്യം ഓടുന്നത് സാക്ഷയാണ്. അവൾ പോയി മരുന്നു കൊണ്ടുവരും അല്ലെങ്കിൽ ഒരു പരിഹാരം കാണും. അവിടെ പകച്ചു നിൽക്കുകയില്ല. സ്വന്തം ചേട്ടനെ അമ്മ ശുശ്രൂഷിക്കുന്നത് കണ്ട മകൾ അമ്മയെപ്പോലെ തന്നെ കരുതലും സ്നേഹവും ചുറ്റുമുള്ളവർക്ക് പകർന്നു നൽകി ജീവിക്കുമ്പോൾ അതുകണ്ട് അഭിമാനിക്കുകയാണ് സബീറ്റ.