മലയാളികൾക്ക് വളരെയധികം പ്രിയങ്കരിയായ നായികയാണ് നവ്യ നായർ. വളരെയേറെ നാളുകൾക്ക് ശേഷം താരം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയതോടെ ഇപ്പോൾ സിനിമയിൽ സജീവസാന്നിധ്യമായി മാറിയിരിക്കുകയാണ്. സിനിമയിൽ മാത്രമല്ല മറിച്ച് ടിവി ഷോകളിലും താരം പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ മിനി സ്ക്രീൻ പ്രേക്ഷകർക്കും ഇപ്പോൾ പ്രിയപ്പെട്ട താരമായി. വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെയാണ് നവ്യ എന്ന് ഓർക്കുമ്പോൾ ആദ്യം മലയാളികൾക്ക് ഓർമ്മ വരുന്നത്.
യഥാർത്ഥത്തിൽ ഒരു ശ്രീകൃഷ്ണ ഭക്ത തന്നെയാണ് നവ്യ നായർ. അതിനെക്കുറിച്ചുള്ള കാര്യങ്ങളും ബാലാമണിയായി തന്നെ താൻ വന്നപ്പോൾ തനിക്ക് ഇഷ്ടപ്പെട്ട കുറെയധികം കാര്യങ്ങൾ ബാലാമണിക്ക് ഉണ്ട് എന്ന് പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഇപ്പോഴും തരംഗമാണ്. ക്യാൻസറിന്റെ കഷ്ടതകൾ അനുഭവിക്കുന്ന ഒരു വ്യക്തി മാത്രമല്ല ഒരു കുടുംബം മൊത്തമാണെന്നും തന്റെ അനുഭവം പറഞ്ഞുവെച്ചരിക്കുകയാണ് താരം. ഇപ്പോൾ താരം ഒരു ചാനൽ പരിപാടിക്ക് പങ്കെടുത്ത് സംസാരിക്കവെയാണ് ക്യാൻസറിനെ കുറിച്ച് പറയുന്ന ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നവ്യയുടെ വാക്കുകൾ ഇങ്ങനെ;
എൻറെ അച്ഛനും അച്ഛൻറെ ചേട്ടനും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. അച്ഛൻറെ ജേഷ്ഠന് ലുക്കിമിയായിരുന്നു. ഞാൻ സിനിമയിൽ അഭിനയിക്കുന്ന കാലഘട്ടം തന്നെയായിരുന്നു. ആ സമയത്ത് ജ്യേഷ്ഠന്റെ മുഴുവൻ കുടുംബവും ആർസിസി എന്ന ആശുപത്രിയിലേക്ക് ചുരുങ്ങി. വലിയച്ഛന്റെ ഭാര്യ ഗവൺമെൻറ് ഉദ്യോഗസ്ഥയായിരുന്നു. പക്ഷേ അച്ഛൻറെ ജേഷ്ഠന് അസുഖം വന്നശേഷം ആ കുടുംബത്തിൽ ഭീമമായ ചിലവ് വരികയും മാത്രമല്ല മാനസികമായ ബുദ്ധിമുട്ടൊക്കെയാണ് ഏറ്റവും പ്രധാനം ഉള്ളത്. അവരുടെ മക്കൾ ആ സമയത്ത് പത്താംക്ലാസ് കോളേജ് അങ്ങനെയുള്ള സ്റ്റേജിലേക്ക് മാറുന്ന സമയമായിരുന്നു.
അവരുടെ ജീവിതം മുഴുവൻ മാറി കുട്ടികളെ നോക്കാനോ അവരോട് പഠിക്കാൻ പറയാനുള്ള മാനസിക അവസ്ഥയൊന്നും ആർക്കും ഇല്ലായിരുന്നു. പക്ഷേ അവരൊക്കെ ഗംഭീരമായി പഠിച്ചിപ്പോൾ വലിയ ഉദ്യോഗസ്ഥരാണ്. ആ ഒരു കാലഘട്ടം ഫുൾ ഫാമിലി തരണം ചെയ്തതിനൊപ്പം തന്നെ എനിക്കും അതിൽ പങ്കുചേരാൻ സാധിച്ചിട്ടുണ്ട്. വല്യച്ഛൻ അനുഭവിച്ച വേദനകളും കഷ്ടതകളും എല്ലാം നേരിട്ട് കണ്ടയാളാണ് ഞാൻ. അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ ഫാമിലി മുഴുവൻ അതെല്ലാം അനുഭവിച്ചു. ക്യാൻസറിന്റെ വേദന ആ വ്യക്തിയുടെ മാത്രമാണ് പക്ഷേ അദ്ദേഹത്തിന്റെ ഫാമിലിയും അതോടൊപ്പം കഷ്ടതകൾ അനുഭവിക്കുന്നുണ്ട്.
ഒറ്റപ്പെടലും വേദനയും എല്ലാം മുഴുവൻ കുടുംബവും അനുഭവിക്കുന്നുണ്ട്. ആ വ്യക്തിക്ക് മൂഡ് സ്വിങ്സ് ഉണ്ടാകും. ശരീരവും രൂപമൊക്കെ മാറുന്നതിനനുസരിച്ച് പെട്ടെന്ന് ഷെയർ ചെയ്യുന്നതും പ്രതികരിക്കുന്നതും എല്ലാം കുടുംബത്തോട് ആയിരിക്കും. അതൊക്കെ എനിക്ക് നേരിട്ട് അറിയാം. ഇപ്പോൾ വലിയച്ഛൻ ഇല്ല. അദ്ദേഹം ഈ വേദനകൾ എല്ലാം അനുഭവിച്ച ശേഷം ഞങ്ങളെ വിട്ടുപോയി. ലോകത്തുള്ള ഒരേയൊരു സത്യം മരണമാണ്. അതിന് കാൻസർ തന്നെ കാരണം ആകണമെന്നില്ല. കാൻസർ രോഗം വന്നാലും പിന്നെയും ജീവിതം കളർ ആക്കാനുള്ളത് ചെയ്യാവൂ. നവ്യ നായർ പറയുന്നത് ഇങ്ങനെ.