മലയാളികളുടെ പ്രിയനടനാണ് സൈജു കുറുപ്പ്. നായകനായി സിനിമയിൽ അരങ്ങേറ്റം നടത്തിയ ആളാണ് സൈജു കുറുപ്പ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം ആയിരുന്നു സൈജു കുറുപ്പിന്റെ ആദ്യ ചിത്രം. എന്നാൽ കോമഡി സിനിമയിലൂടെയാണ് സൈജു താരമായി മാറുന്നത്. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമായിരുന്നു സൈജുവിന്റെ കരിയറിൽ ആദ്യ ബ്രേക്ക് നൽകുന്നത്. പിന്നീട് ആടിലെ അറക്കൽ അബു ആയും മറ്റു വേഷങ്ങളിലൂടെയും സൈജു തിളങ്ങുകയായിരുന്നു. ഇന്ന് മലയാള സിനിമയിൽ ഏറെ തിരക്കുള്ള നടന്മാരിൽ ഒരാളാണ് സൈജു കുറുപ്പ്. സഹനടൻ വേഷങ്ങളിൽ എത്തി ചിരിപ്പിച്ച സൈജു കുറുപ്പ് ഇപ്പോൾ നായകനടനായും മറ്റുമൊക്കെ മാറിയിരിക്കുകയാണ്. അതിനിടെ വെബ് സീരീസിലും സൈജു സാന്നിധ്യം അറിയിച്ചു.
എന്നാൽ കരിയറിൽ മോശം സമയങ്ങളിലൂടെ സൈജു പലപ്പോഴും കടന്നു പോയിട്ടുണ്ട്. അവസരങ്ങൾ ലഭിക്കാതെ നടന്ന സമയങ്ങൾ ഉണ്ടായിട്ടുണ്ട് അന്നെല്ലാം കരച്ചിൽ തന്നെ ആയിരുന്നു എന്നും പറയുകയാണ് ഇപ്പോൾ. സിനിമ ഇല്ലാതിരുന്ന സമയത്ത് ഭയങ്കരമായി ഫീൽ ചെയ്യുമായിരുന്നു എന്നും സിനിമകളില്ലാതിരിക്കുന്ന സമയത്ത് തന്നെ നവരസനായകൻ എന്നൊരു പേരും കിട്ടി. തോക്ക് കൊടുത്തിട്ടും മുഖത്ത് എക്സ്പ്രഷൻ വരാത്ത ആൾ എന്ന നിലയിലാണ് ആ പേര് വന്നത്. ഒരു വെബ്സൈറ്റിൽ സിനിമ ഇഷ്ടപ്പെടുന്ന ചിലർ ഉണ്ടായിരുന്നു. അവരാണ് അങ്ങനെ ഒരു പേര് തന്നത്. ആദ്യം സുപ്രീം സ്റ്റാർ എന്നായിരുന്നു. പിന്നീട് ഞാൻ അത് എൻജോയ് ചെയ്യാൻ തുടങ്ങി. സിനിമകൾ കിട്ടിത്തുടങ്ങിയപ്പോൾ ട്രോളുകളും എൻജോയ് ചെയ്യാം എന്ന നിലയിൽ ആയി.
സിനിമയില്ലാത്തപ്പോൾ ഏതാണ് സിനിമ എന്നൊക്കെ ചോദിക്കുമ്പോൾ ഫീൽ ചെയ്യുമായിരുന്നു. ജോലി ഒന്നുമില്ലാത്ത സമയത്ത് ജോലി ഒന്നുമായില്ലേ എന്ന് ചോദിക്കുന്നത് പോലെ ആയിരുന്നു അത് എന്ന് സൈജു വ്യക്തമാക്കി. സിനിമകളില്ലാത്തപ്പോൾ സ്വയം ഇരുന്ന് കരഞ്ഞിട്ടുണ്ടെന്നും അച്ഛൻ മരിക്കുമ്പോഴും ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും ആളുകളുടെ മുന്നിൽ കരഞ്ഞു അവരെയും കൂടി ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്നും അതുകൊണ്ട് ഒറ്റയ്ക്ക് പോയിരുന്നതാണ് കരയുകയെന്നും സിനിമയിൽ ഇല്ലായിരുന്ന സമയത്ത് ഞാൻ ഓഫീസ് എന്ന് വിളിക്കുന്ന എൻറെ ഒരു സ്പേസ് ഉണ്ട് പനമ്പിള്ളി നഗറിൽ. എത്രയോ പ്രാവശ്യം ഞാൻ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞിരിക്കുന്നു, ചാൻസ് ചോദിച്ച് കിട്ടാഞ്ഞിട്ടാണ് അതൊക്കെ കരഞ്ഞു തീർക്കാൻ പറ്റുകയുള്ളൂ എന്നാണ് സൈജു പറഞ്ഞത്.
അടുത്തിടെ സിനിമകളിൽ നിരന്തരം കടക്കാരൻ ആകുന്നു എന്ന പേരിൽ സൈജുവിന് സോഷ്യൽ മീഡിയ ഡെബ്റ്റ് സ്റ്റാർ എന്ന ഒരു പേര് നൽകിയിരുന്നു. അത് സൈജു തൻറെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വൈറലായി മാറുകയും ചെയ്തിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ താനാകെ രണ്ടുപേരോട് മാത്രമേ കടം വാങ്ങിയിട്ടുള്ളു എന്നാണ് സൈജു പറയുന്നത്. ഒന്നാമതായി അച്ഛൻറെ അടുത്തു നിന്നാണ് കടം വാങ്ങിയത്. കടങ്ങൾ ഒന്നും തിരികെ നൽകിയിട്ടില്ല. രണ്ടാമതായി അമ്മായി അച്ഛൻറെ കയ്യിൽ നിന്നാണ്.
അത് തിരികെ നൽകി എന്നും ആണ് സൈജു പറഞ്ഞത്. അതേസമയം എങ്കിലും ചന്ദ്രികയാണ് സൈജുവിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആട് എന്ന ചിത്രത്തിൽ സൈജു അവതരിപ്പിച്ച അറക്കൽ അബു എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ചിത്രത്തിൻറെ രണ്ടാം ഭാഗത്തിനും മികച്ച പ്രകടനമാണ് സൈജു കാഴ്ച വെച്ചത്. മലയാള ചലച്ചിത്രങ്ങൾക്ക് പുറമേ തമിഴ് സിനിമകളിലും സൈജു അഭിനയിച്ചിട്ടുണ്ട്.