തെന്നിന്ത്യൻ സിനിമയിലെ പ്രിയ താരദമ്പതികൾ ആണ് നയൻതാരയും വിഗ്നേഷ് ശിവനും. ലേഡീസ സൂപ്പർസ്റ്റാർ ആയ നയൻതാര കരിയറിലെത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിൽ നിൽക്കവെയാണ് താരതമ്യേന അധികം സിനിമകൾ ഒന്നും ചെയ്തിട്ടില്ലാത്ത വിഗ്നേഷ് ശിവനെ വിവാഹം കഴിക്കുന്നത്. നാനും റൗഡി താൻ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. വിഗ്നേശിന് സംവിധായകൻ എന്ന നിലയിൽ കരിയർ ബ്രേക്ക് നൽകിയ സിനിമയായിരുന്നു ഇത്.
നയൻതാരയ്ക്ക് വൻ പ്രേക്ഷക പ്രശംസ ഈ സിനിമയിലൂടെ ലഭിച്ചു. സിനിമയുടെ രണ്ടാം ഷെഡ്യൂളിലേക്ക് കടക്കുമ്പോഴേക്കും നയൻതാരയും വിഘ്നേഷും പ്രണയത്തിലായി. കുറച്ചുനാളുകൾക്കുള്ളിൽ ഇരുവരുടെയും പ്രണയം മാധ്യമങ്ങൾ അറിയുകയും ചെയ്തു. കഴിഞ്ഞവർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും മഹാബലി പുറത്ത് വെച്ച് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് നാലുമാസം പിന്നിട്ടപ്പോഴേക്കും ഇരുവർക്കും ഇരട്ട കുഞ്ഞുങ്ങളും പിറന്നു. വാടക ഗർഭധാരണത്തിലൂടെയാണ് നയൻസും വിഗ്നേശും കുഞ്ഞിനെ സ്വീകരിച്ചത്.
വാടക ഗർഭധാരണ ചട്ടങ്ങൾ ലംഘിച്ചു എന്ന് പരിശോധിക്കാൻ തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത് വിവാദമായി. താരങ്ങൾ സമർപ്പിച്ച രേഖകൾ പരിശോധിച്ച സർക്കാർ നിയമലംഘനം നടന്നിട്ടില്ല എന്ന് വ്യക്തമാക്കി. ഇതോടെയാണ് ആ വിവാദം അവസാനിച്ചത്. ഉയിർ ഉലകം എന്നിങ്ങനെയാണ് ആദ്യ നാളുകളിൽ കുട്ടികൾക്ക് പേര് നൽകിയിരിക്കുന്നത്. തങ്ങൾ പരസ്പരം സ്നേഹത്തോടെ വിളിച്ചിരുന്ന പേരാണ് ഇതെന്ന് വിഘ്നേഷ് അടുത്തിടെയാണ് തുറന്നു പറഞ്ഞത്. വിവാഹ സമയത്തെക്കുറിച്ച് സംസാരിക്കുകയാണ് വിഗ്നേഷ് ഇപ്പോൾ.
തങ്ങളുടെ വിവാഹം നേരത്തെ നടക്കേണ്ടത് ആയിരുന്നു എന്നും, എന്നാൽ ചില കാരണങ്ങളാൽ വൈകിയതാണെന്നും വിഘ്നേഷ് പറയുന്നു. ഒരു അഭിമുഖത്തിൽ സംസാരിച്ചപ്പോഴാണ് വിഗ്നേഷ് വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. കാതുവാക്കുള രണ്ട് കാതൽ എന്ന സിനിമ ചെയ്ത ശേഷം കല്യാണം കഴിക്കാമെന്ന് ആയിരുന്നു. അപ്പോഴാണ് കോവിഡ് വന്നത്. 2019 മുതൽ സിനിമ സ്റ്റാർട്ട് ചെയ്തു. 2020ൽ വിവാഹം കഴിക്കാൻ ആയിരുന്നു തീരുമാനം. ആ വർഷം കോവിഡ് വന്നു.
അതിനുശേഷം സിനിമ പൂർത്തിയാക്കിയതിനു ശേഷം ഒരു മാസത്തിനുള്ളിൽ വിവാഹം ചെയ്തു എന്നും വിഗ്നേഷ് പറയുന്നു. ചെന്നൈ മഹാബലിപുരത്ത് വെച്ചായിരുന്നു നയൻതാര വിഗ്നേഷ് വിവാഹം നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാൻലിൻ ഉൾപ്പെടെ വിവാഹത്തിന് എത്തി. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്.