സൂപ്പർ ഹിറ്റ് സിനിമകളിലെ നായിക എന്നതിനൊപ്പം തന്നെ മമ്ത മോഹൻദാസ് പ്രേക്ഷകരെ സംബന്ധിച്ച് ജീവിതത്തിൽ പ്രചോദനം നൽകുന്ന താരവും ആണ്. ആരോഗ്യപ്രശ്നങ്ങളിൽ നേരിട്ടുകൊണ്ട് സിനിമ രംഗത്ത് എന്നും സജീവ സാന്നിധ്യമാണ്. ജീവിതത്തിൽ ഇടയ്ക്കിടെ വെല്ലുവിളികൾ അതിജീവിക്കുമ്പോഴും, മംതയുടെ ശുഭാപ്തി വിശ്വാസത്തിന് കുറവൊന്നും വന്നിട്ടില്ല. അഭിനയിക്കുന്നതിനൊപ്പം തന്നെ സാഹസികതകൾ ഇഷ്ടപ്പെടുന്ന ആക്ഷൻ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മന്ദം മോഹൻദാസിന്റെ പുതിയ സിനിമയാണ് ലൈവ്. വി കെ പി ഒരുക്കിയ സിനിമയിൽ ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, സൗബിൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഫേക്ക് ന്യൂസ് ഒരു പെൺകുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഇപ്പോഴിതാ വ്യാജവാർത്തകൾ തന്നെ ബാധിച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മമ്ത. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. കരിയറിന്റെ തുടക്കകാലം മുതൽ തന്നെക്കുറിച്ച് വ്യാജവാർത്തകൾ വന്നിരുന്നതായി മമ്ത വ്യക്തമാക്കി. ഞാൻ ചെയ്ത സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി നൽകുകയും അത് എന്നെ വ്യക്തിപരമായി ബാധിക്കുകയും ചെയ്തു. സുഖമില്ലാതായപ്പോൾ താൻ പറഞ്ഞതിൽ മസാലകൾ ചേർത്ത് അനാവശ്യ വാർത്തകൾ പ്രചരിച്ചു. അസുഖത്തെക്കുറിച്ച് പൊതുജനങ്ങളോട് പങ്കുവയ്ക്കേണ്ട സാഹചര്യം വന്നപ്പോഴാണ് കുറച്ചു കാര്യങ്ങൾ തുറന്നു പറഞ്ഞത്. എന്നാൽ പിന്നീട് അതിൽ മസാലകൾ ചേർത്താണ് പ്രചരിച്ചത്.
ഏറ്റവും ഒടുവിൽ ഓട്ടോ ഇമ്മ്യൂൺ പ്രശ്നം വന്നപ്പോൾ എന്റേതെന്ന് പേരിൽ ഇൻറർനെറ്റിൽ കയ്യിന്റെയും കാലിന്റെയും ചിത്രങ്ങൾ പ്രചരിച്ചു പക്ഷേ അത് എന്റേതായിരുന്നില്ല. ഇത് കാണുന്ന ജനങ്ങൾ വിചാരിക്കുന്നത് അയ്യോ ഇങ്ങനെ ആയോ എന്നാണ്. കുറെ ആളുകളുടെ സിംപതി മെസ്സേജുകൾ വരാൻ തുടങ്ങി എന്നും മമ്ത പറഞ്ഞു, അടുത്തിടെ തന്നെ കുറിച്ച് തമിഴ് സിനിമ രംഗത്ത് പ്രചരിച്ച തെറ്റായ വിവരത്തെക്കുറിച്ചും മമ്ത സംസാരിച്ചു. ഏതോ സിനിമയ്ക്ക് വേണ്ടി എന്നെ നോക്കിയപ്പോൾ, മമ്ത ഇപ്പോൾ വർക്ക് ചെയ്യുന്നില്ല എന്നും, വിവാഹം കഴിച്ചു സെറ്റിൽഡ് ആയി എന്നും മാനേജർമാർ തമ്മിൽ പറയുകയായിരുന്നു അത്രേ. സുഖമില്ലെന്നും ഇപ്പോൾ ജോലി ചെയ്യുന്നില്ല എന്നും ആളുകൾ പറഞ്ഞു പരത്തുന്നതാണെന്നും മമ്ത ചൂണ്ടിക്കാട്ടി.
മഹേഷും മാരുതിയുമാണ് ഇതിനു മുമ്പ് ഇറങ്ങിയ മമ്തയുടെ സിനിമ. ആസിഫ് അലി നായകനായ സിനിമ പരാജയപ്പെടുകയായിരുന്നു. അടുത്തിടെയാണ് ചർമ്മത്തെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനെ കുറിച്ച് മമ്ത പറഞ്ഞത്. ഇക്കാര്യം തുറന്നു പറയാനുള്ള സാഹചര്യത്തെക്കുറിച്ചും മമ്ത സംസാരിച്ചിരുന്നു. ശരീരത്തിലെ പാടുകൾ മറച്ചുവെച്ച് ഒരു ഘട്ടത്തിൽ സ്വയം ഒളിക്കുന്നത് പോലെ തോന്നി. ഇതോടെയാണ് തുറന്നു പറയാൻ തീരുമാനിച്ചത് എന്നായിരുന്നു മമ്ത പറഞ്ഞത്. മമ്തയ്ക്ക് നിരവധിപേർ പിന്തുണ നൽകി. ചികിത്സയിലാണ് താൻ എന്നും ഫലപ്രദം എന്ന് ഉറപ്പു വന്നാൽ ഇതേക്കുറിച്ച് മറ്റുള്ളവരോട് പങ്കുവയ്ക്കാം എന്നും വ്യക്തമാക്കിയിട്ടുണ്ട്.
സിനിമകൾ തിളങ്ങി നിൽക്കുന്ന കാലത്താണ് മമ്തയ്ക്ക് ക്യാൻസർ രോഗം പിടിപെടുന്നത്. കുറെ നാൾ രോഗത്തോട് താരത്തിന് മല്ലിടേണ്ടതായി വന്നു. ആദ്യതവണ ക്യാൻസറിനെ പ്രതിരോധിക്കാനായ നടിക്ക് രണ്ടാം വട്ടവും ക്യാൻസർ ബാധിച്ചു. എന്നാൽ രണ്ടാം തവണയും സധൈര്യം മമ്ത രോഗത്തെ അഭിമുഖീകരിച്ചു. മംതയുടെ അതിജീവനം കേരളത്തിലെ കാൻസർ ചികിത്സാരംഗത്തും രോഗികൾക്കിടയിലും ചർച്ചയായിരുന്നു. ഇപ്പോൾ അനുഭവിക്കുന്ന ഓട്ടോൺ ഇമ്മ്യൂൺ കണ്ടീഷനും അതിജീവിക്കാൻ മമ്തയ്ക്ക് കഴിയുമെന്ന് ആരാധകർ വിശ്വസിക്കുന്നു.