മിമിക്രിയിലൂടെയും കോമഡിയിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ ഒരു താരം തന്നെയാണ് ടിനി ടോം. സഹനടനായും അതോടൊപ്പം തന്നെ പ്രധാന നടനായും പല സിനിമകളിൽ ടിനി ടോം എത്തി കഴിഞ്ഞു. അദ്ദേഹത്തിൻറെ തമാശകൾ നിറഞ്ഞ കഥാപാത്രങ്ങളാണ് മലയാളികൾക്ക് കൂടുതലും ഇഷ്ടം. അദ്ദേഹത്തിനോടൊപ്പം ഉള്ള സ്നേഹം മലയാളികൾ ഇടയ്ക്കിടയ്ക്ക് അറിയിക്കാറുണ്ട്. ട്രോളുകൾ നിറയാറുള്ളത് ഇദ്ദേഹത്തിൻറെ കോമഡികൾ തന്നെയാണ്. ബാലയുമായുള്ള കോമഡി ആയിരുന്നു ഏറ്റവും ഒടുവിൽ പുറത്തുവന്നത്. അതോടൊപ്പം തന്നെ പിഷാരടിയുമായി ഒരുമിച്ചു ചേരുമ്പോഴും ഇവരുടെ കോമഡികൾ ഒക്കെ ഹിറ്റായി മാറാറുണ്ട്.
മിനിസ്ക്രീനിലും പല പ്രോഗ്രാമുകളിൽ ടിനി ടോം എത്താറുണ്ട്. അതിലൂടെ തന്നെ അദ്ദേഹത്തെ കുറിച്ചുള്ള കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വളരെ ഏറെ വൈറലാകാറുണ്ട്. ഇപ്പോൾ അദ്ദേഹത്തിൻറെ അച്ഛൻറെ മരണത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. കണ്ണീരൊഴുക്കി അമ്മ ഐസിയുവിൻറെ പുറത്തിരുന്നത് കണ്ണിൽ തന്നെയുണ്ടെന്നും നെഞ്ചുപൊട്ടുന്ന വേദനയിൽ തന്നെയാണ് ഈ വാക്കുകളിൽ അദ്ദേഹത്തിന്റെ വിഷമം ഒതുക്കി സംസാരിക്കുന്നതും. എപ്പോഴും തമാശ പറഞ്ഞ് കളിച്ച് രസിച്ചിരിക്കുന്ന ടിനി ടോം പെട്ടെന്ന് വിഷാദത്തിലേക്ക് പോയപ്പോൾ ഈ വാക്കുകൾ ആരാധകർക്ക് പോലും താങ്ങാൻ സാധിച്ചില്ല.
ആരെങ്കിലും അടുത്ത ബന്ധുക്കൾ പറഞ്ഞാൽ വെന്റിലേറ്റർ മാറ്റാൻ പറ്റും. ഞാൻ നോക്കിയപ്പോൾ അപ്പന്റെ ശരീരം മുഴുവനും മരവിച്ചിരുന്നു. എനിക്ക് ജന്മം നൽകിയ പിതാവിൻറെ ജീവൻ എടുക്കാൻ ഞാനാണ് അനുമതി കൊടുക്കേണ്ടത്. മുഴുവനും മരവിച്ചൊരു അവസ്ഥയിലായിരുന്നു. എന്തോ ഞാനവരോട് പറഞ്ഞു അമ്മ ആകാംക്ഷയോടെ കാത്തിരിക്കുന്ന രംഗമാണ് മനസ്സിൽ ആദ്യം ഓർമ്മവന്നത് എന്ന് ടിനി ടോം പറയുന്നുണ്ട്. ഓർമ്മവെച്ച നാൾ മുതൽ എന്റെ പിതാവിന് ഞാൻ കൊടുത്തിരുന്നു ഉപദേശം മനസ്സിലാവാഹിച്ചാണ് ഞാൻ രംഗം ചെയ്തത്. അതുകൊണ്ടുതന്നെ സിനിമകളൊക്കെ തന്നെയും സ്വപ്നം കാണാനും ആ രംഗം എനിക്ക് ഹീറോ ആക്കി മാറ്റാനും എന്നെ സഹായിച്ചു.
അപ്പന് ഉമ്മ കൊടുത്തത് തിരിച്ച് എന്നെ ഉമ്മ വച്ചത് ഒന്നും എനിക്ക് ഓർമ്മയില്ല. തിലകൻ ചേട്ടനെ പോലെയാണ് അദ്ദേഹം കർക്കശക്കാരനാണ്. പഠിക്കണമെന്ന് പറഞ്ഞാണ് എന്നെ ബാംഗ്ലൂരിലേക്ക് അയച്ചത്. ആദ്യത്തെ രണ്ടുവർഷം നന്നായി പഠിച്ചിരുന്നു. പിന്നെയാണ് മൈൻഡ് ഡൈവേർട്ട് ആയിപ്പോയത്. ആശുപത്രിയിൽ വെന്റിലേറ്ററിൽ കിടന്നിരുന്ന സമയത്താണ് അപ്പനെ ഞാൻ അവസാനമായി കണ്ടത്. ഞാൻ പോയപ്പോൾ എന്നെ ഇങ്ങനെ നോക്കി എന്നിട്ട് ഓക്സിജൻ മാസ്ക് മാറ്റാൻ പറഞ്ഞു. നമുക്ക് നാളെ വീട്ടിൽ പോകാം എന്ന് പറഞ്ഞു ഞാൻ ശരി എന്നും പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു പറഞ്ഞു ഇനി ഇങ്ങനെ വെച്ചുകൊണ്ടിരിക്കുന്നതിൽ കാര്യമില്ലാ എന്ന്.
വെറുതെ നീണ്ടു പോവുകയുള്ളൂ. ആരെങ്കിലും അടുത്ത ബന്ധുക്കൾ പറഞ്ഞാൽ വെന്റിലേറ്റർ മാറ്റാൻ പറ്റും. ഞാൻ നോക്കിയപ്പോൾ അപ്പന്റെ ശരീരം മുഴുവനും മരമിച്ചിരുന്നു. എനിക്ക് ജന്മം നൽകിയ പിതാവിൻറെ ജീവനെടുക്കാൻ ഞാനാണ് അനുമതി കൊടുക്കേണ്ടതെന്നത് വളരെയധികം പിടിച്ച് നിർത്തി. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അതെന്ന് ടിനി ടോം പറയുന്നുണ്ട്. എല്ലാവരും എൻറെ മുഖത്തു നോക്കിക്കൊണ്ടിരിക്കുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു. പല രാത്രികൾ ഞാൻ അപ്പനെ സ്വപ്നം കാണാറുണ്ട്. കാലത്ത് എണീറ്റ് നല്ലൊരു കാര്യം ഷെയർ ചെയ്യാൻ ആളില്ലല്ലോ എന്ന് ഫീൽ ചെയ്യുന്നത് ഇപ്പോഴാണ്.
കണ്ണുള്ളപ്പോൾ കണ്ണിൻറെ വിലയറിയില്ല. അതുപോലെ പിതാവിനെ നഷ്ടമായപ്പോഴാണ് അനാഥത്വത്തിന്റെ വേദന എന്താണെന്ന് ഞാൻ അറിയുന്നത്. എന്നെക്കുറിച്ച് അന്വേഷിക്കാൻ എൻറെ പിതാവ് കാത്തിരിക്കുന്നതുപോലെ കാത്തിരിക്കാൻ ആരുമില്ല. ഭാര്യയും കുഞ്ഞുമൊക്കെ ഉണ്ട് ഇപ്പോൾ എന്നാലും എനിക്ക് പിതാവിനെ മിസ്സ് ചെയ്യുന്നുണ്ട്. ഞാൻ പരിപാടികൾക്കൊക്കെ പോയി വരുന്നത് വരെ ഉറക്കം ഒഴിച്ച് കാത്തിരിക്കുമായിരുന്നു എൻറെ അപ്പൻ എന്ന് ടിനി ടോം പറയുന്നത് ആരാധകരെ വിഷമത്തിലാഴ്ത്തുന്നു.