ബോളിവുഡിനെ ആകെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു നടൻ സുശാന്ത് സിംഗ് രജ്പുത്തിൻ്റെ മരണം. യുവനിരയിൽ ശ്രദ്ധേയനായിരുന്ന സുശാന്തിനെ 202ലാണ് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്ത് കടുത്ത വിഷാദരോഗത്തിൽ ആയിരുന്നു എന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ. നടൻറെ മരണം സിനിമാലോകത്ത് ഉണ്ടാക്കിയ വിവാദം ചെറുതായിരുന്നില്ല. ബോളിവുഡിലെ കുടുംബാധിപത്യം സുശാന്തിന്റെ കരിയറിനെ ബാധിച്ചു എന്നും ഇതിൽ മാനസികമായി തളർന്നാണ് സുശാന്ത് ആത്മഹത്യ ചെയ്തതെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതാ സുശാന്തന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുകയാണ്.
നടൻറെ പോസ്റ്റുമോർട്ടത്തിന് സാക്ഷിയായ ആശുപത്രിയിലെ ജീവനക്കാരൻ രൂപേഷ് കുമാർ ഷായാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. സുശാന്തിന്റെത് കൊലപാതകം ആണെന്നും അദ്ദേഹത്തിൻറെ ശരീരത്തിലുടനീളം നിരവധി പാടുകൾ ഉണ്ടായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. അന്ന് അഞ്ചു മൃതദേഹങ്ങളാണ് പോസ്റ്റുമോട്ടത്തിനെ കൂപ്പർ ആശുപത്രിയിൽ എത്തിയത്. 5 ശരീരങ്ങളിൽ ഒന്ന് ഒരു വിഐപിയുടെതാണെന്ന് അറിഞ്ഞിരുന്നു. പിന്നീടാണ് അത് സുശാന്തിന്റേത് ആണെന്ന് മനസ്സിലായത്. ശരീരത്തിൽ ഉടനീളം പാടുകൾ ഉണ്ടായിരുന്നു. കഴുത്തിൽ രണ്ടോ മൂന്നോ പാടുകളാണ് ഉണ്ടായിരുന്നത്. പോസ്റ്റ്മോർട്ടം റെക്കോർഡ് ചെയ്യേണ്ടതായിരുന്നു.
എന്നാൽ മേലധികാരികൾ പറഞ്ഞത് മൃതദേഹത്തിന്റെ ചിത്രം പകർത്തിയാൽ മതി എന്നായിരുന്നു. ഞങ്ങൾ അവരുടെ നിർദ്ദേശം അനുസരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം ചെയ്ത വ്യക്തിയും സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് അധികൃതരെ അറിയിച്ചിരുന്നു. ശരീരം കണ്ടപ്പോൾ എനിക്കും അത് ആത്മഹത്യ അല്ലെന്ന് തോന്നി. കൊലപാതകം തന്നെയാണെന്ന് മേലധികാരികളോട് ഞാൻ പറയുകയും ചെയ്തിരുന്നു. എന്നാൽ ചിത്രം എടുക്കാൻ മാത്രമാണ് അവർ എന്നോട് പറഞ്ഞത്. രാത്രിയായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്. രൂപേഷ് കുമാർ നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ വ്യക്തമാക്കിയത്.
2020 ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലുള്ള വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുന്നത്. അസ്വഭാവിക മരണത്തിന് കേസ് എടുത്താണ് അന്വേഷണം ആരംഭിച്ചത്. രാജ്യത്ത് വളരെയേറെ കോലിളക്കം സൃഷ്ടിച്ച മരണമായിരുന്നു സുശാന്തിന്റേത്. മുംബൈ പോലീസിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. മയക്കുമരുന്ന് മാഫിയ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങൾ ഉയർന്നതോടെ ഈഡി എൻസിവി തുടങ്ങിയ അന്വേഷണ ഏജൻസികൾ കേസിൽ ഉൾപ്പെട്ടു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ചു നൽകി എന്നാൽ കേസിൽ കാമുകി റിയ ചക്രവർത്തി അറസ്റ്റിലാവുകയും ചെയ്തു.
റിയക്കെതിരെ കടുത്ത ആരോപണങ്ങളാണ് സുശാന്തിന്റെ കുടുംബം ഉന്നയിച്ചത്. കേസിൽ റിയ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. സുശാന്തിന്റെ മരണം ആത്മഹത്യ ആണ് എന്നതായിരുന്നു അന്തിമ നിഗമനം. ബോളിവുഡിൽ ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച നടനാണ് സുശാന്ത്. തുടക്കകാലത്ത് സിനിമകളിൽ നിറഞ്ഞുനിന്നെങ്കിലും പിന്നീട് നടന് വലിയ രീതിയിൽ അവസരങ്ങൾ ലഭിക്കാതെ പോവുകയായിരുന്നു. ഇത് സുശാന്തിനെ ബാധിച്ചിരുന്നു എന്നായിരുന്നു സൂചന.