മലയാളികൾക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് ആലീസ് ക്രിസ്റ്റി. ആലീസും ഭർത്താവും ഇപ്പോൾ യൂട്യൂബ് ചാനലിൽ വലിയ സജീവമായിട്ടുള്ള ആൾക്കാരാണ്. ഇവരുടെ വിവാഹത്തിനുശേഷമാണ് ആലീസ് കൂടുതലും സോഷ്യൽ മീഡിയയിലൊക്കെ സജീവമാകാൻ തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ ഇവർ രണ്ടുപേരും പങ്കുവെക്കുന്ന വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. കുറച്ചു .ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ഗൗരിയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ അന്ന് ഒരുപാട് വിമർശങ്ങൾ ഉണ്ടായിരുന്നു. ഗൗരിയുടെ വിവാഹത്തിന് ക്ഷണിച്ചവർക്ക് ഒന്നും തന്നെ വിവാഹം കാണാൻ പറ്റിയില്ല എന്നതായിരുന്നു പ്രധാന വിമർശനം.
അവിടെ ക്യാമറക്കാർ നിന്നുതുകൊണ്ട് ഒന്നും കാണാൻ സാധിച്ചില്ല എന്നും, അത് വലിയ വിമർശനത്തിനും ഇരയായി. ഇപ്പോൾ അതിനെതിരെ ആയി ആലീസ് എത്തിയിരിക്കുകയാണ്. ഇതുകൊണ്ടാണ് താലികെട്ടുന്ന സമയം ഞങ്ങളുടെ പള്ളിയിലേക്ക് ഞങ്ങൾ ആരെയും അനുവദിക്കാത്തത്. മറ്റുള്ളവർക്ക് ഒന്നും വിവാഹം കാണാൻ സാധിക്കില്ല. രണ്ട് ക്യാമറ മാത്രമാണ് പള്ളിയിലേക്ക് കടത്തിവിട്ടത് എന്ന് ആലീസ് പറയുന്നുണ്ട്. അന്ന് അവിടുത്തെ പള്ളിയിലെ അച്ഛനാണ് പറഞ്ഞത് അധികം ക്യാമറമാൻ വേണ്ടെന്ന്. ആദ്യമൊക്കെ എനിക്ക് ദേഷ്യം തോന്നിയെങ്കിലും പിന്നാലെ സത്യാവസ്ഥ മനസ്സിലാക്കുകയായിരുന്നു.
ഈയൊരു കല്യാണത്തിന് തന്നെ എനിക്ക് മനസ്സിലായി എന്തുകൊണ്ടായിരിക്കും അച്ഛൻ അങ്ങനെയൊക്കെ പറഞ്ഞതെന്ന്. ഇങ്ങനെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ആലീസ് ക്രിസ്റ്റി പറയുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ് പരമ്പരയായ മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആണ് ആലീസ് ക്രിസ്റ്റി ആരാധകരുടെ ഇടയിലേക്ക് ശ്രദ്ധേയ ആകുന്നത്. ഏറെനാൾ കാത്തിരുന്നതിനുശേഷമാണ് ആലീസ് വിവാഹിതയായത്. വിവാഹം ഉറപ്പിച്ചു കഴിഞ്ഞ് നാളുകൾക്കുശേഷമാണ് ഇവരുടെ വിവാഹം നടന്നത്.
നേരത്തെ തന്നെ പറഞ്ഞു ഉറപ്പിച്ചു വച്ചിരുന്നുവെങ്കിലും കോവിഡ് വന്നതിനാൽ വിവാഹം നീട്ടി വയ്ക്കുകയായിരുന്നു എന്ന് തങ്ങളുടെ വിവാഹം ആഘോഷിക്കുന്ന വീഡിയോയും പങ്കുവെച്ചുകൊണ്ട് താരം പറഞ്ഞിരുന്നു. സ്വന്തമായി യൂട്യൂബ് ചാനലുള്ള ആലീസ് ക്രിസ്റ്റി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗൗരിയുടെ വിവാഹത്തിനെ കുറിച്ച് വന്ന കമന്റുകൾക്ക് മറുപടി എന്നപോലെ തന്റെ വിവാഹ കാര്യങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. ഗൗരിയുടെ മേക്കപ്പിനെയും ചിലർ കുറ്റം പറഞ്ഞിരുന്നു. മേക്കപ്പ് നല്ലതായിരുന്നു എന്നും സ്വർണ്ണം വേണ്ടെന്നുവെച്ച ഗൗരിയുടെ തീരുമാനത്തെയും ആലീസ് അഭിനന്ദിച്ചിരുന്നു.