കേരളക്കരയിൽ ടെലിവിഷൻ പരിപാടികളിൽ നിരവധി ആരാധകരുള്ള ഒന്നാണ് സീരിയലുകൾ. നിരവധി ചാനലുകളിൽ പലതരത്തിലുള്ള സീരിയലുകളും അവയ്ക്ക് പ്രത്യേകം ആരാധകരും ഉണ്ട്.അതുപോലെതന്നെ സീരിയലുകളിലെ അഭിനേതാക്കൾക്കും പ്രത്യേകം ആരാധകരുണ്ട്. അതുപോലെതന്നെ കുടുംബവിളക്ക് പരമ്പരയിലെ ഡോക്ടർ ആനന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകർക്കിടയിൽ തിളങ്ങിനിൽക്കുന്ന നടനാണ് ആനന്ദ് നാരായണൻ. ആദ്യം ഈ കഥാപാത്രം നെഗറ്റീവ് ഷെഡ് ഉള്ളത് ആയിരുന്നെങ്കിലും പിന്നീട് അത് മാറിയിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായ ആനന്ദ് അടുത്തിടെ ഒരു സർജറി നടത്തിയതിനെക്കുറിച്ച് പറഞ്ഞിരുന്നു.എന്നാൽ അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല.ഇപ്പോഴിതാ ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ അതിനെക്കുറിച്ച് വിശദീകരിക്കുകയാണ് താരം.’പല്ലു വേദനയെയും തല വേദനയും പോലെ കാണാന്‍ പറ്റാത്ത ഒരു വേദനയാണ് നടുവേദന.എന്നാൽ അത് വന്നവര്‍ക്ക് മാത്രമേ എത്രത്തോളം കഠിനമാണ് ആ വേദന തിരിച്ചറിയാൻ സാധിക്കൂ എന്നാണ് നടൻ പറയുന്നത്.ജോലി അന്വേഷിച്ച് ഗള്‍ഫിലേക്ക് പോയി.
ഗൾഫിൽ വെച്ചാണ് എന്റെ നടുവിലെ ഡിസ്കിന് തകരാറ് സംഭവിക്കുന്നത്.നടുവേദന മൂലം തനിക്ക് നാട്ടിലേക്ക് തിരിച്ചു വരേണ്ടി വന്നു എന്നും ഒരു ഗ്ലാസ് വെള്ളം പോലും എടുക്കാനാവാത്ത അവസ്ഥ വന്നതോടെ സർജറിക്ക് വിധേയനാവുകയായിരുന്നുവെന്നും ആനന്ദ് പറഞ്ഞു. കുടുംബ വിളക്കിലൂടെയാണ് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായത് എങ്കിലും താൻ അതിനുമുമ്പും സീരിയലുകൾ ചെയ്തിരുന്നു എന്നും താരം വ്യക്തമാക്കി.തിങ്കൾ മുതൽ വെള്ളിവരെ ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയലിന് നിരവധി ആരാധകരാണ് ഉള്ളത്.
അടുത്തിടെയായിരുന്നു സീരിയലിലെ ഏറെ പ്രേക്ഷകർ കാത്തിരുന്ന സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം നടന്ന എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.വലിയ രീതിയിലുള്ള പ്രമോ വീഡിയോകളും പരസ്യങ്ങളും ഒക്കെയായിരുന്നു ഈ എപ്പിസോഡിന് നൽകിയിരുന്നത്.രണ്ട് മക്കളുള്ള സുമിത്രയുടെ 25 വർഷത്തോളം ആയുള്ള ഭർത്താവിനോടൊപ്പം ഉള്ള ജീവിതവും അതിൽ നിന്ന് അവർക്ക് നേരിടേണ്ടിവരുന്ന അവഗണനകളും പിന്നീട് അവരെ ഉപേക്ഷിച്ച് ഭർത്താവ് മറ്റൊരു വിവാഹം കഴിക്കുന്നു.പിന്നീട് ആ ഒറ്റപ്പെടലിൽ നിന്ന് ഉള്ള സുമിത്രയുടെ ഉയർത്തെഴുന്നേൽപ്പാണ് സീരിയലിൻറെ പ്രധാന ഇതിവൃത്തം.