മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനാണ് ഹക്കീം ഷാ. സമീപകാലത്ത് ഇറങ്ങിയ സിനിമകളിലൂടെ തമിഴിലും ഹക്കീം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമയിലെ മുഖ്യധാരയിലേക്ക് എത്താൻ തനിക്ക് 10 വർഷം വേണ്ടിവന്നു എന്നാണ് ഹക്കീം പറയുന്നത്. നേരിടേണ്ടിവന്ന കഷ്ടതകളെക്കുറിച്ചും താരം മനസ്സ് തുറക്കുന്നുണ്ട്. മാമ്പഴം കഴിച്ച് വിശപ്പടക്കിയ നാളുകളെ കുറിച്ചും ഹക്കീം ഷാ ഓർമ്മ പുതുക്കുന്നു. പത്തുവർഷം എടുത്തു എന്നതിൽ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നാണ് ഹക്കീം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; റെഗറേറ്റുകൾ ഇല്ല ജീവിതം ആസ്വദിക്കാൻ ആയില്ലെങ്കിൽ എന്ത് കാര്യമാണുള്ളത്. ഞാൻ ജീവിതം ആസ്വദിച്ചു പോകുന്ന ആളാണ് പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്.
ഞാനും സുഹൃത്ത് സനൂപും മൂന്ന് വർഷം ഒരുമിച്ച് ആയിരുന്നു. ഇപ്പോഴുമുണ്ട് ഇപ്പോൾ രണ്ടുപേരും വേറെ വേറെ ഫ്ലാറ്റുകളിൽ ആണ്. ഒരുമിച്ചുണ്ടായിരുന്ന രണ്ടോ മൂന്നോ വർഷം മാമ്പഴക്കാലം വളരെ സന്തോഷമാണ്. കാരണം ഞങ്ങൾ പട്ടിണിയാണ്. അക്ഷരാർത്ഥത്തിൽ തന്നെ പട്ടിണിയാണെന്ന് ഹക്കീം ഷാ പറയുന്നു. മാമ്പഴക്കാലം ആകുമ്പോൾ രാത്രി അവൻറെ വണ്ടിയിൽ കയറി എല്ലാം മാവിന്റെ ചുവട്ടിലും കൂടി പോകും. സ്പ്ലെൻഡർ ആകുമ്പോൾ പെട്രോൾ കുറച്ച് മതി. പോയി തിരിച്ചു വരുമ്പോഴേക്കും 10 കിലോയോളം മാങ്ങ ഉണ്ടാകും. പലതരം മാങ്ങയുണ്ടാകും രാത്രി മൂന്ന് നാല് മണിക്ക് ഓരോ കട്ടൻ ചായയും ഇട്ട് ഇത്രയും മാങ്ങയും ചെത്തി തിന്നും. മാങ്ങ ഉണ്ടാകുമ്പോൾ വേറൊരു കുഴപ്പമുണ്ട് പുളി ആയതുകൊണ്ട് വിശപ്പ് കൂടും. പിറ്റേദിവസം രാവിലെ എഴുന്നേൽക്കുന്നത് കൂടുതൽ വിശപ്പോടെ ആയിരിക്കും.
അങ്ങനെ ഞങ്ങൾ ജീവിച്ചിട്ടുണ്ടെന്നാണ് ഹക്കീം പറയുന്നത്. നാലഞ്ചു വർഷം മുമ്പാണ് ഇത്. ഒരു ഓണം ഞങ്ങൾ ആഘോഷിച്ചത് പച്ച കപ്പങ്ങ കൊണ്ടാണ്. പക്ഷേ ഈ ഇല്ലായ്മയെ ആശ്ലേഷിക്കാനായാൽ ഭയങ്കര സന്തോഷമാണ്. നെല്ലിപ്പടി എന്ന് പറയില്ലേ അതിലും താഴെയാണ് ഞങ്ങൾ നിൽക്കുന്നത്. ഇനിയും താഴെ പോകാൻ ഇല്ല തിരിച്ചുപോക്കില്ല എന്ന് ഉറപ്പിച്ചിരുന്നു. വീട്ടിൽ പറയില്ല വീട്ടിൽ പറഞ്ഞാൽ സഹിക്കില്ല. അവരെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ് ഉറപ്പായും വാപ്പയ്ക്കും ഉമ്മയ്ക്കും സഹിക്കാൻ ആകില്ല. ആദ്യമൊക്കെ തിരിച്ചുപോരാൻ പറയുമായിരുന്നു പക്ഷേ എന്നെ ബുദ്ധിമുട്ടിക്കുകയോ വട്ടം നിൽക്കുകയോ ചെയ്തിട്ടില്ല എന്ന് താരം പറയുന്നു. വീട്ടിൽ നിന്ന് ഇറങ്ങിയശേഷം ഒന്നുമാകാതെ തിരിച്ചു ചെല്ലാൻ പറ്റില്ല. ഇടയ്ക്കൊക്കെ വീട്ടിൽ നിന്ന് സഹായിക്കും.
കൈയിലെ പൈസ തരുമ്പോൾ നാട്ടിലേക്ക് തിരിച്ചു പോകും അവിടെയും ഇവിടെയും ഒക്കെ തലയും ചൊറിഞ്ഞു നിൽക്കുമ്പോൾ കുറച്ച് പൈസ തരും. അഞ്ചാറു വർഷമൊക്കെ ആയപ്പോൾ പേടിയായി സ്വയം ചെയ്തു നോക്കുക തന്നെ ഭയങ്കര കഷ്ടപ്പാട് ആയിരുന്നു. ഓരോരുത്തർക്കും ഓരോ കഷ്ടപ്പാടാണ്. നല്ല അഭിനേതാക്കൾ സാമ്പത്തിക പിന്തുണയില്ലാത്തതിനാൽ ജോലിക്ക് പോകേണ്ടി വരുന്നതും പിന്നെ ജോലി തുടരേണ്ടി വരുന്നതും ഒക്കെ കണ്ടിട്ടുണ്ടെന്നും താരം പറയുന്നു. ഇതൊന്നും എന്നെ ബാധിക്കരുതെന്ന് ഞാൻ കരുതി എൻറെ യാത്ര വളരെ പതുക്കെ ഉള്ളതാണ് ഞാൻ വളരെ ഫോക്കസ് ആയി പോകുന്ന ആളല്ല. വഴിയിൽ കാണുന്നതിനോട് ഒക്കെ സംസാരിച്ച് എനിക്ക് പോകാൻ ആകും. അങ്ങനെയാണ് മുഖ്യധാര സിനിമയിലേക്ക് എത്താൻ പത്തുവർഷം എടുത്തു എന്നാണ് ഹക്കീം ഷാ പറയുന്നത്.