ലോക സിനിമാ പ്രേമികൾ ഒന്നാകെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് അവതാർ 2.ആദ്യഭാഗം റിലീസ് ചെയ്ത് 13 വർഷത്തിന് ശേഷമാണ് രണ്ടാം ഭാഗവുമായി ജെയിംസ് കാമറൂൺ എത്തുന്നത്.അതിനിടെ വിതരണക്കാരും തിയേറ്റർ ഉടമകളും തമ്മിൽ കേരളത്തിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഫിയോക് ചിത്രം കേരളത്തിൽ ബാൻ ചെയ്തിരുന്നു.ഇത് കേരള പ്രേക്ഷകരെ വളരെയധികം നിരാശ രാക്കിയിരുന്നു.
എന്നാൽ ആരാധകരെ ആവേശത്തിലാക്കുന്ന പുതിയ വാർത്തയാണ് വന്നിരിക്കുന്നത്.ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ 16ന് തന്നെ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ അറിയാൻ ആകുന്നത്.ഫിയോക്കും വിതരണക്കാരും തമ്മിൽ ശതമാനവിഹിതത്തിന്റെ കാര്യത്തിൽ ഒരു തീരുമാനത്തിലെത്തി എന്നാണ് അറിയുന്നത്.ആദ്യത്തെ രണ്ടാഴ്ച വിതരണക്കാര്‍ 55 ശതമാനവും തീയേറ്റര്‍ ഉടമകള്‍ 45 ശതമാനവും പങ്കിടാനാണ് ധാരണയായിരിക്കുന്നത്.പിന്നീട് തുല്യമായി വീതിച്ചെടുക്കുകയും ചെയ്യും.
ഡിസ്നി കമ്പനിയാണ് കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.സാം വർതിങ്ടൺ, സോ സൽദാന,സ്റ്റീഫൻ ലാങ്,മാട്ട് ജെറാൾഡ്,ക്ലിഫ് കർടിസ്,കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നീല മനുഷ്യർ അധിവസിക്കുന്ന പാൻഡൊറ എന്ന പ്രദേശത്തെ പറ്റിയായിരുന്നു 13 വർഷങ്ങൾക്കു മുന്നേ ഇറങ്ങിയ ചിത്രത്തിൻറെ ആദ്യഭാഗത്തിൽ.എന്നാൽ രണ്ടാം ഭാഗത്തിൽ കടലിനകത്തെ ഒരു പ്രണയലേഖനമാണ് ചിത്രം.വർഷങ്ങളുടെ അധ്വാനത്തിൽ അഭിനേതാക്കളെ വെള്ളത്തിനടിയിൽ പരിശീലനം നടത്തിയും,ഗവേഷണം നടത്തിയുമാണ് ചിത്രത്തിൻറെ ചിത്രീകരണം പൂർത്തിയാക്കിയത്.
ലോക സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റെക്കോർഡ് എന്ന എന്ന നേട്ടം ചിത്രത്തിൻറെ ആദ്യഭാഗം നേടിയിരുന്നു. ഏകദേശം 2000 കോടി മുതൽമുടക്കിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.ജെയിംസ് കാമറൂണും റിക്ക് ജാഫയും അമാന്‍ഡ സില്‍വറും ചേർന്നാണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രം ആദ്യഭാഗം പുറത്തിറങ്ങിയ ശേഷം ബാക്കിയുള്ള നാല് ഭാഗങ്ങളും ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചിരുന്നു.എന്നാൽ കോവിഡിനെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യങ്ങൾ മൂലമാണ് അവയെല്ലാം വൈകിയത്.