മലയാളത്തിലെ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഭദ്രൻ.നിരവധി വർഷങ്ങളായി ചലച്ചിത്ര മേഖലയിൽ സജീവമല്ലാതിരുന്ന അദ്ദേഹം തന്റെ എക്കാലത്തേയും ഹിറ്റ് ചിത്രമായ സ്ഫടികം റീമാസ്റ്റർ ചെയ്ത് പ്രദർശനത്തിന് എത്തിച്ചിരുന്നു. മികച്ച വരവേൽപ്പാണ് ചിത്രത്തിന് പ്രേക്ഷകർ നൽകിയത്.തുടർന്നുള്ള ഭാവിയിലെ സിനിമ പ്രൊജക്ടുകളെ കുറിച്ചും ഭദ്രൻ സൂചന നൽകിയിരുന്നു.ഇപ്പോഴിതാ ഒരു ഓൺലൈൻ ചാനലിന് ഭദ്രൻ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
പണ്ട് പൃഥ്വിരാജിനെ നായകനാക്കി വെള്ളിത്തിര എന്ന ചിത്രം താങ്കൾ ഒരുക്കിയിരുന്നു.മോഹൻലാലിൻറെ പകരക്കാരനായി ഒരു നടനെ കൊണ്ടുവരുന്നു എന്നു പറഞ്ഞാണ് അന്ന് താങ്കൾ പൃഥ്വിരാജിനെ എത്തിച്ചത്.ഇത് ബോധപൂർവ്വം പറഞ്ഞതായിരുന്നു എന്നായിരുന്നു അവതാരകന്റെ ഭദ്രനോടുള്ള ചോദ്യം.’പക്ഷേ ആളുകള്‍ മനസിലാക്കുന്ന വേഡ് കപ്പാസിറ്റിയില്‍ അല്ല ഞാന്‍ അത് പറഞ്ഞത്. ഒരിക്കലും മോഹന്‍ലാലിന് പൃഥ്വിരാജ് ഒരു പകരക്കാരനാവില്ല.അതെങ്ങനെ ആവാനാണ്. മോഹൻലാലിനെ പോലെ നന്നായി വരാനുള്ള ഒരു ഗ്രാഫ് പൃഥ്വിരാജിന് ഉണ്ട് എന്നാണ് താൻ പറഞ്ഞത്.
പൃഥ്വിരാജിന്റെ സെക്കൻ്റ് ഫിലിമായിരുന്നു വെള്ളിത്തിര.ഇന്നയാൾ എവിടെ എത്തിനിൽക്കുന്നു. അയാള്‍ക്ക് എങ്ങനെ മോഹന്‍ലാല്‍ ആവാന്‍ കഴിയും.തലകുത്തി നിന്നാല്‍ പോലും പൃഥ്വിരാജിന് മോഹന്‍ലാലിനെ പോലെ ആകാന്‍ കഴിയില്ല. അതുപോലെ പൃഥ്വിരാജിന് മമ്മൂട്ടിയാവാനും കഴിയില്ല. മമ്മൂട്ടിയൊക്കെ ഒരു ബ്ലോക്കിലേക്ക് കയറി നിന്നാൽ അവിടെ മുഴുവൻ പ്രസരണം ചെയ്യുകയല്ലേ.അയാൾ ചില വേഷപ്പകർച്ചയിലൂടെ സ്ക്രീനിൽ വന്ന് നിൽക്കുമ്പോൾ അയാൾ ആവാഹിക്കുന്ന ഒരു ശക്തിയുണ്ട്.അതൊരു പ്രസരണം ആണ്. അതുതന്നെയാണ് മോഹൻലാലും.ചില വേഷങ്ങൾ മോഹൻലാലിനെ ചെയ്യാനാകൂ’.
ഇത്തരത്തിൽ ആയിരുന്നു പണ്ട് താൻ പറഞ്ഞ അഭിപ്രായത്തെ ഭദ്രൻ വിശദീകരിച്ചത്.അതിനിടെ സ്ഫടികത്തിന്റെ റീ റിലീസ് തിയേറ്ററുകളിൽ മികച്ച രീതിയിൽ പ്രദർശനം തുടരുകയാണ്.ചിത്രം പണ്ട് തിയേറ്ററുകളിൽ കാണാൻ മിസ് ചെയ്തവർ തുടങ്ങി,യുവതലമുറകൾ വലിയ രീതിയിൽ തിയേറ്ററുകളിൽ എത്തുന്നുണ്ട്.ഏകദേശം രണ്ടു കോടിയോളം രൂപ ചെലവിട്ടാണ് ഭദ്രൻറെ നേതൃത്വത്തിൽ രൂപീകരിച്ച ജോമെട്രിക്സ് എന്ന നിർമ്മാണ കമ്പനി സ്ഫടികം വീണ്ടും തിയേറ്ററുകളിൽ എത്തിച്ചത്.ഏകദേശം 145 ഓളം സ്ക്രീനുകളിലാണ് കേരളമൊട്ടാകെ സ്ഫടികം റീ റിലീസ് ചെയ്തത്.