മലയാളികൾക്ക് സുപരിചിതയാണ് നിർമ്മാതാവ് സാന്ദ്ര തോമസ്. മലയാള സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യം ആയിരുന്നു സാന്ദ്ര. നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ അമരക്കാരിൽ ഒരാളായിരുന്നു സാന്ദ്ര. വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്നായിരുന്നു കമ്പനി നടത്തിയിരുന്നത്. എന്നാൽ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് സാന്ദ്ര കൂട്ടുകെട്ട് ഉപേക്ഷിച്ച് കമ്പനി വിജയ് ബാബുവിന് എഴുതിക്കൊടുക്കുകയായിരുന്നു. ഈ സംഭവങ്ങളൊക്കെ വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഫ്രൈഡേ ഫിലിം ഹൗസ് ഉപേക്ഷിക്കാൻ ഉണ്ടായ കാരണങ്ങളെക്കുറിച്ച് ഒക്കെ മനസ്സുതുറക്കുകയാണ് സാന്ദ്ര തോമസ്. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ തൻറെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന് ഇടയിലാണ് വിജയ് ബാബുവുമായുള്ള പ്രശ്നത്തെക്കുറിച്ചും കമ്പനി ഉപേക്ഷിച്ചതിനെക്കുറിച്ചും സംസാരിച്ചത്.
വിജയ് ബാബുവുമായുള്ള തെറ്റിദ്ധാരണയിൽ നിന്ന് ഉടലെടുത്ത പ്രശ്നങ്ങളാണ് ഫ്രൈഡേ ഫിലിം ഹൗസ് ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് തന്നെ എത്തിച്ചത് എന്ന് സാന്ദ്ര തോമസ് പറയുന്നു. അങ്ങനെയാണ് അടി ഉണ്ടാകുന്നത്. അത് വാർത്തയായി. അതോടെ സംഭവം ഞങ്ങളുടെ കയ്യിൽ നിന്നും പോയി. പിന്നെ ഒന്നിച്ച് പോകാൻ പറ്റില്ല എന്ന് മനസ്സിലായി. ചെറിയൊരു കാര്യത്തിനാണ് വിജയ് എന്നോട് വഴക്കുണ്ടാക്കിയത് എന്നത് തന്നെ വേദനിപ്പിച്ചെന്നും സാന്ദ്ര തോമസ് പറഞ്ഞു. അതോടെ എനിക്കൊന്നും വേണ്ടെന്ന് തീരുമാനിച്ചു. സിനിമയും എല്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചു. അതായിരുന്നു ആദ്യത്തെ വിട്ടുകൊടുക്കൽ. അത് കഠിനമായിരുന്നു എന്നും തന്റെ കുഞ്ഞായിരുന്നു ഫ്രൈഡേ ഫിലിം ഹൗസ് എന്നും സാന്ദ്ര തോമസ് പറഞ്ഞു.
വിട്ടിറങ്ങി പോകുന്നതിൽ അന്നും ഇന്നും സങ്കടമില്ല. കുഞ്ഞു നന്നാവണം എന്നല്ലേ ആഗ്രഹിക്കു. ഉടമസ്ഥത പൂർണമായും വിജയിക്ക് എഴുതിക്കൊടുക്കാൻ വേണ്ടി വക്കീലിന്റെ അടുത്തെത്തിയപ്പോൾ മുതൽ വിജയ് ഒരു മൂലയ്ക്കിരുന്ന് കരയുകയായിരുന്നു. ഒപ്പിടാൻ നേരം നിൻറെ ബേബിയാണ് ഒരു ശതമാനം എങ്കിലും കയ്യിൽ വെക്കൂ എന്ന് പറഞ്ഞെങ്കിലും താൻ സിനിമയെ വിട്ടു പോകുകയാണെന്ന് പറഞ്ഞ് എഴുതിക്കൊടുക്കുകയായിരുന്നു എന്നും സാന്ദ്ര പറയുന്നു. അവിടുന്ന് വേറൊരു ജീവിതത്തിലേക്ക് ആണ് പോയത്. ഭർത്താവായി കുടുംബമായി ഞാൻ സന്തോഷവതി ആയിരുന്നു എന്നും സാന്ദ്ര തോമസ് പറയുന്നു. ഫ്രൈഡേ ഫിലിം ഹൗസ് ഉപേക്ഷിച്ചു പോകുന്നത് വരെ ഞാൻ വളരെ കരുത്തയാണ് എന്നായിരുന്നു കരുതിയിരുന്നത്.
എൻറെ പ്രായത്തിലുള്ള ഒരു പെൺകുട്ടി സമ്പാദിക്കുന്നതിന്റെ 4 ഇരട്ടി ഞാൻ സമ്പാദിച്ചിരുന്നു. പക്ഷേ ഞാൻ ഒന്നുമല്ലായിരുന്നു എന്ന് മനസ്സിലാക്കിയത് വൈകാരികമായി ഞാൻ മറ്റൊരാളെ എത്രത്തോളം ആശ്രയിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് എന്നും സാന്ദ്ര പറയുന്നു. പല കാര്യങ്ങളിലും വിജയ് എന്നെ നിയന്ത്രിച്ചിരുന്നു. ചില വസ്ത്രങ്ങളെ ഉപയോഗിക്കാവൂ ചിലത് ഉപയോഗിക്കരുത് എന്നൊക്കെ പറയും. ഒരു നിർമ്മാതാവ് ആകുമ്പോൾ മര്യാദയ്ക്ക് വസ്ത്രം ധരിക്കണം. അപ്പോഴേ ആളുകൾ ബഹുമാനിക്കുമെന്ന് വിജയി പറയും. അങ്ങനെ ഞാൻ ചുരിദാറിലേക്ക് മാറി. മറ്റൊരാളുടെ നിയന്ത്രണത്തിലാണ് എന്ന കാര്യം ഞാനും അറിഞ്ഞിരുന്നില്ല.
വിജയ് ബാബുവിനെ മോശമായി പറയുന്നതല്ല വിജയും അത് അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല. അറിയാതെയെങ്കിലും ഞാൻ അതിനൊക്കെ നിന്നുകൊടുത്തു. എന്നതാണ് ആ പിടിയിൽ നിന്ന് വിട്ടപ്പോഴാണ് ഞാൻ സ്വന്തമായി ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും തുടങ്ങിയത്. ഞാൻ വിചാരിച്ചതല്ല യഥാർത്ഥ സ്വാതന്ത്ര്യം എന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ് എന്നും സാന്ദ്ര പറയുന്നു. അതേസമയം സാന്ദ്ര ഇപ്പോൾ സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് എന്ന പേരിൽ സ്വന്തം കമ്പനി ആരംഭിച്ചിട്ടുണ്ട്.
കള്ളൻ ഡിസൂസയാണ് സാന്ദ്ര തോമസിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം. മറ്റുചിത്രങ്ങൾ അടിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ഇടക്കാലത്ത് മക്കളുടെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിലും യൂട്യൂബിലും സജീവമായിരുന്നു സാന്ദ്ര തോമസ്. അടുത്തിടെയാണ് തന്റെ യൂട്യൂബ് ചാനൽ സാന്ദ്ര നിർത്തിയത്. മക്കളുടെ ഭാവി മുൻനിർത്തിയാണ് തീരുമാനം എന്നാണ് സാന്ദ്ര പറഞ്ഞത്.